AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India Pakistan Conflict: ‘പാകിസ്ഥാൻ ഷെല്ലാക്രമണം പ്രത്യേക ലക്ഷ്യത്തോടെ’; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് വിദേശകാര്യ സെക്രട്ടറി

Vikram Misri on Pakistan Shelling: ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, പള്ളികൾ അടക്കമുള്ള ആരാധനാലയങ്ങൾക്ക് നേരെ പ്രത്യേക ലക്ഷ്യത്തോടെ പാക്കിസ്ഥാൻ  ഷെല്ലാക്രമണം നടത്തുകയാണെന്നും ഇത് തരംതാണ നടപടിയാണെന്നും വിക്രം മിസ്രി വിമർശിച്ചു.

India Pakistan Conflict: ‘പാകിസ്ഥാൻ ഷെല്ലാക്രമണം പ്രത്യേക ലക്ഷ്യത്തോടെ’; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് വിദേശകാര്യ സെക്രട്ടറി
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി Image Credit source: PTI
nandha-das
Nandha Das | Published: 09 May 2025 19:28 PM

ന്യൂഡൽഹി: പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സ്‌കൂളുകളും ആരാധനാലയങ്ങളും ലക്ഷ്യം വെച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ബുധനാഴ്ച പുലർച്ചെ ഉണ്ടായ ഷെല്ലാക്രമണത്തിനിടയിൽ പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിന് പിന്നിലായി ഒരു ഷെൽ പതിക്കുകയും രണ്ട് കുട്ടികൾ മരിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ മാതാപിതാക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റു. കൂടാതെ, പൂഞ്ചിലെ ഗുരുദ്വാരയും ഷെല്ലാക്രമണത്തിൽ തകർന്നതായി മിസ്രി പറയുന്നു.

പാകിസ്ഥാനിൽ നിന്നും തൊടുത്ത ഒരു ഷെൽ പതിച്ചത് ക്രൈസ്റ്റ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ വീടിന് മുകളിലാണ്. ആക്രമണം നടക്കുന്ന സമയത്ത് ഭൂരിഭാഗം ആളുകളും നാട്ടുകാരും സ്‌കൂളിലെ ഭൂഗർഭ ഹാളിലാണ് അഭയം തേടിയത്. സ്‌കൂൾ പ്രവർത്തിക്കാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, പള്ളികൾ അടക്കമുള്ള ആരാധനാലയങ്ങൾക്ക് നേരെ പ്രത്യേക ലക്ഷ്യത്തോടെ പാക്കിസ്ഥാൻ  ഷെല്ലാക്രമണം നടത്തുകയാണെന്നും ഇത് തരംതാണ നടപടിയാണെന്നും വിക്രം മിസ്രി വിമർശിച്ചു. പതിവുപോലെ ലോകത്തെ വഞ്ചിക്കാനുള്ള നുണകൾ പടച്ചുവിട്ട് ജനങ്ങൾക്കിടയിൽ മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം പാകിസ്ഥാൻ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ശേഷം അത് ഇന്ത്യ ചെയ്‍തതാണെന്ന തരത്തിൽ പാകിസ്ഥാൻ വ്യാജപ്രചരണം നടത്തുകയാണെന്നും വിക്രം മിസ്രി കൂട്ടിച്ചേർത്തു.

ALSO READ: സംസ്ഥാനങ്ങൾ പൂഴ്ത്തിവച്ചത് 33 ഇരട്ടിയോളം കൊവിഡ് മരണങ്ങൾ; ശരിയായ കണക്ക് പുറത്തുവിട്ട് കേന്ദ്രം

അമൃത്സറിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന തരത്തിൽ പാകിസ്ഥാൻ പ്രചരണം നടത്തിയെന്നും ഇത്തരം പ്രവർത്തി അവരുടെ ചരിത്രത്തിൽ തന്നെയുണ്ടെന്നും, ഇന്ത്യയിൽ മതസ്പർദ്ധ വളർത്താനാണ് പാകിസ്ഥാൻ ശ്രമിച്ചതെന്നും മിസ്രി ആരോപിച്ചു. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കർത്താർപുർ സാഹിബ് ഇടനാഴിയുടെ സേവനങ്ങൾ നിർത്തിവെച്ചതായും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

എഎൻഐ പങ്കുവെച്ച പോസ്റ്റ്: