Vehicle Registration Scam: സെക്കൻഡ് ഹാൻഡ് ബൈക്കുകൾക്ക് വ്യാജ രെജിസ്ട്രേഷൻ; കോയമ്പത്തൂർ കേന്ദ്രീകരിച്ച് വൻ തട്ടിപ്പുസംഘം സജീവം

Fake RC For Second Hand Bikes: സെക്കൻഡ് ഹാൻഡ് ബൈക്കുകൾക്ക് വ്യാജ ആർസി നൽകുന്ന സംഘം സജീവം. 10,000 രൂപയ്ക്കാണ് ഇവർ വ്യാജ ആർസി വിൽക്കുന്നത്.

Vehicle Registration Scam: സെക്കൻഡ് ഹാൻഡ് ബൈക്കുകൾക്ക് വ്യാജ രെജിസ്ട്രേഷൻ; കോയമ്പത്തൂർ കേന്ദ്രീകരിച്ച് വൻ തട്ടിപ്പുസംഘം സജീവം

പ്രതീകാത്മക ചിത്രം

Published: 

04 Oct 2025 | 07:09 AM

സെക്കൻഡ് ഹാൻഡ് ബൈക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട വൻ തട്ടിപ്പുസംഘം സജീവമെന്ന് കണ്ടെത്തൽ. ബൈക്കുകൾക്ക് വ്യാജ രെജിസ്ട്രേഷൻ നൽകുന്ന സംഘമാണ് തമിഴ്നാട്ടിലെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്നത്. തൻ്റെ സെക്കൻഡ് ഹാൻഡ് ബൈക്കിൻ്റെ ആർസിയിൽ ചില മാറ്റങ്ങൾ വരുത്താൻ ഗോകുൽ എന്ന യുവാവ് ശ്രമിച്ചതോടെയാണ് സംഘത്തെപ്പറ്റി പുറത്തറിയുന്നത്.

കൊവിഡ് ബാധയ്ക്ക് ശേഷം സെക്കൻഡ് ഹാൻഡ് ബൈക്കുകൾക്ക് വ്യാജ രെജിസ്ട്രേഷൻ നൽകുന്ന പ്രവണത വർധിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ മെയ് 24 ന് ഗോകുൽ എന്ന യുവാവാണ് ആർസിയിൽ മാറ്റങ്ങൾ വരുത്താൻ ആർടിഒയെ സമീപിച്ചത്. ഇദ്ദേഹം സമർപ്പിച്ച സ്‌മാർട്ട് രജിസ്‌ട്രേഷൻ കാർഡിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. രജിസ്‌ട്രേഷൻ നമ്പറിലെ ഫോണ്ട് സൈസിലും, അക്ഷരങ്ങൾ തമ്മിലുള്ള അകലത്തിലും വ്യത്യാസമുണ്ടായിരുന്നു. തുടർന്ന് യുവി കിരണങ്ങൾ കൊണ്ട് നടത്തിയ പരിശോധനയിൽ കാർഡ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു.

Also Read: കിടപ്പുമുറിയിൽ ഭാര്യ അറിയാതെ രഹസ്യ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു; ഭർത്താവിനെതിരെ കേസ്

ഇതോടെ ജൂൺ ആറിന് ആർടിഒ പോലീസിൽ പരാതിപ്പെട്ടു. പോലീസ് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിലെ രണ്ട് ഏജൻ്റുമാരിൽ നിന്ന് താൻ വ്യാജ ആർസി വാങ്ങിയതാണെന്ന് ഗോകുൽ സമ്മതിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ 10,000 രൂപയ്ക്ക് വ്യാജ ആർസി വില്പന നടത്തുകയാണെന്ന് കണ്ടെത്തി. ലോൺ തിരിച്ചടയ്ക്കാൻ സാധിക്കാതിരുന്നതിനാൽ ആദ്യ ഉടമയിൽ നിന്ന് ബാങ്ക് കണ്ടുകെട്ടിയ വാഹനമാണ് ഇത്. പിന്നീട് ഇത് ലേലം ചെയ്യുകയും ചെയ്തു. വിലക്കുറവിൽ ലഭിക്കുമെന്നതിനാൽ ഗോകുൽ ലേലത്തിൽ നിന്ന് ബൈക്ക് സ്വന്തമാക്കുകയായിരുന്നു. വ്യാജ ആർസികളുള്ള ആയിരത്തിലധികം ബൈക്കുകൾ നഗരത്തിലുണ്ടാവാമെന്ന് പോലീസ് പറയുന്നു.

വിലക്കുറവിൽ വാഹനം ലഭിക്കുമ്പോൾ പലരും പഴയ ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കാറില്ല. സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫീസുകളിലും വ്യാജ കാർഡുകൾ തിരിച്ചറിയാനുള്ള സ്‌കാനറുകളില്ല. എങ്കിലും ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ ഉടൻതന്നെ സ്കാനറുകൾ ലഭ്യമാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Follow Us
Related Stories
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം