Operation Sindoor: പാക് ഷെല്ലിങിൽ സാധാരണക്കാരായ മൂന്നു പേർ കൊല്ലപ്പെട്ടു: ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

Three Killed In Pakistan Shelling: നിയന്ത്രണ രേഖയിലെ പോസ്റ്റുകൾക്കുനേരെ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ ശക്തമായി തിരിച്ചടി നൽകിയതായി സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ മറ്റ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിയന്ത്രണ രേഖക്ക് സമീപമുള്ള പ്രദേശവാസികൾ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്.

Operation Sindoor: പാക് ഷെല്ലിങിൽ സാധാരണക്കാരായ മൂന്നു പേർ കൊല്ലപ്പെട്ടു: ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

പട്രോളിങ് നടത്തുന്ന സുരക്ഷാ സേന

Published: 

07 May 2025 | 07:01 AM

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ തിരച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടിരിക്കുന്ന സർജിക്കൽ സ്ട്രൈക്കിലൂടെയാണ് പാകിസ്ഥാൻ്റെ ഭീകര കേന്ദ്രങ്ങൾ തകർത്തത്. എന്നാൽ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെ പാക് ഷെല്ലിങിൽ മൂന്നു സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പാക് ഷെല്ലിങിനിടെ മൂന്നു പ്രദേശവാസികൾ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

നിയന്ത്രണ രേഖയിലെ പോസ്റ്റുകൾക്കുനേരെ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ ശക്തമായി തിരിച്ചടി നൽകിയതായി സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ മറ്റ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിയന്ത്രണ രേഖക്ക് സമീപമുള്ള പ്രദേശവാസികൾ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്. പഹൽ​ഗാം ആക്രമണത്തിന് ശേഷം അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു.

പലയിടങ്ങളിലായാണ് നിയന്ത്രണ രേഖയിൽ പാക് പ്രകോപനം ഉണ്ടായിരിക്കുന്നത്. പാമ്പോർ, അക്നൂർ, റമ്പാൻ, പൂഞ്ച് തുടങ്ങിയ മേഖലകളിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. അതിനിടെ പാകിസ്ഥാൻറെ ഷെല്ലിങിനിടെ അതിർത്തിയിലെ മൂന്നു വീടുകൾക്കാണ് തീപിടിത്തമുണ്ടായത്. പൂഞ്ച്, രജൗരി, കുപ്‍വാര മേഖലകളിലെ ഏഴിടങ്ങളിലാണ് ശക്താമയ ഏറ്റുമുട്ടൽ നടക്കുന്നതെന്നാണ് വിവരം.

അതേസമയം ഓപ്പറേഷൻ സിന്ദൂർ വിജയകരമായതായി പ്രധാനമന്ത്രിയെ സൈന്യം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങും സൈനിക മേധാവിമാരുമായി കൂടുക്കാഴ്ച്ച നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കശ്മീർ തുടങ്ങിയ മേഖലകളിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്ത്യയുടെ തിരച്ചടിയുണ്ടായിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിലെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങൾ ഉണ്ടായതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായും 35ലധികം ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ തേക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും സുരക്ഷയുടെ ഭാ​ഗമായി അടച്ചിട്ടിരിക്കുകയാണ്. നിരവധി വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ