TVK Stampede: വിജയ്ക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയോ? കരൂർ ദുരന്തത്തിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

TVK Stampede: എന്തുകൊണ്ട് അത് മുൻകൂട്ടി കാണാൻ സാധിച്ചില്ല തുടങ്ങിയ ചോദ്യങ്ങളും ആഭ്യന്തരമന്ത്രാലയം ഉയർത്തുന്നുണ്ട്. എന്നാൽ കരൂർ അപകടത്തിൽ പ്രതിരോധത്തിലായ ടിവികെയ്ക്ക് കൂടുതൽ തലവേദന ഉണ്ടാക്കുന്ന വിധത്തിലാണ് സിബിഐ അന്വേഷണത്തിൽ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ടായ ഭിന്നത.

TVK Stampede: വിജയ്ക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയോ? കരൂർ ദുരന്തത്തിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Tvk Stampede

Published: 

02 Oct 2025 | 03:55 PM

ചെന്നൈ: നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാനപര്യടനത്തിന്റെ ഭാഗമായി നടന്ന റാലിയിൽ, തിരക്കിലും പെട്ട് 41 പേർ മരിക്കാൻ ഇടയായ സംഭവത്തിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിജയിക്ക് നൽകിയ സുരക്ഷയിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിആർപിഎഫിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഫെബ്രുവരി മുതൽ വിജയിക്ക് ‘വൈ’ കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. അതിന്റെ ഭാഗമായി സംസ്ഥാനപര്യടനം തുടങ്ങുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കരൂരിൽ റാലിക്കിടെ വിജയിക്കുനേരെ പലതവണ ചെരുപ്പേറ് ഉണ്ടായി എന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയത്.

വിജയ്ക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടോ? എങ്കിൽ എന്തുകൊണ്ട് അത് മുൻകൂട്ടി കാണാൻ സാധിച്ചില്ല തുടങ്ങിയ ചോദ്യങ്ങളും ആഭ്യന്തരമന്ത്രാലയം ഉയർത്തുന്നുണ്ട്. എന്നാൽ കരൂർ അപകടത്തിൽ പ്രതിരോധത്തിലായ ടിവികെയ്ക്ക് കൂടുതൽ തലവേദന ഉണ്ടാക്കുന്ന വിധത്തിലാണ് സിബിഐ അന്വേഷണത്തിൽ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ടായ ഭിന്നത.

ALSO READ: മനസാക്ഷിയുടെ കാര്യമാണിത്! ‘വിജയ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു’: സെന്തിൽ ബാലാജി

സിബിഐ അന്വേഷണം വരുമ്പോൾ ദുരന്തത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തു വരുമെന്നും പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടപ്പെടും എന്നാണ് തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ആദവ് അർജുനയുടെ വാദം. എന്നാൽ സിബിഐ അന്വേഷണം വന്നാൽ ടിവികെയെ വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുമെന്നാണ് എൻ ആനന്ദിന്റെ പക്ഷം. അതേസമയം കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ് വിജയ്.

ഇതിനിടെ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സെന്തിൽ ബാലാജി എംഎൽഎ ഉന്നയിച്ചിരിക്കുന്നത്. ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാൻ ഇല്ലെന്നും ഇത് മനസാക്ഷിയുടെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. റാലിയിൽ എത്തിയവർക്ക് വെള്ളം പോലും നൽകിയില്ല. ഡിഎംകെയുടെ റാലിയിൽ അങ്ങനെയല്ല. ദുരന്ത ഭൂമിയിൽ ചെരുപ്പുകളും മറ്റും അല്ലാതെ കുപ്പിയോ ബിസ്ക്കറ്റ് കവറുകളോ ഒന്നും തന്നെ കാണാനില്ല. യാതൊരുവിധത്തിലുള്ള സുരക്ഷാ മുൻകരുതലകളും സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തി.

Loading...
Unable to load recommendations.
Follow Us
Related Stories
സവാള വില നിയന്ത്രിക്കാൻ കേന്ദ്ര ഇടപെടൽ; ബഫർ സ്റ്റോക്കിൽ നിന്നുള്ള വിൽപ്പന ആരംഭിച്ചു
Nepal Flash Floods: എവിടെയാണെന്ന് ഒരു വിവരവുമില്ല; 77 കൈലാസ തീര്‍ത്ഥാടകരെ നേപ്പാള്‍ പ്രളയത്തില്‍ കാണാനില്ലെന്ന് സദ്ഗുരു
രാഹുൽ ഗാന്ധിയുടെ വിദ്യാർഥി റാലികളിലെ പ്രസ്താവനകൾ പരിശോധിച്ച് ജെൻ സി സംഘം
Nepal Flash Flood : നേപ്പാൾ മിന്നൽ പ്രളയം; മാനുഷികവും ദുരിതാശ്വാസ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
Change In Sugar Import Rules : അസംസ്കൃത പഞ്ചസാരയുടെ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രം, വിൽപനയ്ക്ക് രണ്ട് മാസം സമയം
കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി