AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Harish Rana: മടങ്ങിയത് മറ്റൊരാൾക്ക് ജീവൻ നൽകി; ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

Harish Rana Organ Donation: ഹരീഷ് റാണയുടെ കോർണിയയും ഹൃദയവാൽവുകളുമാണ് ദാനം ചെയ്തത്. അതേസമയം, ഹരീഷ് റാണയുടെ മൃതദേഹം ഇന്ന് ഡൽ​ഹിയിലെ ഗ്രീൻ പാർക്ക് ക്രിമേഷൻ ഗ്രൗണ്ടിൽ സംസ്ക്കരിച്ചു. 13 വർഷത്തെ ജീവൻ മരണ പോരാട്ടത്തിനൊടുവിലാണ് ഹരീഷ് മരണത്തിന് കീഴടങ്ങിയത്. മാർച്ച് 11നാണ് ഹരീഷ് റാണയുടെ ചികിത്സ പിൻവലിച്ചുകൊണ്ട് ദയാവധത്തിനുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്.

Harish Rana: മടങ്ങിയത് മറ്റൊരാൾക്ക് ജീവൻ നൽകി; ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു
Harish RanaImage Credit source: PTI/ Social Media
Neethu Vijayan
Neethu Vijayan | Updated On: 25 Mar 2026 | 07:48 PM

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിലൂടെ മരണത്തിന് കീഴടങ്ങിയ ഹരീഷ് റാണയുടെ (32) അവയവങ്ങൾ ധാനം ചെയ്തു. ഹരീഷ് റാണയുടെ കോർണിയയും ഹൃദയവാൽവുകളുമാണ് ദാനം ചെയ്തത്. അതേസമയം, ഹരീഷ് റാണയുടെ മൃതദേഹം ഇന്ന് ഡൽ​ഹിയിലെ ഗ്രീൻ പാർക്ക് ക്രിമേഷൻ ഗ്രൗണ്ടിൽ സംസ്ക്കരിച്ചു. 13 വർഷത്തെ ജീവൻ മരണ പോരാട്ടത്തിനൊടുവിലാണ് ഹരീഷ് മരണത്തിന് കീഴടങ്ങിയത്.

2013 മുതൽ കോമയിലായിരുന്ന 31 കാരനായ ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാം​ഗങ്ങൾ തന്നെയാണ് തീരുമാനിച്ചത്. മരിച്ച ശേഷവും തങ്ങളുടെ മകൻ മറ്റൊരാളിലൂടെ ജീവിക്കുന്നത് കാണാനുള്ള മാതാപിതാക്കളുടെ ആ​ഗ്രഹമാണ് സഫലമായത്. “കരയേണ്ട, അവൻ ഇപ്പോൾ സന്തോഷകരമായ സ്ഥലത്താണ്,” എന്നാണ് ഹരീഷ് റാണയുടെ മാതാപിതാക്കൾ സംസ്കാരത്തിന് ശേഷം പ്രതികരിച്ചത്.

ALSO READ: രാജ്യത്തെ ആദ്യ ദയാവധം; വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ മടങ്ങി

മാർച്ച് 11നാണ് ഹരീഷ് റാണയുടെ ചികിത്സ പിൻവലിച്ചുകൊണ്ട് ദയാവധത്തിനുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്. പഞ്ചാബ് സർവകലാശാലയിൽ ബിടെക് വിദ്യാർത്ഥിയായിരുന്ന ഹരീഷ് 2013ലാണ് നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേൽക്കുന്നത്. അന്നുമുതൽ കോമയിലായിരുന്ന ഹരീഷിന് ചികിത്സകൊണ്ട് പുരോ​ഗതിയില്ലെന്നും അതിനാൽ അവനെ മരിക്കാൻ അനുവദിക്കണമെന്നും കാട്ടി മാതാപിതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കോടതിയുടെ ഉത്തരവിനെ തുടർന്ന് ഹരീഷിൻ്റെ ചികിത്സകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുകയായിരുന്നു. ഡൽഹി എയിംസിലെ പാലിയേറ്റീവ് കെയർ വാർഡിൽ ഇന്നലെ 4.10 നാണ് ഹരീഷിന്റെ മരണം ആരോ​ഗ്യ വിദ​ഗ്ധർ സ്ഥിരീകരിച്ചത്. അന്തസ്സായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ദയാവധത്തിനു അനുമതി നൽകിയത്.

Follow Us