Love Failure: പ്രണയം നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു; പ്രതിയ്ക്കായി അന്വേഷണം

Murder Over Love Failure: പ്രണയം നിരസിച്ചതിന് കൊലപാതകം. ബിഫാം വിദ്യാർത്ഥിനിയായ 20 വയസുകാരിയെയാണ് യുവാവ് കൊലപ്പെടുത്തിയത്.

Love Failure: പ്രണയം നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു; പ്രതിയ്ക്കായി അന്വേഷണം

പ്രതീകാത്മക ചിത്രം

Published: 

16 Oct 2025 | 09:42 PM

പ്രണയം നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരുവിലാണ് സംഭവം. ബിഫാം വിദ്യാർത്ഥിനിയായ യാമിനി പ്രിയയെ (20 വയസ്) വിഗ്നേഷ് എന്ന യുവാവാണ് കുത്തി കൊലപ്പെടുത്തിയത്. കത്തി പലതവണ കഴുത്തിൽ കുത്തിയിറക്കി യാമിനി പ്രിയയെ കൊലപ്പെടുത്തിയ ശേഷം പ്രതി വിഗ്നേഷ് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: Gujarat Cabinet: മുഖ്യമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു; ഗുജറാത്ത് സർക്കാരിൻ്റെ മന്ത്രിസഭാ പുനസംഘടന നാളെ

മല്ലേശ്വരത്തെ ഷോപ്പിങ് മാളിന് പിന്നിലുള്ള റെയിൽവേ ട്രാക്കിന് സമീപത്തുനിന്നാണ് യാമിനിയുടെ മൃതദേഹം കണ്ടെടുത്തത്. യാമിനി പ്രിയ പരീക്ഷ എഴുതി മടങ്ങിവരുമ്പോഴായിരുന്നു കൊലപാതകം. രാവിലെ ഏഴ് മണിക്കാണ് യാമിനി പ്രിയ പരീക്ഷയ്ക്കായി വീട്ടിൽ നിന്ന് ഇറങ്ങിയത്. പരീക്ഷ എഴുതിക്കഴിഞ്ഞ് കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുചക്ര വാഹനത്തിൽ പ്രതിയെ പ്രിയയെ പിന്തുടരുകയായിരുന്നു. പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും ഇത് യാമിനി പ്രിയ നിരസിച്ചു. ഇതോടെ മുളകുപൊടി കണ്ണിലേക്കെറിഞ്ഞ പ്രതി വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

മുൻകൂട്ടി തയ്യാറാക്കിയ കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ ശ്രീരാംപുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതി വിഗ്നേഷിനായി തിരച്ചിൽ പുരോഗമിക്കുകയാണ്. പകൽവെളിച്ചത്തിൽ ബെംഗളൂരു നഗരത്തിൽ നടന്ന കൊലപാതകം പൊതുജനത്തിന് ആശങ്കയായിട്ടുണ്ട്.

Related Stories
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ