Idukki 14 Year Old Boy Death: തൊടുപുഴയിൽ ഒൻപതാം ക്ലാസുകാരൻ മരിച്ച നിലയിൽ; മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്നെന്ന് നിഗമനം

14 Year Old Boy Found Dead in Kanchiyar, Idukki: അമിതമായ ഫോൺ ഉപയോഗത്തെച്ചൊല്ലിയും പഠനവുമായി ബന്ധപ്പെട്ടും പിതാവ് കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. തുടർന്ന് മാതാപിതാക്കൾ ജോലിക്ക് പോവുകയും ചെയ്തു.

Idukki 14 Year Old Boy Death: തൊടുപുഴയിൽ ഒൻപതാം ക്ലാസുകാരൻ മരിച്ച നിലയിൽ; മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്നെന്ന് നിഗമനം

പ്രതീകാത്മക ചിത്രം

Updated On: 

19 Mar 2025 | 04:44 PM

തൊടുപുഴ (ഇടുക്കി): ഒൻപതാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കാഞ്ചിറയിലാണ് സംഭവം. മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെ തുടർന്ന് ജീവനൊടുക്കിയതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പതിനാല് വയസുകാരനായ വിദ്യാർത്ഥിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അമിതമായ ഫോൺ ഉപയോഗത്തെച്ചൊല്ലിയും പഠനവുമായി ബന്ധപ്പെട്ടും പിതാവ് കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. തുടർന്ന് മാതാപിതാക്കൾ ജോലിക്ക് പോവുകയും ചെയ്തു. പിന്നീട് കുട്ടിയെ ഫോൺ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ഇവർ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് അയൽവാസികൾ വന്ന് നോക്കുമ്പോൾ കുട്ടിയെ അടുക്കളയുടെ ഭാഗത്തായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: കൊല്ലത്ത് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

കൊല്ലം മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. മയ്യനാട് താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാസ്‌കരവിലാസം വീട്ടിൽ അജീഷ് (38), സുലു (36) ആദി (2) എന്നിവരാണ് മരിച്ചത്. മകൻ ആദിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം മാതാപിതാക്കൾ ജീവനൊടുക്കുകയായിരുന്നു. അജീഷിനെയും സുലുവിനെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

അജീഷിന്റെ മാതാപിതാക്കളായ അമ്മ ലൈലാകുമാരിയും അച്ഛൻ അനിൽകുമാറും ഇവർക്കൊപ്പമാണ് താമസിക്കുന്നത്. രാവിലെ എഴുന്നേൽക്കേണ്ട സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നതോടെ അയൽവാസിയെ വിളിച്ചു വരുത്തി ഇവർ കതക് ബലമായി തള്ളി തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.

വിദേശത്ത് ജോലി ചെയ്തിരുന്ന അജീഷ് ഒരു വർഷം മുൻപ് നാട്ടിലെത്തിയതിന് പിന്നാലെ  കൊല്ലത്ത് ഒരു വക്കീൽ ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് അജീഷിന് ക്യാൻസർ സ്ഥിരീകരിച്ചത്. ഇതിലുണ്ടായ മാനസിക സംഘർഷവും കടുത്ത സാമ്പത്തിക ബാധ്യതയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം.

Follow Us
Related Stories
Kerala Weather Update: പൊരിവെയിലിൽ തളരേണ്ട, മഴ വരുന്നേ മഴ…; ഇന്നത്തെ കാലാവസ്ഥ
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍