Passive Euthanasia: ഇന്ത്യയിൽ ദയാവധം നിയമമാകുമോ? കരട് പെരുമാറ്റച്ചട്ടം ഇറക്കി

Permit passive euthanasia in India: പ്രായപൂർത്തിയായ രോഗിക്ക് തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ജീവൻരക്ഷാസഹായം വേണ്ടെന്നുെവക്കാനും അധികാരമുണ്ട്.

Passive Euthanasia: ഇന്ത്യയിൽ ദയാവധം നിയമമാകുമോ? കരട് പെരുമാറ്റച്ചട്ടം ഇറക്കി

പ്രതീകാത്മക ചിത്രം (Image courtesy : Sean Anthony Eddy/Getty Images)

Published: 

29 Sep 2024 | 09:20 AM

ന്യൂഡൽഹി: പലപ്പോഴും ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗം ബാധിച്ച് ജീവിച്ചിരിക്കുന്ന നാളുകളിൽ തന്നെ മരണത്തെ സ്വപ്നം കണ്ട് കഴിയുന്ന നിരവധി രോ​ഗികൾ ഒരു നോവായി മാറാറുണ്ട്. അത്തരത്തിലുള്ളവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മരണം എന്നു പോലും ചിന്തിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തെ നിയമം ദയാവധത്തെ അം​ഗീകരിക്കാത്തത് അവിടെ വിലങ്ങുതടിയാകുന്നു. എന്നാൽ ഇതിനു മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.

ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്ക്രിയ ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് ഉചിതതീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ ഉള്ളത്. ഈ കരടിന്മേൽ ആരോഗ്യമേഖലയിൽ നിന്നുള്ളവരടക്കം ഒക്ടോബർ 20-നകം അഭിപ്രായമറിയിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത മരണമുറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗം എന്ന് കരടിൽ വിശദീകരിക്കുന്നത്. 72 മണിക്കൂർ നിരീക്ഷണത്തിനു ശേഷവും പുരോഗതി കാണിക്കാത്ത വിധത്തിലുള്ള മസ്തിഷ്കാഘാതത്തെയും മാറാരോ​ഗമായി കരടിൽ പരി​ഗണിക്കുന്നുണ്ട്. അതിഗുരുതര രോഗാവസ്ഥയിൽ ജീവൻരക്ഷാ സംവിധാനങ്ങൾ പ്രയോജനകരമല്ലാത്ത രോഗികൾക്ക് ദയാവധം അനുയോജ്യമാണെന്നാണ് മന്ത്രാലയത്തിന്റെ നിഗമനം.

ALSO READ – ആശങ്കയിൽ തലസ്ഥാനം; രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, 2 മാസത്തിനിടെ രോ​ഗം സ്ഥിരീകരിച്ചത് 14 പേർക്ക

ജീവൻരക്ഷാ സംവിധാനംകൊണ്ട് രോഗിക്ക് പ്രയോജനവുമുണ്ടാകാതിരിക്കുന്ന സാഹചര്യത്തിൽ അത് രോഗിയ്ക്ക് ബുദ്ധമൂട്ടികൾ സൃഷ്ടിച്ചാൽ രോഗിയുടെ താത്‌പര്യാർഥം ജീവൻരക്ഷാ സംവിധാനം ഡോക്ടർക്ക് പിൻവലിക്കാമെന്നും കരടിൽ പറയുന്നു. ഒരാൾക്ക് മസ്തിഷ്ക മരണം സംഭവിച്ചാലോ, ഏറ്റവും തീവ്രമായ ചികിത്സകൊണ്ട് ഫലമില്ലാതായാലോ, ഈയൊരവസ്ഥ തിരിച്ചറിഞ്ഞ് രോഗിയോ ബന്ധുവോ സമ്മതമറിയിച്ചാലോ ദയാവധമാകാം എന്നും വ്യക്തമാക്കുന്നുണ്ട്.

തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ഹൃദയാഘാതം സംഭവിച്ചാൽ ഡോക്ടർമാർക്ക് ഉചിതമെന്ന് തോന്നുന്നെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകാതിരിക്കാനും അനുവാദം നൽകുന്നുണ്ട്. പ്രായപൂർത്തിയായ രോഗിക്ക് തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ജീവൻരക്ഷാസഹായം വേണ്ടെന്നുെവക്കാനും അധികാരമുണ്ട്. സ്വന്തമായി തീരുമാനമെടുക്കാൻ ശേഷിയില്ലാത്ത രോഗികളുടെ കാര്യത്തിലും ഏറ്റവും കുറഞ്ഞത് മൂന്ന് ഡോക്ടർമാരെങ്കിലും ഉൾപ്പെട്ട പ്രാഥമിക മെഡിക്കൽ ബോർഡ് രൂപവതകരിച്ച് സമവായമനുസരിച്ച് ജീവൻരക്ഷാ സംവിധാന കാര്യത്തിൽ തീരുമാനമെടുക്കാം.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Disha Salian : സുശാന്ത് സിം​ഗിന്റെ മാനേജേർ ദിഷയുടെ ദുരൂഹ മരണം, കേസെടുത്ത് സി.ബി.ഐ
ഭാര്യയുടെ തല ഫ്രിഡ്ജിൽ: പ്രതി വാഹനത്തിൽനിന്ന് ചാടി, കുന്നിൻമുകളിൽനിന്ന് വീണ് മരിച്ചെന്ന് പോലീസ്
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്