Pahalgam Terror Attack: തിരിച്ചടിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു; വ്യോമാഭ്യാസം നടത്തി രാജ്യം, ഭീകരരുടെ നേതൃനിര ആദ്യ ലക്ഷ്യം

Pahalgam Terror Attack Updates: സെന്‍ട്രല്‍ കമാന്‍ഡില്‍ റഫാല്‍, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസം. ഇന്ത്യന്‍ നാവികസേന യുദ്ധ കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരിശീലനവും നടത്തി.

Pahalgam Terror Attack: തിരിച്ചടിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു; വ്യോമാഭ്യാസം നടത്തി രാജ്യം, ഭീകരരുടെ നേതൃനിര ആദ്യ ലക്ഷ്യം

ആക്രമണ്‍ അഭ്യാസം

Published: 

25 Apr 2025 | 06:26 AM

ന്യൂഡല്‍ഹി: പാകിസ്താന് മുന്നറിയിപ്പുമായി വ്യോമാഭ്യാസം നടത്തി ഇന്ത്യ. ആക്രമണ്‍ എന്ന പേരില്‍ സെന്‍ട്രല്‍ സെക്ടറിലായിരുന്നു അഭ്യാസം. പഞ്ചാബ് അതിര്‍ത്തി കടന്ന് കര്‍ഷകരെ സഹായിക്കാനായി പോയ ജവാനെ തടഞ്ഞുവെച്ചിരുന്നു, അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സെന്‍ട്രല്‍ കമാന്‍ഡില്‍ റഫാല്‍, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസം. ഇന്ത്യന്‍ നാവികസേന യുദ്ധ കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരിശീലനവും നടത്തി.

പാകിസ്താനിലുള്ള ഭീകരരുടെ നേതാക്കള്‍ക്കെതിരെ നടപടി ശക്തമാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ജമ്മു കശ്മീരില്‍ ഒളിച്ച് കഴിയുന്നു ഭീകരരെ കണ്ടെത്തി കൊലപ്പെടുത്താനാണ് ഇന്ത്യ സുരക്ഷാ ഏജന്‍സികളുടെ ലക്ഷ്യം. പാകിസ്താനില്‍ കടന്ന് നുഴഞ്ഞുക്കയറ്റക്കാരായ ഭീകരരെ കണ്ടെത്തി ആക്രമിക്കുന്നതിനേക്കാള്‍ പ്രായോഗികം പുതിയ നേതാക്കള്‍ ആരൊക്കെയെന്ന് കണ്ടെത്തുന്നതാണെന്നാണ് വിലയിരുത്തല്‍.

ഭീകരതാവളങ്ങള്‍ കണ്ടെത്താനുള്ള സാങ്കേതിക സഹായം സുരക്ഷേ ഏജന്‍സികള്‍ തേടിയിട്ടുണ്ട്. രംഗത്തുള്ള ഭീകരരുടെ അടുത്ത നീക്കമറിഞ്ഞ് തടയുകയാണ് പ്രധാന ലക്ഷ്യം.

അതേസമയം, ജവാനെ തടഞ്ഞുവെച്ച സംഭവത്തിലും പാകിസ്താനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് രാജ്യം. ഇരുരാജ്യങ്ങളുടെയും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷ്യക്കായി കര്‍ഷകര്‍ക്ക് അനുവാദം നല്‍കാറുണ്ട്. അത്തരത്തിലുള്ള കര്‍ഷകരെ സഹായിക്കാന്‍ പോയ ബിഎസ്എഫ് ജവാനായ പികെ സിംഗിനെയാണ് തടഞ്ഞുവെച്ചത്.

Also Read: BSF jawan in Pakistan custody: അബദ്ധത്തിൽ നിയന്ത്രണരേഖ മറികടന്നു; ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ, മോചനത്തിന് ചർച്ചകൾ തുടരുന്നു

കൃഷി ചെയ്യുന്ന സ്ഥലത്ത് നിന്ന് അല്‍പം കൂടി മുന്നോട്ടുപോയി വിശ്രമിക്കുന്നതിനിടെയായിരുന്നു ജവാനെ പാക് റെയ്ഞ്ചര്‍മാര്‍ തടഞ്ഞുവെച്ചത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ മുള്ളുവേലി ഇല്ലാത്തതിനാലാണ് ജവാന്‍ അബദ്ധത്തില്‍ അങ്ങോട്ട് കടന്നത്തെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

 

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്