Jagdeep Dhankhar: ‘ജുഡീഷ്യറിയല്ല, പാർലമെന്റാണ് പരമോന്നതം’; വിമർശനം ആവർത്തിച്ച് ഉപരാഷ്ട്രപതി

Jagdeep Dhankhar: ആര്‍ട്ടിക്കിള്‍ 142, ജുഡീഷ്യറിക്ക് 24 മണിക്കൂറും ലഭ്യമായ ജനാധിപത്യസംവിധാനങ്ങള്‍ക്കെതിരായ ഒരു ആണവ മിസൈലായി മാറിയിരിക്കുന്നു എന്ന വിമർശനത്തിന് പിന്നാലെയാണ് ഉപരാഷ്ട്രപതി  വീണ്ടും തന്റെ നിലപാട് ആവർത്തിച്ചത്.

Jagdeep Dhankhar: ജുഡീഷ്യറിയല്ല, പാർലമെന്റാണ് പരമോന്നതം; വിമർശനം ആവർത്തിച്ച് ഉപരാഷ്ട്രപതി

Jagdeep Dhankhar

Published: 

22 Apr 2025 | 03:52 PM

ജുഡീഷ്യറിയുടെ അധികാരപരിധിയെ വീണ്ടും ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. പാർലമെന്റാണ് പരമോന്നതമെന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഭരണഘടനാ ഉള്ളടക്കത്തിന്റെ ആത്യന്തിക യജമാനന്മാരെന്നും ജഗ്ദീപ് ധൻഖർ പറഞ്ഞു. ചൊവ്വാഴ്ച ഡൽഹി സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഭരണഘടന ജനങ്ങൾക്കുള്ളതാണ്, അത് സംരക്ഷിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്. ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്. പാർലമെന്റിന് മുകളിലുള്ള ഒരു അധികാരത്തിന്റെയും ദൃശ്യവൽക്കരണം ഭരണഘടനയിൽ ഇല്ല. പാർലമെന്റ് പരമോന്നതമാണ്’ അദ്ദേഹം പറഞ്ഞു.

കൂടാതെ സുപ്രീംകോടതിയുടെ രണ്ട് പ്രസ്താവനകളെയും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഒരു കേസിൽ, ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്ന് സുപ്രീം കോടതി പറയുന്നു (ഗോർക്കനാഥ് കേസ്), മറ്റൊരു കേസിൽ അത് ഭരണഘടനയുടെ ഭാഗമാണെന്ന് പറയുന്നു (കേശവാനന്ദ് ഭാരതി). ജനാധിപത്യത്തെ തകർക്കാൻ കഴിയില്ല.

ALSO READ: കേന്ദ്രം എല്ലാവർക്കും സൗജന്യമായി എസി നൽകുന്നുവെന്ന് പ്രചാരണം; വ്യാജമെന്ന് അധികൃതർ

സുപ്രീംകോടതിക്ക് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142, ജുഡീഷ്യറിക്ക് 24 മണിക്കൂറും ലഭ്യമായ ജനാധിപത്യസംവിധാനങ്ങള്‍ക്കെതിരായ ഒരു ആണവ മിസൈലായി മാറിയിരിക്കുന്നു എന്ന വിമർശനത്തിന് പിന്നാലെയാണ് ഉപരാഷ്ട്രപതി  വീണ്ടും തന്റെ നിലപാട് ആവർത്തിച്ചത്. സുപ്രീം കോടതി അതിന്റെ അധികാരപരിധി ലംഘിച്ചുവെന്നും എക്സിക്യൂട്ടീവിന്റെ അധികാരപരിധിയിൽ കടന്നുകയറിയെന്നും നിരവധി ബിജെപി നേതാക്കളും ഉപരാഷ്ട്രപതിയും അടുത്തിടെ ആരോപിച്ചിരുന്നു.

പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ, ബിജെപി നേതാക്കളിൽ ഒരു വിഭാഗം ജുഡീഷ്യൽ അതിരുകടന്നുവെന്ന ആരോപണത്തെക്കുറിച്ച് സുപ്രീം കോടതി പരാമർശം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ധൻഖറിന്റെ പുതിയ വിമർശനം. ഒരു സംസ്ഥാനം പാസാക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചതിന് സുപ്രീം കോടതിയെ ഉപരാഷ്ട്രപതി വിമർശിച്ചിരുന്നു.

 

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്