Maoists in Karnataka: കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്ക് ധനസഹായം; ഏഴരലക്ഷം നല്‍കും

Financial Assistance for Maoists in Karnataka: കര്‍ണാടക സ്വദേശികളായ മുന്ദഗാരു ലത, സുന്ദരി കുതലൂരു, വനജാക്ഷി ബിഹോളെ, മാരപ്പ അരോളി എന്നിവര്‍ക്ക് ഏഴരലക്ഷം രൂപയും കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട വയനാട് മക്കിമല സ്വദേശി ജിഷ, ജിഷയുടെ ഭര്‍ത്താവും തമിഴനാട് സ്വദേശിയുമായ വസന്ത് കുമാര്‍ എന്നിവര്‍ക്ക് നാല് ലക്ഷം രൂപയുമാണ് സാമ്പത്തിക സഹായം അനുവദിക്കുക.

Maoists in Karnataka: കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്ക് ധനസഹായം; ഏഴരലക്ഷം നല്‍കും

പ്രതീകാത്മക ചിത്രം

Updated On: 

10 Jan 2025 | 06:53 AM

ബെംഗളൂരു: കര്‍ണാടകയില്‍ ആയുധം വെച്ച് കീഴടങ്ങിയ ആറ് മാവോയിസ്റ്റുകള്‍ക്ക് പുനരധിവാസ ധനസഹായം നല്‍കും. മാവോയിസ്റ്റുകളെ കീഴടങ്ങാന്‍ പ്രേരിപ്പിച്ച പുനരധിവാസ സമിതിയും ചിക്കമംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ മീന നാഗരാജും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. എ, ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.

കര്‍ണാടക സ്വദേശികളായ മുന്ദഗാരു ലത, സുന്ദരി കുതലൂരു, വനജാക്ഷി ബിഹോളെ, മാരപ്പ അരോളി എന്നിവര്‍ക്ക് ഏഴരലക്ഷം രൂപയും കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട വയനാട് മക്കിമല സ്വദേശി ജിഷ, ജിഷയുടെ ഭര്‍ത്താവും തമിഴനാട് സ്വദേശിയുമായ വസന്ത് കുമാര്‍ എന്നിവര്‍ക്ക് നാല് ലക്ഷം രൂപയുമാണ് സാമ്പത്തിക സഹായം അനുവദിക്കുക.

വിവിധ ഘട്ടങ്ങളിലായാണ് ഈ തുക കൈമാറുക. ആദ്യ ഘട്ടത്തില്‍ മൂന്ന് ലക്ഷം രൂപ നല്‍കും. പിന്നീടുള്ള തുക രണ്ട് ഘട്ടങ്ങളിലായും കൈമാറും. മുന്ദഗാരു ലതയ്‌ക്കെതിരെ 85 കേസുകളും സുന്ദരി കുതലൂരുവനെതിരെ 71 ഉം, വനജാക്ഷി ബിഹോളെയ്‌ക്കെതിരെ 25 ഉം, മാരപ്പ അരോളിയ്‌ക്കെതിരെ 50 കേസുകളാണ് ഉള്ളത്. ജിഷയ്‌ക്കെതിരെ 18 ഉം, വസന്തിനെതിരെ ഒന്‍പത് കേസുകളുമുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയോടെയാണ് മുഖ്യമന്ത്രി സുദ്ധരാമയ്യയുടെ മുമ്പാകെ മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. സ്ത്രീകളെ ഡയറി സര്‍ക്കിളിന് സമീപത്തുള്ള മഹിള സാന്ത്വന കേന്ദ്രത്തിലും പുരുഷന്മാരെ ഫോറന്‍സിക് ലബോറട്ടറി സ്‌പെഷ്യല്‍ സെല്ലിലും ബുധനാഴ്ച രാത്രി പാര്‍പ്പിച്ചു. വ്യാഴാഴ്ച ഇവരെ ബെംഗളൂരുവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.

Also Read: Crime News: 500 രൂപയെ ചൊല്ലി തർക്കം, യുവാവ് അനുജനെ കുത്തിക്കൊലപ്പെടുത്തി

വിക്ടോറിയ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയതിന് ശേഷമായിരുന്നു ചിക്കമംഗളൂരു പോലീസിന്റെ നേതൃത്വത്തില്‍ പ്രതികളെ എന്‍ഐഎ പ്രത്യോക കോടതി ജഡ്ജി ഗംഗാധറിന് മുമ്പാകെ ഹാജരാക്കിയത്. ശേഷം ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

അതേസമയം, കര്‍ണാടകയില്‍ ഇനിയും മാവോയിസ്റ്റുകള്‍ അവശേഷിക്കുന്നുണ്ടെന്നാണ് വിവരം. മാവോയിസ്റ്റ് പ്രവര്‍ത്തകനായ ചിക്കമംഗളൂരു ശൃംഗേരി കിഗ്ഗ സ്വദേശി കൊട്ടെഹൊണ്ട രവിയെയാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വയനാട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ടതായിരുന്നു രവി. ഒരു വര്‍ഷം മുമ്പ് ഇയാള്‍ കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു.

സംഘത്തിനുള്ളിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു രവിയുടെ കൂടുമാറ്റം. എന്നാല്‍ പിന്നീട് സംഘത്തിലെ ഏഴംഗങ്ങളും കര്‍ണാടകയിലേക്കെത്തി. ഇവരുടെ നേതാവായ വിക്രം ഗൗഡ നവംബര്‍ 18ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ബാക്കി ആറുപേര്‍ കീഴടങ്ങുകയും ചെയ്തു.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി