വിവാഹം കഴിഞ്ഞ് 6 മാസം, ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി; തെലങ്കാനയെ നടുക്കിയ ദുരഭിമാനക്കൊലകേസില്‍ മുഖ്യ പ്രതിക്ക് വധശിക്ഷ

2018 Telangana Pranay Honour Killing:സമ്പന്ന കുടുംബത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് പറഞ്ഞായിരുന്നു യുവാവിനെ വെട്ടികൊലപ്പെടുത്തിയത്. പ്രണയ് കുമാർ ദളിത് ക്രിസ്ത്യൻ വിഭാ​ഗത്തിൽ പെട്ട യുവാവായിരുന്നു. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നൽകി വാടകക്കൊലയാളിയെ ഏ‍ർപ്പാടാക്കി സംഭവം നടത്തിയത്.

വിവാഹം കഴിഞ്ഞ് 6 മാസം, ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി; തെലങ്കാനയെ നടുക്കിയ ദുരഭിമാനക്കൊലകേസില്‍ മുഖ്യ പ്രതിക്ക് വധശിക്ഷ

പ്രണയ് കുമാർ, അമൃതവർഷിണി.

Published: 

11 Mar 2025 | 07:47 AM

ഹൈദരാബാദ്: തെലങ്കാനയിൽ ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച് ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് വധശിക്ഷ. വാടതക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്കാണ് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. എസ്.സി-എസ്.ടി സെക്കന്റെ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ വിചാരണ ആരംഭിച്ച് ആറ് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.

2018ൽ മിരിയാൽ​ഗുഡയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതവർഷിണി എന്ന പെൺകുട്ടിയെ പെരുമല്ല പ്രണയ് കുമാർ വിവാഹം കഴിച്ചിരുന്നു. സമ്പന്ന കുടുംബത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് പറഞ്ഞായിരുന്നു യുവാവിനെ വെട്ടികൊലപ്പെടുത്തിയത്. പ്രണയ് കുമാർ ദളിത് ക്രിസ്ത്യൻ വിഭാ​ഗത്തിൽ പെട്ട യുവാവായിരുന്നു. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നൽകി വാടകക്കൊലയാളിയെ ഏ‍ർപ്പാടാക്കി സംഭവം നടത്തിയത്.

Also Read:അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി രക്തം ക്ഷേത്രത്തിൽ സമർപ്പിച്ചു; പ്രതി അറസ്റ്റിൽ

​ഗർഭിണിയായ അമൃതവർഷിണിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നവഴിയാണ് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. 2018 സെപ്റ്റംബർ 14നായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് ആറ് മാസം മാത്രം കഴിയവയാണ് ഈ ക്രൂരത അരങ്ങേറിയത്. 2019 ജനുവരിയിൽ അമൃതവർഷിണി ഒരു കുഞ്ഞിന് ജന്മം നൽകി.

കേസിൽ അറസ്റ്റിലായ മാരുതി റാവു 2020ൽ കുറ്റത്തിൽ പശ്ചാത്തപിച്ച് കത്തെഴുതി വച്ച ശേഷം ജയിലിൽ ആത്മഹത്യ ചെയ്തു. മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി, അബ്ദുൽ കരിം, മാരുതി റാവുവിന്റെ സഹോദരൻ ശ്രാവൺ കുമാർ, ഡ്രൈവർ എസ്. ശിവ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. 2003ൽ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരൺ പാണ്ഡ്യയെ വധിച്ച കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതികളാണ് മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി എന്നിവർ.

സംഭവത്തിൽ കേസെടുത്ത പോലീസ് ഫോറൻസിക് തെളിവുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സാക്ഷി മൊഴികൾ എന്നിവ പരിശോധിച്ച ശേഷമാണ് ദുരഭിമാന കൊലയിൽ കോടതി വിധി പുറപ്പെടുവിച്ചത്. 1,600 പേജുള്ള കുറ്റപത്രമാണ് പ്രതികൾക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചത്. വിചാരണയിൽ 102 പേരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിരുന്നു

Follow Us
Related Stories
India Monsoon Deficit: കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം