AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Medical Student Death: പ്രഫസറുമായി ബന്ധമെന്ന് സഹപാഠികൾ പ്രചരിപ്പിച്ചു; മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി

Karnataka Medical Student Death: കോളജിലെ പ്രഫസറുമായിട്ട് നല്ല സൗഹൃദത്തിലായിരുന്നു പെൺകുട്ടി. എന്നാൽ ഇവരുടെ സൗഹൃദത്തെക്കുറിച്ച് സഹപാഠികൾ മോശമായ രീതിയിൽ പ്രചരിപ്പിച്ചതോടെയാണ് മകൾ ജീവനൊടുക്കിയതെന്ന് പെൺകുട്ടിയുടെ പിതാവ് ഉമാശങ്കർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടി മരണപ്പെട്ട സ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

Medical Student Death: പ്രഫസറുമായി ബന്ധമെന്ന് സഹപാഠികൾ പ്രചരിപ്പിച്ചു; മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി
Medical Student DeathImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 02 Apr 2026 | 07:32 PM

ബെംഗളൂരു: പ്രഫസറുമായി ബന്ധമുണ്ടെന്ന് സഹപാഠികൾ പ്രചരിപ്പിച്ചതിന് പിന്നാലെ മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി (Karnataka Medical Student Death). കർണാടക മല്ലദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദ കോളജിൽ ബിഎഎംഎസ് അവസാന വർഷ വിദ്യാർഥിനിയാണ് മനംനൊന്ത് ജീവനൊടുക്കിയത്. പെൺകുട്ടി മരണപ്പെട്ട സ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ALSO READ: കുടുംബപ്രശ്നങ്ങൾ മാറാൻ മകളെ ബലി നൽകി, അമ്മയും കാമുകനും മന്ത്രവാദിനിയും പിടിയിൽ

കോളജിലെ പ്രഫസറുമായിട്ട് നല്ല സൗഹൃദത്തിലായിരുന്നു പെൺകുട്ടി. എന്നാൽ ഇവരുടെ സൗഹൃദത്തെക്കുറിച്ച് സഹപാഠികൾ മോശമായ രീതിയിൽ പ്രചരിപ്പിച്ചതോടെയാണ് മകൾ ജീവനൊടുക്കിയതെന്ന് പെൺകുട്ടിയുടെ പിതാവ് ഉമാശങ്കർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സഹപാഠികളുടെ നിരന്തരമായ പരിഹാസങ്ങൾ കുട്ടിയെ മാനസികമായി തകർത്തിരുന്നതായും ഇതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

സഹപാഠികളിൽ നിന്ന് നേരിട്ട പരിഹാസങ്ങളെക്കുറിച്ച് പെൺകുട്ടി വീട്ടിൽ അറിയിച്ചിരുന്നെങ്കിലും ഇതെല്ലാം അവഗണിക്കാനും പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് തങ്ങൾ പറഞ്ഞിരുന്നതായി പിതാവ് കൂട്ടിച്ചേർത്തു. എന്നാൽ മാനസിക സംഘർഷം സഹിക്കാനാകാതെ വന്നപ്പോൾ ഇക്കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു. സഹപാഠികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഉമാശങ്കർ പരാതിയിൽ ആവശ്യപ്പെട്ടു.

 

Follow Us