AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
Operation Sindoor

Operation Sindoor

പഹൽഗാം ഭീകാരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യവെച്ച് നടത്തിയ സൈനിക ഓപ്പറേഷനാണ് ഓപ്പറേഷൻ സിന്ദൂർ. പാക് അധിനിവേശ കശ്മീരിൽ പ്രവർത്തിക്കന്ന ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിലാണ് ഇന്ത്യൻ ഓപ്പറേഷൻ സിന്ദൂരത്തിലൂടെ ലക്ഷ്യമിട്ടത്. പാകിസ്താൻ സൈനിക താവളങ്ങളെ ഒരിക്കലും ഓപ്പറേഷൻ സിന്ദൂരം കൊണ്ട് ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇന്ത്യ വ്യക്തിമാക്കി. 25 മിനിറ്റ് കൊണ്ടാണ് ഇന്ത്യ ലക്ഷ്യമിട്ട തീവ്രവാദ കേന്ദ്രങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തത്. അർധരാത്രിയിൽ 1.05ന് തുടങ്ങിയ ആക്രമണം 1.30 വരെ നീണ്ടു നിന്നു. പാകിസ്താനിലെ സാധാരണക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് പാക് അവകാശപ്പെടുന്നത്.

Read More

Chirag Paswan: ഖുറേഷിക്കെതിരെ സംസാരിച്ചത് എന്റെ പാര്‍ട്ടിയില്‍ നിന്നുള്ളവരാണെങ്കില്‍ പുറത്താക്കപ്പെട്ടിരുന്നേനെ: ചിരാഗ് പസ്വാന്‍

Chirag Paswan Against Vijay Shah: വിജയ് ഷാ തന്റെ പാര്‍ട്ടിയില്‍ ആയിരുന്നുവെങ്കില്‍ താന്‍ അദ്ദേഹത്തെ ജീവിതകാലം മുഴുവന്‍ പുറത്താക്കുമായിരുന്നു. സൈന്യം കാരണമാണ് നമ്മള്‍ നിലനില്‍ക്കുന്നത്. സൈനികരെ കുറിച്ചുള്ള ഏതൊരു പരാമര്‍ശവും സഹിക്കാനാകില്ല എന്നും പസ്വാന്‍ പറഞ്ഞു.

Operation Sindoor: ‘ഇന്ത്യ മിസൈൽ ആക്രമണം നടത്തിയപ്പോൾ മാതാപിതാക്കൾ പാക് അധിനിവേശ കശ്മീരിലായിരുന്നു’; വെളിപ്പെടുത്തി മൊയീൻ അലി

Moeen Ali Reveals His Parents Were In POK: പാകിസ്താനിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയപ്പോൾ തൻ്റെ മാതാപിതാക്കൾ പാക് അധിനിവേശ കശ്മീരിലായിരുന്നു എന്ന് മൊയീൻ അലി. അവിടെനിന്ന് അവർ പുറത്തുകടന്നത് ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു.

India Pakistan Tensions: പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തി; യുപി സ്വദേശി അറസ്റ്റില്‍

UP Native Arrested For Spying For Pakistan: പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയെന്ന ആരോപിക്കപ്പെടുന്നവര്‍ക്കായി രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തിലാണ് ഷെഹ്‌സാദ് പിടിയിലാകുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തില്‍ ഷെഹ്‌സാദിന് പങ്കുണ്ടെന്നാണ് എടിഎസ് വ്യക്തമാക്കുന്നത്.

Operation Sindoor: ആസൂത്രണം ചെയ്തു, പരിശീലനം നടത്തി, നീതി നടപ്പാക്കി; പാകിസ്ഥാനെ പാഠം പഠിപ്പിച്ചുവെന്ന് കരസേന, വീഡിയോ

Indian Army Releases Footage Of Operation Sindoor: നീതി നടപ്പാക്കി എന്ന അടിക്കുറിപ്പോടെയാണ് കരസേന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആസൂത്രണം ചെയ്തു, പരിശീലനം നടത്തി, നടപ്പിലാക്കി, നീതി നടപ്പാക്കി എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. നേരത്തെ പാക് കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കരസേന പുറത്തുവിട്ടിരുന്നു.

Pakistan imitates India: വീണ്ടും പാകിസ്ഥാന്റെ കോപ്പിയടി; വിദേശത്തേക്ക് പ്രതിനിധി സംഘങ്ങളെ അയയ്ക്കും

Pakistan Plans To Send Delegation: പാക് എംപി ബിലാവൽ ഭൂട്ടോ സർദാരി സൂചന നല്‍കി. പ്രതിനിധി സംഘത്തെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ സമീപിച്ചതായി ബിലാവൽ ഭൂട്ടോ പറഞ്ഞു

India Pakistan Tensions: ‘ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാർ’; സുപ്രധാന പ്രഖ്യാപനവുമായി പാകിസ്താൻ പ്രധാനമന്ത്രി

India Pakistan Tensions: കംറ എയർബേസ് സന്ദർശനത്തിനിടെയാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ പങ്കെടുത്ത ഉ​ദ്യോ​ഗസ്ഥരുമായും സൈനികരുമായും സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

Jammu Schools Open: സമാധാനത്തിലേക്ക്; കശ്‌മീരിലെ വിവിധ അതിർത്തി സ്‌കൂളുകൾ ഇന്ന് തുറക്കും

Jammu and Kashmir Schools Reopen: ജമ്മു കശ്‌മീരിലെ സർക്കാർ, സ്വകാര്യ മേഖലയിലെ സ്‌കൂളുകളെല്ലാം ഒരാഴ്ച്ചയായി അടഞ്ഞുകിടക്കുകയായിരുന്നു. ഏതാണ്ട് ഒരാഴ്‌ച നീണ്ട സംഘർഷഭരിതമായ കാലത്തിന് ശേഷമാണ് വീണ്ടും സ്കൂളുകൾ തുറക്കാൻ പോകുന്നത്. ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളാണ് തുറക്കാൻ പോകുന്നത്.

BSF Jawan Purnam Kumar Shaw: കസ്റ്റഡിയിലായി 22ാം ദിവസം മോചനം; പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി

BSF Jawan Purnam Kumar Shaw Handed Over: പഞ്ചാബിൽ നിന്നും ഏപ്രിൽ 23നാണ് അതി‍ർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ ബിഎസ്എഫ് ജവാനായ പൂർണം കുമാർ ഷായെ കസ്റ്റഡിയിലെടുത്തത്. അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ കസ്റ്റഡിയിലാകുന്നത്. പാകിസ്ഥാൻ്റെ അതിർത്തി കടന്നെന്ന് ആരോപിച്ചാണ് ഇയാൾ കസ്റ്റഡിയിലാകുന്നത്.

India Pakistan Ceasefire: പാക് വാദങ്ങളെല്ലാം പൊളിച്ച് മോദിയുടെ ആദംപുര്‍ സന്ദര്‍ശനം; അതിര്‍ത്തി വീണ്ടും ശാന്തം; ഇന്ന് നിര്‍ണായക യോഗം

Cabinet and CCS meeting today May 14: അതിര്‍ത്തി വീണ്ടും ശാന്തമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പാക് പ്രകോപനമുണ്ടായില്ല. എന്നാല്‍ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. 'ഓപ്പറേഷന്‍ കെല്ലര്‍' എന്ന് പേരിട്ട ദൗത്യത്തില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

Operation Sindoor: ‘അഭിമാനം പേരോളം’; ഉത്തര്‍പ്രദേശില്‍ സിന്ദൂര്‍ എന്ന് പേരിട്ടത് 17 കുഞ്ഞുങ്ങള്‍ക്ക്

New Born Babies Named Sindoor: ഉത്തര്‍പ്രദേശിലെ 17 കുഞ്ഞുങ്ങള്‍ക്കാണ് അവരുടെ മാതാപിതാക്കള്‍ സിന്ദൂര്‍ എന്ന് പേരിട്ടിരിക്കുന്നത്. മെയ് 10, 11 തീയതികളില്‍ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ മെഡിക്കല്‍ കോളേജില്‍ ജനിച്ച 17 നവജാത ശിശുക്കളാണ് ഇനി സിന്ദൂര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ പോകുന്നത്.

Nuclear Weapons: ആണവശേഷിയുള്ള രാജ്യങ്ങള്‍ ഇവയാണ്; കൂട്ടത്തില്‍ കൊമ്പനായി ഇന്ത്യയും

Countries With Nuclear Weapons: ലോകത്തിലെ തന്നെ ആണവായുധ ശേഖരത്തിന്റെ ഏകദേശം 88 ശതമാനവും കൈവശം വെച്ചിരിക്കുന്നത് റഷ്യയും അമേരിക്കയുമാണെന്നാണ് വിവരം. ഇവര്‍ക്ക് പുറമെ ചൈന, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, പാകിസ്ഥാന്‍, ഉത്തര കൊറിയ എന്നിവരുടെ പക്കലും ആണവായുധങ്ങളുണ്ട്.

India Pakistan Ceasefire: വെടിനിര്‍ത്തലും അനുബന്ധ സംഭവങ്ങളും ചര്‍ച്ച ചെയ്യണം’; പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് സിപിഎം

CPI(M) urges PM Modi to convene special session of Parliament: തീവ്രവാദത്തെയും, അത് പിന്തുണയ്ക്കുന്നവരെയും ഒറ്റപ്പെടുത്തണം. അതിന് ജനങ്ങളുടെ ഐക്യം പ്രയോജനപ്പെടുത്തണം. എന്നാല്‍ ഈ ഐക്യത്തെ ഇകഴ്ത്തുന്ന തരത്തില്‍ വന്‍തോതില്‍ വിദ്വേഷ-വിഘടിത പ്രചാരണവും, നുണപ്രചാരണവുമുണ്ടായെന്ന് സിപിഎം

India Pakistan Conflict: പാക് പ്രകോപനം; വിമാനസര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

Flight Cancelled: കഴിഞ്ഞ ദിവസവും പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ ഡ്രോണുകള്‍ തൊടുത്തു. ജമ്മുവിലെ സാംബ മേഖലയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. സാംബയില്‍ 10 മുതല്‍ 12 ഡ്രോണുകള്‍ വരെയാണ് പാകിസ്ഥാന്റേതായി ഇന്ത്യ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

India Pakistan Conflict: പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; സാംബയില്‍ ഡ്രോണ്‍ തകര്‍ത്ത് ഇന്ത്യ

India Pakistan Conflict: Updates: പഞ്ചാബിലും ഡ്രോണ്‍ സാന്നിധ്യമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമൃത്സര്‍, ഹോഷിയാര്‍പൂര്‍, ജമ്മു, രജൗരി, സാംബ എന്നിവിടങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

India Pakistan Conflict: പാക് ചാരന്മാർ ഫോണിൽ ബന്ധപ്പെട്ടേക്കാം; കരുതിയിരിക്കണമെന്ന് പ്രതിരോധ വകുപ്പ്

Pak Spies Making Calls To Extract Information: പാക് ചാരന്മാർക്കെതിരെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെന്ന വ്യാജേന പാക് ചാരന്മാർ ഫോണിൽ ബന്ധപ്പെട്ടേക്കാമെന്നും കരുതിയിരിക്കണമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.