RG Kar Rape Murder Case: പ്രതിക്ക് വധശിക്ഷ നല്‍കണം; ഹൈക്കോടതിയെ സമീപിച്ച് ബംഗാള്‍ സര്‍ക്കാര്‍

West Bengal Government Has Filed Appeal on RG Kar Rape Murder Case Verdict: കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും സര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നു. പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കുടുംബം പറഞ്ഞു. സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ നല്‍കുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നത്. എന്നാല്‍ കോടതി വിധി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്.

RG Kar Rape Murder Case: പ്രതിക്ക് വധശിക്ഷ നല്‍കണം; ഹൈക്കോടതിയെ സമീപിച്ച് ബംഗാള്‍ സര്‍ക്കാര്‍

Rg Kar Accused Sanjay

Edited By: 

Neethu Vijayan | Updated On: 23 Jan 2025 | 07:53 AM

കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയില്‍ വെച്ച് വനിതാ ഡോക്ടര്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും സര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നു. പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കുടുംബം പറഞ്ഞു. സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ നല്‍കുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നത്. എന്നാല്‍ കോടതി വിധി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്.

സിബിഐയുടെ ഭാഗത്ത് നിന്ന് കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. പോലീസാണ് കേസ് അന്വേഷിച്ചിരുന്നതെങ്കില്‍ പ്രതിക്ക് വധശിക്ഷ തന്നെ വാങ്ങി നല്‍കുമായിരുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു.

വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. തെളിവുകള്‍ നശിപ്പിച്ചതില്‍ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും അത് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സിപിഐയും സിപിഎമ്മും വിധിക്കെതിരെ രംഗത്ത് വന്നിരുന്നു. കോടതി വിധി നിരാശാജനകമാണെന്നും അപൂര്‍വത്തില്‍ അപൂര്‍വം എന്ന മാനദണ്ഡം എന്താണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ചോദിച്ചു.

Also Read: RG Kar Rape Murder Case: ആര്‍ജി കര്‍ ബലാത്സംഗക്കൊല കേസ്; വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി യുവതിയുടെ കുടുംബം

കൊല്‍ക്കത്തയിലെ സീല്‍ദ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതി ജീവിതാവസാനം വരെ ജയിലില്‍ കഴിയണമെന്ന് കോടതി പറഞ്ഞു. കൂടാതെ 50,000 രൂപ പിഴയായി അടയ്ക്കുകയും വേണം. പ്രതിക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ നീക്കം.

പെണ്‍കുട്ടിയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നഷ്ടപരിഹാരം തങ്ങള്‍ക്ക് വേണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് തങ്ങളുടെ ആവശ്യം, അതിനായി അപ്പീല്‍ നല്‍കുമെന്ന് കുടുംബം അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ