Oxygen Gas Pipeline Theft : എന്‍ഐസിയുവിലെ ഓക്‌സിജൻ വിതരണ പൈപ്പ് മോഷണം പോയി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Oxygen Gas Pipeline Theft At MP Hospital: ആരോഗ്യപ്രവര്‍ത്തകര്‍ തക്കസമയത്ത് ഇടപെട്ട് ഓക്‌സിജന്‍ ലഭ്യമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.എൻഐസിയുവിലെക്ക് ഓക്‌സിജന്‍ വിതരണത്തിനായുള്ള 15 അടിയോളം നീളമുള്ള ചെമ്പ് പൈപ്പാണ് മോഷണം പോയത്.

Oxygen Gas Pipeline Theft : എന്‍ഐസിയുവിലെ ഓക്‌സിജൻ വിതരണ പൈപ്പ് മോഷണം പോയി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പ്രതീകാത്മക ചിത്രം (image credits: social media)

Published: 

18 Dec 2024 | 09:08 PM

ഭോപ്പാല്‍: നവജാതശിശുക്കള്‍ക്കായുള്ള ഐ.സി.യുവിലെ (എന്‍.ഐ.സി.യു) ഓക്‌സിജന്‍ വിതരണ പൈപ്പ് മോഷണം പോയി. സംഭവത്തെ തുടര്‍ന്ന് 12 കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആരോഗ്യപ്രവര്‍ത്തകര്‍ തക്കസമയത്ത് ഇടപെട്ട് ഓക്‌സിജന്‍ ലഭ്യമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.എൻഐസിയുവിലെക്ക് ഓക്‌സിജന്‍ വിതരണത്തിനായുള്ള 15 അടിയോളം നീളമുള്ള ചെമ്പ് പൈപ്പാണ് മോഷണം പോയത്.

ഇതോടെ എന്‍.ഐ.സി.യുവിലേക്കുള്ള ഓക്‌സിജന്‍ വിതരണം പൂർണമായും നിലച്ചു. ഇതോടെ ശ്വാസം കിട്ടാതെ നവജാതശിശുക്കള്‍ കരയാന്‍ ആരംഭിച്ചു. സംഭവം അറിഞ്ഞ് ഐ.സി.യുവിലേക്ക് ഓടിയെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കി. അപായ മുന്നറിയിപ്പിനായുള്ള അലാറവും ഇതിനിടെ മുഴങ്ങിയിരുന്നു. ഉടൻ തന്നെ എന്‍.ഐ.സി.യുവിലേക്കുള്ള ഓക്‌സിജന്‍ വിതരണം പുനഃസ്ഥാപിച്ചു. ഇതാണ് വൻ ദുരന്തം ഒഴുവാകാൻ കാരണം. സംഭവത്തെ കുറിച്ച് രാജ്ഗഢ് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ (സി.എം.എച്ച്.ഒ) ഡോ. കിരണ്‍ വാദിയ സംസാരിച്ചു . ഇതിനെ കുറിച്ച് ഉന്നതാധികാരികളെ അറിയിച്ചുവെന്നും ബദല്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ സാഹചര്യത്തെ കാര്യക്ഷമമായി നേരിടാന്‍ കഴിഞ്ഞുവെന്നും കിരണ്‍ വാദിയ കൂട്ടിച്ചേര്‍ത്തു. സംഭവം നടക്കുന്ന സമയത്ത് എന്‍.ഐ.സിയുവില്‍ 20 നവജാതശിശുക്കളാണ് ചികിത്സയിലുണ്ടായിരുന്നത്. ഇവരില്‍ 12 കുഞ്ഞുങ്ങള്‍ക്കാണ് ഓക്‌സിജന്‍ ആവശ്യമായിരുന്നത്.

Also Read: മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു

അതേസമയം ഈ വർഷം മെയിൽ ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ കൊല്ലപ്പെട്ടിരുന്നു. അഞ്ച് നവജാതശിശുക്കളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതിൽ ഒരു കുട്ടി ഞായറാഴ്ച രാവിലെ ഐസിയുവിൽ മരിച്ചതായും ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) അറിയിച്ചിരുന്നു. വിവേക് വിഹാർ പോലീസ് സ്റ്റേഷനിൽ ന്യൂ ബോൺ ബേബി കെയർ ഹോസ്പിറ്റലിലും അടുത്തുള്ള കെട്ടിടത്തിലും തീപിടുത്തം ഉണ്ടായതായി പിസിആർ കോൾ ലഭിച്ചു. സംഭവത്തിൽ ഹോസ്പിറ്റലിൽ അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും ലൈസൻസ് കാലാവധി കഴിഞ്ഞാണ് പ്രവർത്തിക്കുന്നതെന്നും ഡൽഹി പോലീസ് കണ്ടുപിടിച്ചിരുന്നു. ഏഴ് നവജാത ശിശുക്കളുടെ മരണത്തിന് ഇടയാക്കിയ തീപിടുത്തത്തിന് പിന്നാലെ ഉടമയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ഒന്നിലധികം വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിരുന്നു. വൃത്തങ്ങൾ അനുസരിച്ച്, കേസിൽ പോലീസ് ഐപിസി സെക്ഷൻ 304 (കുറ്റകരമായ നരഹത്യയുമായി ബന്ധപ്പെട്ടത്) ചേർത്തേക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ