Malda Violence: മാൽഡ സംഘർഷം: രാജ്യം വിടാനുള്ള ശ്രമത്തിനിടെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ
Moffakkerul Islam Mastermind Of Malda Violence: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന ചുമതലയിലായിരുന്നു ഏഴ് ജുഡീഷ്യൽ ഓഫീസർമാർ. ഇവരെയാണ് മാൾഡയിലെ കാലിയാചക് 2 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ വെച്ച് ജനക്കൂട്ടം തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ടവരിൽ മൂന്ന് വനിത ഓഫീസർമാരും ഉൾപ്പെട്ടിരുന്നു.

Malda Violence
കൊൽക്കത്ത: പശ്ചിമബംഗാളിലെ മാൽഡയിലുണ്ടായ സംഘർഷത്തിലെ (Malda Violence) മുഖ്യസൂത്രധാരൻ പിടിയിൽ. അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് മൊഫക്കറുൾ ഇസ്ലാം (Moffakkerul Islam) ആണ് പിടിയിലായത്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ സിലിഗുഡിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 35 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
മാൽഡ ജില്ലയിൽ, എസ്‌ഐആർ പട്ടികയിൽ പേരുവെട്ടിയെന്ന ആരോപണത്തിലാണ് സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഒൻപതുമണിക്കൂറിലേറെ തടഞ്ഞുവച്ചു. അഭിഭാഷകനായ ഇസ്ലാം, 2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതഹാർ മണ്ഡലത്തിൽ നിന്നുള്ള എഐഎംഐഎം (AIMIM) സ്ഥാനാർത്ഥി കൂടിയായിരുന്നു.
Also Read: മധുവിധു തീരും മുൻപേ മടക്കം; സ്ത്രീധന പീഡനം സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന ചുമതലയിലായിരുന്നു ഏഴ് ജുഡീഷ്യൽ ഓഫീസർമാർ. ഇവരെയാണ് മാൾഡയിലെ കാലിയാചക് 2 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ വെച്ച് ജനക്കൂട്ടം തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ടവരിൽ മൂന്ന് വനിത ഓഫീസർമാരും ഉൾപ്പെട്ടിരുന്നു.
സംഭവം തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. സ്വമേധയാ കേസെടുത്ത കോടതി കേന്ദ്രസേനയെ വിന്യസിക്കാൻ ഉത്തരവിടുകയും, ഏപ്രിൽ ആറിന് വെർച്വൽ ഹിയറിങ്ങിന് ഹാജരാവാൻ ബംഗാൾ ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.