India Pakistan Ceasefire: ‘ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരും’; എസ് ജയശങ്കർ
India Pakistan Ceasefire: ഇരുരാജ്യങ്ങളും സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനും വെടിനിർത്തലിനും ധാരണയായെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാട് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യ പാകിസ്താൻ വെടിനിർത്തലിന് പിന്നാലെ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുരാജ്യങ്ങളും സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനും വെടിനിർത്തലിനും ധാരണയായെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാട് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
‘ഇന്ത്യയും പാകിസ്ഥാനും വെടിവയ്പ്പും സൈനിക നടപടിയും നിർത്തലാക്കുന്നതിനുള്ള ധാരണയിൽ ഇന്ന് ഒപ്പുവച്ചു. എല്ലാ തരം ഭീകരതയ്‌ക്കെതിരെയും അതിന്റെ പ്രകടനങ്ങൾക്കെതിരെയും ഇന്ത്യ ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അത് അങ്ങനെ തന്നെ തുടരും’ അദ്ദേഹം കുറിച്ചു.
India and Pakistan have today worked out an understanding on stoppage of firing and military action.
India has consistently maintained a firm and uncompromising stance against terrorism in all its forms and manifestations. It will continue to do so.
— Dr. S. Jaishankar (@DrSJaishankar) May 10, 2025
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നയം വ്യക്തമാക്കി ഇന്ത്യന്‍ സൈന്യവും രംഗത്തെത്തി. ആയുധമെടുത്തുള്ള ആക്രമണങ്ങള്‍ ഇരുരാജ്യങ്ങളും അവസാനിപ്പിച്ചു എങ്കിലും നിരീക്ഷണം തുടരുമെന്നും സൈന്യം സജ്ജമാണെന്നും ഇന്ത്യന്‍ സേന വ്യക്തമാക്കി. വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി, കമാന്‍ഡോ രഘു ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
ALSO READ: ‘സംയമനത്തോടെയാണ് തിരിച്ചടിച്ചത്, വ്യോമത്താവളങ്ങൾ സുരക്ഷിതം’; പ്രതിരോധ മന്ത്രാലയം
അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമായിരിക്കും. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു ഏതൊരു പ്രകോപനത്തിനും ശക്തമായ മറുപടി നല്‍കും. സൈന്യം സജ്ജമാണ്, സംഘര്‍ഷം ആരംഭിച്ച നാള്‍ മുതല്‍ പാകിസ്താൻ വ്യാജ പ്രചരണം നടത്തുകയാണെന്നും ആരാധനാലയങ്ങള്‍ തകര്‍ത്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മേഖലയില്‍ സംഘര്‍ഷം ഒഴിഞ്ഞുപോയിട്ടില്ലെന്നും ഇരുരാജ്യങ്ങളും ആയുധങ്ങളെടുത്ത് സംഘര്‍ഷത്തില്‍ ഏര്‍പ്പെടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു നടപടിയേയും യുദ്ധമായി തന്നെ കണക്കിലെടുത്ത് തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.