India vs Pakistan Conflict Live : ജമ്മുവിലും പഞ്ചാബിലും സ്ഥിതിഗതികള്‍ ശാന്തം, എല്ലാം നിരീക്ഷിച്ച് കേന്ദ്രം
India-Pakistan News LIVE : ജമ്മുവിലുണ്ടായ പാക് ഷെൽ ആക്രമണത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും പഞ്ചാബിലുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാന് നൽകുന്നത്

നാല് ദിവസത്തെ ഇന്ത്യാ-പാക് ആക്രമണങ്ങൾ ഒടുവിൽ അവസാനം. ഇരു രാജ്യങ്ങൾക്കും ഇടയിൽ വെടി നിർത്തൽ പ്രഖ്യാപിച്ചു. കര, വ്യോമ, ജല സൈനീക നീക്കങ്ങൾ ശനിയാഴ്ച അഞ്ച് മുതൽ നിർത്തലാക്കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെയ് 12-ന് ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും ഡിജിഎംഒമാരുടെ ( ഡയറക്ടർ ജനറൽ ഒാഫ് മിലിറ്ററി ഒാപ്പറേഷൻ ) യോഗം നടക്കും
വെള്ളിയാഴ്ച രാത്രി 100 കണക്കിന് ഡ്രോണുകളാണ് നഗരങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കി എത്തിയത്. ഇന്ത്യൻ സൈന്യം അവയെല്ലാം നിർവീര്യമാക്കിയിട്ടുണ്ട്. 26 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണം നടന്നത്. ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കുമിടയിൽ രാജ്യ തലസ്ഥാനത്ത് നിർണ്ണായക നീക്കങ്ങളെന്ന് സൂചന. ഇതിന് മുന്നോടിയായി 10 മണിക്ക് സുപ്രധാന വാർത്താ സമ്മേളനം പ്രതിരോധ മന്ത്രാലയം തന്നെ വിളിച്ചിട്ടുണ്ട്. ജമ്മുവിലുണ്ടായ പാക് ഷെൽ ആക്രമണത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും പഞ്ചാബിലുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാന് നൽകുന്നത്. പാകിസ്ഥാൻ്റെ മൂന്ന് വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്.
LIVE NEWS & UPDATES
-
SIA Raid: സ്ഥിതിഗതികള്‍ ശാന്തം, കുല്‍ഗാമില്‍ റെയ്ഡ്
ജമ്മുവിലെ പൂഞ്ച്, അഖ്‌നൂര്‍, രജൗറി തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിതിഗതികള്‍ ശാന്തം. കുല്‍ഗാമില്‍ എസ്‌ഐഎ റെയ്ഡ് നടത്തി
-
വിശ്വാസ്യത പുലര്‍ത്തുമെന്ന് അവകാശവാദവുമായി പാകിസ്ഥാന്‍
തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന് പിന്നാലെ പുതിയ അവകാശവാദവുമായി പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള വെടനിര്‍ത്തല്‍ കരാര്‍ വിശ്വസ്തതയോടെ നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പാകിസ്ഥാന്‍ പറഞ്ഞു. കരാര്‍ ലംഘിച്ചുവെന്ന് ഇന്ത്യ ആരോപിച്ചതിന് പിന്നാലെയാണ് കരാര്‍ ലംഘനം നടന്നതെന്ന് പാകിസ്ഥാന്‍ വാദം ഉന്നയിക്കുന്നു.
-
പാകിസ്ഥാന്റെ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി ചൈന
ഇന്ത്യയുമായി ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ പാകിസ്ഥാന് പിന്തുണ അറിയിച്ച് ചൈന. തങ്ങള്‍ പാകിസ്ഥാനൊപ്പം ഉറച്ച് നില്‍ക്കുന്നുവെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി ഫോണില്‍ സംസാരിച്ചതായാണ് വിവരം.
-
പാക് പ്രകോപനത്തെ വിമർശിച്ച് ശശി തരൂർ
പാകിസ്ഥാൻ്റെ വെടിനിർത്തൽ കരാർ ലംഘനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെയാണ് ആക്രമണം തുടരുന്നത്.
उसकी फितरत है मुकर जाने की
उसके वादे पे यकीं कैसे करूँ? #ceasefireviolated— Shashi Tharoor (@ShashiTharoor) May 10, 2025
-
നഗ്രോട്ടയിൽ വെടിവെയ്പ്പ്
നഗ്രോട്ടയിൽ വെടിവെയ്പ്പുണ്ടായതായി സ്ഥിരീകരിച്ച് സൈന്യം. ഭീകരർക്കായി പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചു
-
യുദ്ധം ഇന്ത്യയുടെ രീതിയല്ല; അജിത് ഡോവൽ
ഇന്ത്യ പാകിസ്ഥാൻ സംഘർഷങ്ങൾക്കിടിയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഫോൺ സംഭാഷണം നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. യുദ്ധം ഇന്ത്യയുടെ രീതിയല്ലെന്നും അദ്ദേഹം വാങ് യിയോട് പറഞ്ഞു.
-
Pakistan Ceasefire Violation : പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു
വിദേശകാര്യ സെക്രട്ടറിയുടെ അടിയന്തര വാർത്തസമ്മേളനം
#WATCH | Delhi: Foreign Secretary Vikram Misri says, “An understanding was reached this evening between the DGMOs of India and Pakistan to stop the military action that was going on for the last few days. For the last few hours, this understanding is being violated by Pakistan.… pic.twitter.com/BNGnyvTnUH
— ANI (@ANI) May 10, 2025
-
Pakistan Ceasefire Violation : പാകിസ്താൻ ധാരണ ലംഘിച്ചു; വിദേശകാര്യ സെക്രട്ടറി
പാകിസ്താൻ വെടിനിർത്താൽ ധാരണ ലംഘിച്ചു. അതേ നാണയത്തിൽ മറുപടി നൽകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി അറിയിച്ചു. പാകിസ്താൻ്റെ നിലപാട് അപലനീയമെന്നും ഉത്തരവാദിത്തതോടെ പെരുമാറണമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
-
പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു, തിരിച്ചടിച്ചിരിക്കും
പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
-
വിദേശകാര്യ സെക്രട്ടറി ഉടൻ മാധ്യമങ്ങളെ കാണും
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം ഉണ്ടായതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി ഉടൻ മാധ്യമങ്ങളെ കാണും. വീണ്ടും ഡിജിഎംഒ തലത്തിൽ ചർച്ച നടക്കും.
-
ശ്രീനഗറിൽ സ്ഫോടനം നടന്നിട്ടില്ല
നിയന്ത്രണ രേഖയിൽ നിലവിൽ ഷെല്ലാക്രമണമില്ലെന്ന് സൈനിക ഉദ്യോഗസ്ഥർ. ശ്രീനഗറിൽ സ്ഫോടനങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അതേസമയം പഞ്ചാബിലെ പല പ്രദേശങ്ങളിൽ നിന്നും ഡ്രോണുകൾ കണ്ടതായി റിപ്പോർട്ട്. Read More
-
ബിഎസ്എഫ് ജവാന് വീരമൃത്യു
ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി ജീവൻ ത്വജിച്ചത്.
-
Pakistan Ceasefire Violation : ശ്രീനഗറിൽ സ്ഫോടനം
ശ്രീനഗറിൽ അഞ്ചോളം ഇടത്ത് സ്ഫോടമനമുണ്ടായതായി റിപ്പോർട്ട്. ശ്രീനഗറിൽ ബ്ലാക്കഔട്ട് നിലവിൽ വന്നു. പാക് ഡ്രോണുകൾ പഞ്ചാബിലെ ഗുർദാസ്പൂരിൽ കണ്ടെത്തി.
-
പാകിസ്താൻ പ്രകോപനം തുടരുന്നുയെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാകിസ്താൻ പ്രകോപനം തുടരുന്നുയെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. “എന്താണ് വെടിനിർത്തലിന് സംഭവിച്ചത്? ശ്രീനഗറിൽ പൊട്ടിത്തെറി ശബ്ദം കേട്ടു” എന്ന് ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു. കൂടാതെ അതിർത്തിയിലെ ഡ്രോണുകളുടെ ദൃശ്യങ്ങളും ജമ്മു കശ്മീർ മുഖ്യമന്ത്രി പുറത്ത് വിട്ടു.
ഒമർ അബ്ദുള്ള പങ്കുവെച്ച് പോസ്റ്റുകൾ
What the hell just happened to the ceasefire? Explosions heard across Srinagar!!!
— Omar Abdullah (@OmarAbdullah) May 10, 2025
This is no ceasefire. The air defence units in the middle of Srinagar just opened up. pic.twitter.com/HjRh2V3iNW
— Omar Abdullah (@OmarAbdullah) May 10, 2025
-
Pakistan Ceasefire Violation : വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ
വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ കരാർ ലംഘിച്ച് പാകിസ്താൻ. ജമ്മു സെക്ടിറിൽ ഷെല്ലാക്രമണം. അഖ്നൂർ, രജൌരി, ആർ എസ് പുര എന്നിവടങ്ങളിലാണ് പാക് പ്രകോപനം ഉണ്ടായിരിക്കുന്നത്. ജമ്മു സെക്ടറിൽ ബ്ലാക്ക്ഔട്ട്
-
വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന സംഘർഷം അവസാനിപ്പിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
-
വെടിനിർത്തലിൽ മാത്രം ധാരണ, സിന്ധു നദീജല കരാറിൽ മാറ്റമില്ല
പാകിസ്ഥാനുമായുള്ള വെടിനിർത്തലിൽ ധാരണയായെങ്കിലും സിന്ധു നദീജല കരാറിലെ നിലപാടിൽ ഉറച്ച് ഇന്ത്യ. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ച്ചുകൊണ്ടുള്ള രാജ്യത്തിൻ്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. Read More
-
പാകിസ്ഥാൻ നുണ പ്രചാരണങ്ങൾ നടത്തുന്നു
പാകിസ്ഥാൻ നുണ പ്രചാരണം നടത്തുന്നുവെന്ന് പ്രതിരോധ വക്താക്കൾ, രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കുമെന്ന് സേനാ വക്താക്കൾ
-
വെടിനിർത്തൽ കരാറിന് ധാരണയായി
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാറിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. Read More
-
ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചു?
ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന് വെളിപ്പെടുത്തികൊണ്ട് പോസ്റ്റ് പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
-
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ട്വീറ്റ്
Over the past 48 hours, @VP Vance and I have engaged with senior Indian and Pakistani officials, including Prime Ministers Narendra Modi and Shehbaz Sharif, External Affairs Minister Subrahmanyam Jaishankar, Chief of Army Staff Asim Munir, and National Security Advisors Ajit…
— Secretary Marco Rubio (@SecRubio) May 10, 2025
-
വെടി നിർത്തലിലേക്ക്
ഇന്ത്യാ-പാക് സംഘർഷങ്ങൾ വെടി നിർത്തലിലേക്കെന്ന് സൂചന
-
ജനാധിപത്യത്തിന്റെ മുഖമുദ്രയാണ് വിമര്‍ശനം
പാകിസ്ഥാന്‍ സൈനിക മേധാവിയുടെ വിമര്‍ശനത്തിന് ചുട്ടമറുപടി നല്‍കി കേന്ദ്രം. സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പാകിസ്ഥാന്റെ പരിഹാസം. ഏതൊരു ജനാധിപത്യ രാജ്യത്തിന്റെ മുഖമുദ്രയാണ് വിമര്‍ശനങ്ങള്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.
-
ഭീകരാക്രമണം ഇന്ത്യക്കെതിരായ യുദ്ധമായി കണക്കാക്കും
പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയതിന് പിന്നാലെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ഭാവിയിൽ രാജ്യത്തിനെതിരെ നടക്കുന്ന ഏതൊരു ഭീകരപ്രവർത്തനവും ഇന്ത്യക്കെതിരായ യുദ്ധമായി കണക്കാകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
-
ഡൽഹിയിൽ ഉന്നത തല യോഗം
PM Modi chairs high-level meeting with Defence Minister Rajnath Singh, CDS and armed forces chiefs
Read @ANI Story | https://t.co/jWFe9wSlcW#PMModi #Pakistan #RajnathSingh pic.twitter.com/BjuUj5yeYX
— ANI Digital (@ani_digital) May 10, 2025
-
ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ടു
മെയ് 7 ന് പാകിസ്ഥാനിൽ നടത്തിയ ഇന്ത്യൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ടു. ഇതനുസരിച്ച് ലഷ്‌കറെ തോയിബ പ്രവര്‍ത്തകനായ അബു ജിന്‍ഡാല്‍ എന്ന മുദസർ ഖാദിയൻ ഗാസ് , ഹാഫിസ് മുഹമ്മദ് ജമീൽ, ഉസ്താദ് ജി എന്ന മുഹമ്മദ് യൂസഫ് അസ്ഹർ, മുഹമ്മദ് സലിം എന്ന കോസി സാഹബ്, ഖാലിദ് എന്ന അബു ആകാശ, മുഹമ്മദ് ഹസൻ ഖാൻ എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്.
-
ഇന്ത്യ ആക്രമണം നടത്തിയത് ഇവിടങ്ങളിൽ
പാകിസ്ഥാന്റെ തന്ത്രപ്രധാനമായ റഫീഖി, മുറീദ്, ചക്‌ലാല, റഹിം യാർ ഖാൻ എന്നീ വ്യോമതാവളങ്ങളിലും പസ്‌രൂരിലെ റഡാർ സ്റ്റേഷൻ, സുക്കൂർ, ചുനിയ എന്നീ സൈനിക കേന്ദ്രം എന്നിവിടങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
-
ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
പാകിസ്ഥാന്റെ ആക്രമണത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്കിസ്ഥാന്റെ നാല് വ്യോമതാവളങ്ങളിലും 2 സൈനിക കേന്ദ്രങ്ങളിലും ഒരു റഡാർ സ്റ്റേഷനിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ.
-
ഫത്ത മിസൈൽ പ്രയോഗിച്ചു
ഇന്ത്യയ്ക്ക് നേരെ പാകിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
-
MEA press conference: പാക് വാദങ്ങളുടെ മുനയൊടിഞ്ഞു
ഇന്ത്യയിലെ വിവിധ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനുകള്‍ തകര്‍ത്തെന്ന പാക് വാദങ്ങള്‍ തെറ്റ്. ഈ എയര്‍ഫോഴ്‌സ് സ്‌റ്റേഷനുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ചിത്രം ഇന്ത്യ പുറത്തുവിട്ടു
-
Vikram Misri: പാകിസ്ഥാന്റെ അവകാശവാദം തെറ്റ്
ഇന്ത്യയുടെ എസ്-400 മിസൈൽ തകർത്തുവെന്ന പാകിസ്ഥാന്റെ അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര
-
വ്യോമതാവളത്തെ ലക്ഷ്യം വയ്ക്കാൻ പാകിസ്ഥാൻ ശ്രമിച്ചു
ഒരു പ്രകോപനവുമില്ലാതെ പാകിസ്ഥാൻ പഞ്ചാബ് വ്യോമതാവളത്തെ ലക്ഷ്യം വയ്ക്കാൻ ശ്രമിച്ചുവെന്ന് കേണൽ സോഫിയ ഖുറേഷി
-
മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ പാകിസ്ഥാൻ ലക്ഷ്യമിട്ടു
ശ്രീനഗർ, അവന്തിപൂർ, ഉദംപൂർ എന്നിവിടങ്ങളിലെ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ പാകിസ്ഥാൻ ലക്ഷ്യമിട്ടതായി വിംഗ് കമാൻഡർ വ്യോമിക സിംഗ്
-
വാര്‍ത്താ സമ്മേളനം ആരംഭിച്ചു
Press Briefing: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചു. പാക് പ്രകോപനത്തെക്കുറിച്ചും, ഇന്ത്യ നല്‍കിയ തിരിച്ചടിയെക്കുറിച്ചും വിശദീകരിക്കുമെന്ന് കരുതുന്നു
-
വനിതാ പൈലറ്റിനെ പിടികൂടിയിട്ടില്ല
Indian Female Air Force pilot has NOT been captured🚨
Pro-Pakistan social media handles claim that an Indian Female Air Force pilot, Squadron Leader Shivani Singh, has been captured in Pakistan.#PIBFactCheck
❌ This claim is FAKE!#IndiaFightsPropaganda@MIB_India… pic.twitter.com/V8zovpSRYk
— PIB Fact Check (@PIBFactCheck) May 10, 2025
-
ഭീകരവാദ ലോഞ്ച് പാഡുകൾ തകർത്ത് ബിഎസ്എഫ്
#WATCH | The terrorist launch pad at Looni, district Sialkot, Pakistan, opposite Akhnoor area, was completely destroyed by the BSF.
(Source – BSF) pic.twitter.com/TEuS7ZwgAm
— ANI (@ANI) May 10, 2025
-
സിർസയിലുണ്ടായ സ്ഫോടനം
Another Confirmed visual from sirsa
Blast 💥 from Sirsa Haryana reported. District administration has issued advisory to people to stay indoors and observe complete black out. #sirsa #IndiaPakistanWar #karachiport #Sialkotattack #OperationSindoor pic.twitter.com/IXdbiVKXY3
— Shikhar Das (@Astro__Sunita) May 9, 2025
-
ഇന്ത്യയോടും പാകിസ്ഥാനോടുംട്രംപ്
സംഘര്‍ഷം വേഗം കുറയ്ക്കാൻ ഇന്ത്യയോടും പാകിസ്ഥാനോടും ട്രംപ്
-
റിപ്പോർട്ടുകൾ തള്ളി പ്രതിരോധ വകുപ്പ്
എസ്-400 സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചുവെന്ന പ്രചാരണം തള്ളി പ്രതിരോധ വകുപ്പ്
-
പാകിസ്ഥാൻ എയർ ബേസുകൾ ലക്ഷ്യം വെച്ച് ഇന്ത്യ
At least 4 airbases in Pakistan have been targeted by Indian strikes: Sources pic.twitter.com/3ZegA6YmzM
— ANI (@ANI) May 10, 2025
-
നിർണ്ണായക വാർത്താ സമ്മേളനം
രാജ്യതലസ്ഥാനത്ത് നിർണ്ണായക വാർത്താ സമ്മേളനം 10 മണിക്ക്, പ്രതിരോധമന്ത്രാലയത്തിൻ്റെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും
Published On - May 10,2025 8:50 AM