പളനി ക്ഷേത്രത്തിന്റെ 100 കോടി വിലവരുന്ന വസ്തു തട്ടാൻ ശ്രമം; നാല് പേർ അ‌റസ്റ്റിൽ

Palani temple land fraud case: പ്രശസ്തമായ പളനി ക്ഷേത്രവുമായി ബന്ധപ്പെട്ട പളനി ദണ്ഡായുധപാണി സ്വാമി മഠത്തിന് കീഴിലുള്ള ക്ഷേത്ര ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ 4 പേർ അ‌റസ്റ്റിൽ. വെള്ളത്തുറൈ, അൻവർദ്ധീൻ, മുരുകദാസ്, സേതുപതി എന്നിവരെയാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിബിസിഐഡി) അറസ്റ്റ് ചെയ്തത്.

പളനി ക്ഷേത്രത്തിന്റെ 100 കോടി വിലവരുന്ന വസ്തു തട്ടാൻ ശ്രമം; നാല് പേർ അ‌റസ്റ്റിൽ

Palani Temple Land Fraud Case

Published: 

30 Jul 2026 | 11:38 AM

ചെ​ന്നൈ: പ്രശസ്തമായ പളനി ക്ഷേത്രവുമായി ബന്ധപ്പെട്ട പളനി ദണ്ഡായുധപാണി സ്വാമി മഠത്തിന് കീഴിലുള്ള ക്ഷേത്ര ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ 4 പേർ അ‌റസ്റ്റിൽ. വെള്ളത്തുറൈ, അൻവർദ്ധീൻ, മുരുകദാസ്, സേതുപതി എന്നിവരെയാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിബിസിഐഡി) അറസ്റ്റ് ചെയ്തത്. ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ക്ഷേത്രഭൂമി വ്യാജമായി കൈമാറ്റം ചെയ്തതിനാണ് അ‌റസ്റ്റ്.  വ്യാജ രേഖകൾ ഉപയോഗിച്ച് വിലയേറിയ ക്ഷേത്ര സ്വത്തുക്കൾക്ക് വ്യാജമായി ഭൂമി കൈവശം വച്ചതിൽ അ‌റസ്റ്റിലായ നാലുപേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പളനി ക്ഷേത്രത്തിന്റെ താഴ്‌വരയിലെ പാർക്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ദണ്ഡപാണി സ്വാമി മഠത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് പ്രതികളെ അ‌റസ്റ്റ് ​ചെയ്തിരിക്കുന്നത്. കോടതി ഏർപ്പെടുത്തിയ നിയമപരമായ നിയന്ത്രണങ്ങൾ അവഗണിച്ച്, ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഭൂമി വ്യാജ രേഖകൾ ഉപയോഗിച്ച് സ്വകാര്യ വ്യക്തികൾക്ക് കൈമാറി എന്നതാണ് കുറ്റം.

Also Read: ബിരിയാണി കഴിക്കാനെത്തിയ പോക്സോ- കഞ്ചാവ് കേസ് പ്രതികളും യുവാക്കളുമായി അ‌ടി; ഒടുക്കം ഓടയിൽ വീണ് പരുക്ക്

പരാതിയെ തുടർന്ന് തട്ടിപ്പ് പുറത്തുവന്നതോടെ സിബിസിഐഡി വിശദ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സബ് രജിസ്ട്രാർ ജസ്റ്റിൻ മണികണ്ഠൻ, ക്ഷേത്ര ട്രസ്റ്റിലെ മുരുകദാസ്, തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ട് മേഖലയിലെ പാപ്പൻകുളത്തെ വെള്ളത്തുറൈ, പഴനിയിലെ സേതുപതി, ക്ഷേത്ര ഭരണം, റവന്യൂ വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നിരവധി പേരുടെ പങ്ക് അന്വേഷണ ഏജൻസി പരിശോധിച്ചു.

ക്ഷേത്ര സ്വത്തിന്റെ നിയമവിരുദ്ധമായ കൈമാറ്റം ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർ സൗകര്യമൊരുക്കിയിട്ടുണ്ടോ, ​കൈമാറ്റ നീക്കങ്ങൾ അ‌റിഞ്ഞിട്ടും അവഗണിച്ചോ എന്നിങ്ങനെയുള്ള കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഭൂമി ​കൈമാറ്റവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും ഉടമസ്ഥാവകാശ കൈമാറ്റവും സംബന്ധിച്ച രേഖാമൂലവും വാക്കാലുള്ളതുമായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.

കോടതി കേസുമായി ബന്ധപ്പെട്ട പരാതിക്കാർ, ഡോക്യുമെന്റ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥർ, വിൽപ്പനക്കാർ, ഭൂമി ഇടപാടുകളുടെ ഗുണഭോക്താക്കൾ, സാക്ഷികൾ, ബ്രോക്കർമാർ, ക്ലറിക്കൽ ജീവനക്കാർ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ തുടങ്ങി ഇതുവരെ 82 പേരെ ചോദ്യം ചെയ്തതായി സിബിസിഐഡി ഉദ്യോഗസ്ഥർ പറഞ്ഞു. നാല് പ്രധാന പ്രതികൾക്കെതിരെ നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ, അ‌ന്വേഷണത്തിൽ ചില സുപ്രധാന തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് വെള്ളത്തുറൈ, അൻവർദ്ധീൻ, മുരുകദാസ്, സേതുപതി എന്നിവരെ കഴിഞ്ഞ ദിവസം സിബിസിഐഡി ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭൂമി കൈയേറ്റത്തിലും വ്യാജരേഖ ചമയ്ക്കലിലും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

English Summary

Four people arrested in connection with the Palani temple-related case of attempting to grab temple land under the Palani Dandayudhapani Swamy Math. The Tamil Nadu Crime Branch Criminal Investigation Department (CBCID) has arrested Vellathurai, Anvardeen, Murugadoss and Sethupathi. The police action is related to the case of land owned by the Dandapani Swamy Math, located on Park Road in the foothills of the Palani temple.

Follow Us
ഉറങ്ങുന്നതിന് എത്ര മണിക്കൂർ മുമ്പ് ഫോൺ മാറ്റി വയ്ക്കണം?
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി