AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Passive Euthanasia: ഇന്ത്യയിൽ ദയാവധം നിയമമാകുമോ? കരട് പെരുമാറ്റച്ചട്ടം ഇറക്കി

Permit passive euthanasia in India: പ്രായപൂർത്തിയായ രോഗിക്ക് തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ജീവൻരക്ഷാസഹായം വേണ്ടെന്നുെവക്കാനും അധികാരമുണ്ട്.

Passive Euthanasia: ഇന്ത്യയിൽ ദയാവധം നിയമമാകുമോ? കരട് പെരുമാറ്റച്ചട്ടം ഇറക്കി
പ്രതീകാത്മക ചിത്രം (Image courtesy : Sean Anthony Eddy/Getty Images)
Aswathy Balachandran
Aswathy Balachandran | Published: 29 Sep 2024 | 09:20 AM

ന്യൂഡൽഹി: പലപ്പോഴും ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗം ബാധിച്ച് ജീവിച്ചിരിക്കുന്ന നാളുകളിൽ തന്നെ മരണത്തെ സ്വപ്നം കണ്ട് കഴിയുന്ന നിരവധി രോ​ഗികൾ ഒരു നോവായി മാറാറുണ്ട്. അത്തരത്തിലുള്ളവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മരണം എന്നു പോലും ചിന്തിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തെ നിയമം ദയാവധത്തെ അം​ഗീകരിക്കാത്തത് അവിടെ വിലങ്ങുതടിയാകുന്നു. എന്നാൽ ഇതിനു മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.

ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്ക്രിയ ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് ഉചിതതീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ ഉള്ളത്. ഈ കരടിന്മേൽ ആരോഗ്യമേഖലയിൽ നിന്നുള്ളവരടക്കം ഒക്ടോബർ 20-നകം അഭിപ്രായമറിയിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത മരണമുറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗം എന്ന് കരടിൽ വിശദീകരിക്കുന്നത്. 72 മണിക്കൂർ നിരീക്ഷണത്തിനു ശേഷവും പുരോഗതി കാണിക്കാത്ത വിധത്തിലുള്ള മസ്തിഷ്കാഘാതത്തെയും മാറാരോ​ഗമായി കരടിൽ പരി​ഗണിക്കുന്നുണ്ട്. അതിഗുരുതര രോഗാവസ്ഥയിൽ ജീവൻരക്ഷാ സംവിധാനങ്ങൾ പ്രയോജനകരമല്ലാത്ത രോഗികൾക്ക് ദയാവധം അനുയോജ്യമാണെന്നാണ് മന്ത്രാലയത്തിന്റെ നിഗമനം.

ALSO READ – ആശങ്കയിൽ തലസ്ഥാനം; രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, 2 മാസത്തിനിടെ രോ​ഗം സ്ഥിരീകരിച്ചത് 14 പേർക്ക

ജീവൻരക്ഷാ സംവിധാനംകൊണ്ട് രോഗിക്ക് പ്രയോജനവുമുണ്ടാകാതിരിക്കുന്ന സാഹചര്യത്തിൽ അത് രോഗിയ്ക്ക് ബുദ്ധമൂട്ടികൾ സൃഷ്ടിച്ചാൽ രോഗിയുടെ താത്‌പര്യാർഥം ജീവൻരക്ഷാ സംവിധാനം ഡോക്ടർക്ക് പിൻവലിക്കാമെന്നും കരടിൽ പറയുന്നു. ഒരാൾക്ക് മസ്തിഷ്ക മരണം സംഭവിച്ചാലോ, ഏറ്റവും തീവ്രമായ ചികിത്സകൊണ്ട് ഫലമില്ലാതായാലോ, ഈയൊരവസ്ഥ തിരിച്ചറിഞ്ഞ് രോഗിയോ ബന്ധുവോ സമ്മതമറിയിച്ചാലോ ദയാവധമാകാം എന്നും വ്യക്തമാക്കുന്നുണ്ട്.

തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ഹൃദയാഘാതം സംഭവിച്ചാൽ ഡോക്ടർമാർക്ക് ഉചിതമെന്ന് തോന്നുന്നെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകാതിരിക്കാനും അനുവാദം നൽകുന്നുണ്ട്. പ്രായപൂർത്തിയായ രോഗിക്ക് തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ജീവൻരക്ഷാസഹായം വേണ്ടെന്നുെവക്കാനും അധികാരമുണ്ട്. സ്വന്തമായി തീരുമാനമെടുക്കാൻ ശേഷിയില്ലാത്ത രോഗികളുടെ കാര്യത്തിലും ഏറ്റവും കുറഞ്ഞത് മൂന്ന് ഡോക്ടർമാരെങ്കിലും ഉൾപ്പെട്ട പ്രാഥമിക മെഡിക്കൽ ബോർഡ് രൂപവതകരിച്ച് സമവായമനുസരിച്ച് ജീവൻരക്ഷാ സംവിധാന കാര്യത്തിൽ തീരുമാനമെടുക്കാം.

 

 

Follow Us