AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nationwide Strike: ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്: കേരളം സ്തംഭിക്കും, തയ്യാറെടുപ്പുകൾ പൂർത്തിയാക്കി സിഐടിയു

National Strike Announced for February 12: രാജ്യത്തെ 3000 കേന്ദ്രങ്ങളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരങ്ങൾ സംഘടിപ്പിക്കും. പണിമുടക്കിന് മുന്നോടിയായി സംസ്ഥാനതല കൺവൻഷനുകളും യൂണിറ്റ് യോഗങ്ങളും പൂർത്തിയായി വരികയാണ്.

Nationwide Strike: ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്: കേരളം സ്തംഭിക്കും, തയ്യാറെടുപ്പുകൾ പൂർത്തിയാക്കി സിഐടിയു
Nationwide StrikeImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 31 Jan 2026 | 08:19 AM

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും പുതിയ ലേബർ കോഡുകൾക്കുമെതിരെ ഫെബ്രുവരി 12-ന് രാജ്യവ്യാപകമായി പണിമുടക്ക് നടക്കും. സിഐടിയു ഉൾപ്പെടെയുള്ള പത്ത് പ്രമുഖ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ പണിമുടക്ക് പൂർണ്ണമായിരിക്കുമെന്നും ശക്തമായ തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രധാന ആവശ്യങ്ങൾ

 

  • തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ പിൻവലിക്കുക.
  • തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന വിബിജിആർഎഎംജി ബിൽ റദ്ദാക്കുക.
  • വൈദ്യുതി ഭേദഗതി ബിൽ, സബ്‌കാ ബീമാ സബ്‌കി സുരക്ഷ ബിൽ, വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ എന്നിവ പിൻവലിക്കുക.

 

Also Read: Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി

 

ദേശീയ തലത്തിൽ സംയുക്ത കിസാൻ മോർച്ചയുടെയും വിവിധ കർഷക സംഘടനകളുടെയും പിന്തുണയോടെയാണ് സമരം നടക്കുന്നത്. ബാങ്ക്, ഇൻഷുറൻസ് ജീവനക്കാർ, പ്രതിരോധ മേഖലയിലെ ജീവനക്കാർ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, മഹിളാ, യുവജന, വിദ്യാർത്ഥി സംഘടനകൾ എന്നിവർ പണിമുടക്കിന്റെ ഭാ​ഗമാകും.

പ്രതിഷേധം ശക്തം

 

രാജ്യത്തെ 3000 കേന്ദ്രങ്ങളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരങ്ങൾ സംഘടിപ്പിക്കും. പണിമുടക്കിന് മുന്നോടിയായി സംസ്ഥാനതല കൺവൻഷനുകളും യൂണിറ്റ് യോഗങ്ങളും പൂർത്തിയായി വരികയാണ്. കർണാടകയിലെ കോൺഗ്രസ് സർക്കാർ ലേബർ കോഡുകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്നും എളമരം കരീം കൂട്ടിച്ചേർത്തു.