Egg Expoert At Gulf War: പഴവും പച്ചക്കറിയും മാത്രമല്ല യുദ്ധത്തിൽ തട്ടിപ്പൊട്ടിയത് മുട്ടവിപണിയും, ഒരു ദിവസത്തെ നഷ്ടം മാത്രം കോടികൾ

Israel-Iran War Impact Hits South India Market: കേരളത്തിലും തമിഴ്നാട്ടിലും സ്കൂൾ പരീക്ഷാക്കാലമായതിനാൽ ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള മുട്ട സംഭരണം കുറഞ്ഞതും ആഭ്യന്തര വിപണിയിൽ പ്രതിസന്ധി കൂട്ടി.

Egg Expoert At Gulf War: പഴവും പച്ചക്കറിയും മാത്രമല്ല യുദ്ധത്തിൽ തട്ടിപ്പൊട്ടിയത് മുട്ടവിപണിയും, ഒരു ദിവസത്തെ നഷ്ടം മാത്രം കോടികൾ

Egg and Vegetable Exports

Published: 

07 Mar 2026 | 03:51 PM

പാലക്കാട്: പശ്ചിമേഷ്യയിൽ ഇസ്രയേൽ – ഇറാൻ യുദ്ധം രൂക്ഷമായതോടെ തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നുള്ള മുട്ട കയറ്റുമതിയും തിരുച്ചിറപ്പിള്ളിയിൽ നിന്നുള്ള പഴം – പച്ചക്കറി കയറ്റുമതിയും പൂർണ്ണമായും നിലച്ചു. യുദ്ധം തുടങ്ങിയ മാർച്ച് ഒന്നു മുതൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് വ്യാപാരികൾ നേരിടുന്നത്.

മുട്ട വിപണിയിൽ വൻ തിരിച്ചടി

 

രാജ്യത്തെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമായ നാമക്കല്ലിൽ നിന്ന് മാത്രം ദിവസവും 5 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതുവരെ ഏകദേശം 30 കോടി രൂപയുടെ നഷ്ടം സംഭവിച്ചു കഴിഞ്ഞു. 1.10 കോടി മുട്ടകളാണ് സാധാരണയായി പ്രതിദിനം കയറ്റുമതി ചെയ്യുന്നത്. സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, മസ്കത്ത്, ഇറാൻ എന്നിവയായിരുന്നു പ്രധാന വിപണികൾ. എന്നാൽ യുദ്ധത്തെത്തുടർന്ന് തുറമുഖങ്ങൾ അടച്ചതും വ്യോമാതിർത്തിയിലെ കർശന നിയന്ത്രണങ്ങളും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു.

Also Read – ദുബായ് വിമാനത്താവളം വീണ്ടും സജീവം; എമിറേറ്റ്സ് സർവീസുകൾ പുനരാരംഭിച്ചു, പ്രവാസികൾക്കായി പ്രത്യേക വിമാനങ്ങ

കേരളത്തിലും തമിഴ്നാട്ടിലും സ്കൂൾ പരീക്ഷാക്കാലമായതിനാൽ ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള മുട്ട സംഭരണം കുറഞ്ഞതും ആഭ്യന്തര വിപണിയിൽ പ്രതിസന്ധി കൂട്ടി. കയറ്റുമതിക്കായി 4.80 രൂപ നിശ്ചയിച്ചിരുന്ന മുട്ട, ഇപ്പോൾ കെട്ടിക്കിടക്കാതിരിക്കാൻ 3.50 രൂപയ്ക്ക് വിൽക്കേണ്ട അവസ്ഥയിലാണെന്ന് വ്യാപാരികൾ പറയുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

 

പച്ചക്കറി വിപണിയും പ്രതിസന്ധിയിൽ

 

തിരുച്ചിറപ്പിള്ളിയിൽ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ദിവസവും അയച്ചിരുന്ന 20 ടൺ പച്ചക്കറിയുടെ കയറ്റുമതിയും തടസ്സപ്പെട്ടു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചതോടെ 80 ടൺ പച്ചക്കറിയാണ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്.
ഏകദേശം 14 കോടി രൂപയുടെ നഷ്ടം ഈ മേഖലയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചരക്കു കപ്പലുകൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനായി കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇസ്രയേൽ, ഇറാൻ, യുഎസ് എന്നീ രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾ നടത്തി കയറ്റുമതി പുനരാരംഭിക്കാൻ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ