Government job: സർക്കാർ ജോലിയ്ക്ക് നിയമനം തുടങ്ങിയാൽ ഇനി നിബന്ധന മാറില്ല… നിർദ്ദേശിച്ചത് സുപ്രീം കോടതി

Supreme Court ruled against the changing of recruitment rules: നിയമനങ്ങൾ നടത്തുന്നതിനിടെ ഇത്തരത്തിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ അക്കാര്യം നേരത്തെ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടതോടെയാണ് വിഷയം ചർച്ചയായത്.

Government job: സർക്കാർ ജോലിയ്ക്ക് നിയമനം തുടങ്ങിയാൽ ഇനി നിബന്ധന മാറില്ല... നിർദ്ദേശിച്ചത് സുപ്രീം കോടതി

സുപ്രീം കോടതി (Image Courtesy: Ramesh Lalwani/Moment Open/Getty Images)

Published: 

07 Nov 2024 | 01:14 PM

ന്യൂഡൽഹി: സർക്കാർ ജോലികളിലേക്കുള്ള നിയമന നടപടികൾ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതായി ചിലപ്പോൾ നാം കാണാറുണ്ട്. ഇത്തരം നടപടികൾ അരുതെന്ന് വിലക്കി രം​ഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സുപ്രീം കോടതി. നിയമനങ്ങൾ നടത്തുന്നതിനിടെ ഇത്തരത്തിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ അക്കാര്യം നേരത്തെ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടതോടെയാണ് വിഷയം ചർച്ചയായത്.

മാനദണ്ഡങ്ങൾ നിയമന പ്രക്രിയ തുടങ്ങും മുമ്പ് നിശ്ചയിച്ചതു തന്നെയാവണം എന്നും സുപ്രിം കോടതി നിഷ്കർഷിച്ചു. കളിക്കു മുമ്പാവണം നിയമങ്ങൾ നിശ്ചയിക്കേണ്ടതെന്നാണ് ഈ വിഷയത്തിൽ കോടതി പറഞ്ഞത്. ഇടയ്ക്കു വച്ച് അതു മാറ്റുന്നത് ശരിയല്ലെന്നും നിയമന ചട്ടങ്ങൾ ഏകപക്ഷീയമാവരുത് എന്നും അത് ഭരണഘടനയുടെ അനുച്ഛേദം 14 അനുസരിച്ചാവണമെന്ന് കോടതി നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

ALSO READ – ശബരിമലയിലെത്തുന്ന സ്വാമിമാരുടെ ശ്രദ്ധയ്ക്ക്… തട്ടിപ്പുകാർ ഓൺലൈനിലും ഓഫ്‍ലൈനിലും സജീവമാണ്, നിർദ്ദേശവുമായി പോലീസ്

സുതാര്യതയും വിവേചനമില്ലായ്മയും സർക്കാർ നിയമനങ്ങളുടെ മകുടങ്ങളാവണം എന്ന് ഊന്നിപ്പറഞ്ഞ കോടതി നിയമനത്തിന്റെ ഇടയ്ക്കു വച്ച് മാനദണ്ഡം മാറ്റി ഉദ്യോഗാർഥികളെ അമ്പരപ്പിക്കരുതെന്ന് എടുത്തു പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ഋഷികേശ് റോയി, പിഎസ് നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലുണ്ടായിരുന്ന മറ്റ് അം​ഗങ്ങൾ.

കഴിഞ്ഞ ദിവസം സമാന വിഷയത്തിൽ കേരള പി എസ് സിയും സുപ്രീം കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. നിയമനത്തിന് യോഗ്യതനിശ്ചയിക്കുന്നതിൽ പല നിലപാടുകൾ സ്വീകരിച്ച് മലക്കം മറിഞ്ഞതിനാണ് കേരളാ പി.എസ്.സി.ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നത്.

മാനദണ്ഡങ്ങളിൽ സ്ഥിരത പാലിക്കാത്ത പി.എസ്.സി.യുടെ നടപടിയാണ് എല്ലാ ആശയക്കുഴപ്പത്തിനും തുടർന്നുണ്ടായ പ്രശ്നങ്ങൾക്കും കാരണമായതെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പി.എസ്.സി. ഉയർന്ന നിലവാരവും സുതാര്യതയും പാലിക്കണമെന്നും സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾ തകിടം മറിക്കുന്ന നടപടികൾ ഭാവിയിലെങ്കിലും പി.എസ്.സി.യിൽ നിന്നുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

 

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്