കാർ തരാം, ഫ്ലാറ്റുണ്ട്, പറഞ്ഞ് മുക്കിയത് 1000 കോടി, 3700 പേർ പെരുവഴിയിൽ

3,700-ലധികം നിക്ഷേപകർ ഇതുവരെ കേസിൽ മുംബൈ പോലീസിനെ സമീപിച്ചിട്ടുണ്ട്. സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങളിലാണ് നിക്ഷേപം നടത്താൻ കമ്പനി പറഞ്ഞിരുന്നത്

കാർ തരാം, ഫ്ലാറ്റുണ്ട്, പറഞ്ഞ് മുക്കിയത് 1000 കോടി, 3700 പേർ പെരുവഴിയിൽ

Torres Ponzi Scheme

Published: 

28 Jan 2025 | 10:31 AM

മുംബൈ: വമ്പൻ നിക്ഷേപ തട്ടിപ്പിൻ്റെ വിവരങ്ങളാണ് മുബൈയിൽ നിന്നും പുറത്തു വന്നത്. നിക്ഷേപകർക്ക് വമ്പൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ മുക്കിയത് ഏതാണ്ട് 1000 കോടിക്ക് മുകളിലാണ്. മുംബൈ ടോറസ് ജ്വല്ലേഴ്‌സിൻ്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റിനം ഹെർണിൻ്റെ പേരിലുള്ള ടോറസ് പോൻസി സ്കീം-ൻ്റെ ഭാഗമായിരുന്നു തട്ടിപ്പ്. കമ്പനിയുടെ സിഇഒ ജോൺ കാർട്ടർ എന്ന തൗസിഫ് റിയാസിനെ തിങ്കളാഴ്ച ലോണാവ്‌ലയിലെ ഒരു ഹോട്ടലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. ഇയാൾക്കെതിരെ പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ടോറസ് പോൻസി സ്കീം കേസ്

മൾട്ടി ലെവൽ മാർക്കറ്റിംഗ് (എംഎൽഎം) സ്കീമാണ് ടോറസ് പോൻസി. ഇതുവഴി നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ടോറസ് ജ്വല്ലറി കമ്പനിക്കെതിരെയുള്ള ആരോപണം. 3,700-ലധികം നിക്ഷേപകർ ഇതുവരെ കേസിൽ മുംബൈ പോലീസിനെ സമീപിച്ചിട്ടുണ്ട്. സ്വർണം, വെള്ളി, മൊയ്‌സനൈറ്റ് ആഭരണങ്ങൾ എന്നിവയിൽ നിക്ഷേപിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും കാറുകൾ, ഫ്‌ളാറ്റുകൾ, ഗിഫ്റ്റ് ഹാംപറുകൾ എന്നിവയുൾപ്പെടെ ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്‌ത് ആളുകളെ ആകർഷിക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. ഒരു ഘട്ടമെത്തിയതോടെ കമ്പനി വാഗ്ദാനം ചെയ്ത റിട്ടേണുകൾ നൽകുന്നത് നിർത്തുകയും പണമടയ്ക്കാതിരിക്കുകയും ചെയ്തു. 2024 ഡിസംബറിൽ മുംബൈയിലെ ദാദറിൽ നിക്ഷേപകർ ഒത്തുകൂടിയപ്പോഴാണ് തട്ടിപ്പിൻ്റെ യഥാർത്ഥ ഭീകരത മനസ്സിലാവുന്നത്.

കേസ് അന്വേഷിക്കുന്ന സാമ്പത്തിക കുറ്റകൃത്യ വിഭാഗം

മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഒന്നിലധികം സ്ഥലങ്ങളിൽ ഇഒഡബ്ല്യു റെയ്ഡ് നടത്തിയിരുന്നു.അറസ്റ്റിലായ വ്യക്തികളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റും കേസെടുത്തിട്ടുണ്ട്. കേസിൽ ദക്ഷിണ മുംബൈ സ്വദേശിയായ അശോക് സർവെ, ഉസ്ബെക്ക് സ്വദേശിയായ തസാഗുൽ കരക്സനോവ്ന ക്സസതോവ, റഷ്യക്കാരി വാലൻ്റീന എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

21 കോടി ബാങ്ക് നിക്ഷേപങ്ങൾ ഇഡി മരവിപ്പിച്ചു

ടോറസ് ജ്വല്ലറി ഗ്രൂപ്പിൻ്റെ 21 കോടിയിലധികം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് വെള്ളിയാഴ്ച മരവിപ്പിച്ചത്. ജയ്പൂരിലെ കിഷൻപോൾ ബസാറിലെ ജെമെത്തിസ്റ്റ്, ജയ്പൂരിലെ ജോഹ്രി ബസാറിലുള്ള സ്റ്റെല്ലാർ ട്രേഡിംഗ് കമ്പനി, മുംബൈയിലെ കൽബാദേവി തുടങ്ങിയ സ്ഥലങ്ങളിലുള്ള കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളും ഇഡി പൂട്ടി.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ