AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Arjun Ayanki Arrest: അർജുൻ ആയങ്കിയെ കുടുക്കിയത് ആ വിവരം! ഓട്ടോ ഡ്രൈവർക്ക് 1 ലക്ഷം രൂപ പാരിതോഷികം

Arjun Ayanki Arrest Update: തളിപ്പറമ്പിലെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കി പോലീസിന് ഒളിത്താവളം മനസിലായെന്ന് വ്യക്തമായതോടെയാണ് പയ്യന്നൂർ ഭാഗത്തേക്ക് കടന്നത്. അവിടെവച്ച് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ച് കാറുമായി എത്താൻ പറഞ്ഞു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ എത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പോലീസിനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു.

Arjun Ayanki Arrest: അർജുൻ ആയങ്കിയെ കുടുക്കിയത് ആ വിവരം! ഓട്ടോ ഡ്രൈവർക്ക് 1 ലക്ഷം രൂപ പാരിതോഷികം
Arjun Ayanki Image Credit source: Facebook (Arjun Ayanki)/ Getty Images
Neethu Vijayan
Neethu Vijayan | Published: 09 Aug 2026 | 05:13 PM

തൃശൂർ: അർജുൻ ആയങ്കിയെ പിടികൂടാൻ (Arjun Ayanki Arrest Update) പോലീസിനെ സഹായിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്ന കാര്യം പരിഗണനയിൽ. ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്കാണ് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുന്നത് പരിഗണനയിൽ വച്ചിരിക്കുന്നത്. ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

‘‘ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. അദ്ദേഹം ആ പൈസ തരാമെന്നും പറഞ്ഞിട്ടുണ്ട്. പൊതുജനങ്ങളോട് താൽപര്യമുള്ള ഒരു വ്യക്തിയാണ്. പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഞാൻ ആ പണം കൊടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. പോലീസിനെ സഹായിച്ച ആ ഓട്ടോറിക്ഷ ‍ഡ്രൈവറെ ഞാൻ അഭിനന്ദിക്കുന്നു’’ – രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ: പിന്നിൽ നിന്ന് കുത്തരുതെന്ന് എംവി ജയരാജനോട് പറഞ്ഞു; പിന്നാലെ കണ്ണൂരിൽ നിന്ന് തന്നെ പൊക്കി!

തളിപ്പറമ്പിലെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കി പോലീസിന് ഒളിത്താവളം മനസിലായെന്ന് വ്യക്തമായതോടെയാണ് പയ്യന്നൂർ ഭാഗത്തേക്ക് കടന്നത്. അവിടെവച്ച് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ച് കാറുമായി എത്താൻ പറഞ്ഞു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ എത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പോലീസിനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ചു. പിന്നാലെ അഭിഭാഷകയുടെ വീട്ടിൽ നിന്ന് പുലർച്ചെ രണ്ടു മണിയോടെ പിടികൂടുകയായിരുന്നു.

ഒളിച്ചുകളി അവസാനിച്ചു.. ആയങ്കി റിമാൻഡിൽ

പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ ഇന്ന് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. റിമാൻഡ് ചെയ്തതിന് പിന്നാലെ അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതി ഭാഗം അഭിഭാഷകൻ ജാമ്യപേക്ഷ നൽകിയിരുന്നില്ലെന്നാണ് വിവരം. അതേസമയം, ഊന്നുകൽ പോലീസ് തിങ്കളാഴ്ച ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നും ഞായറാഴ്ച പുലർച്ചെയാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കിയ്ക്കെതിരേ കാപ്പാ ചുമത്താനാണ് പൊലീസ് നീക്കം.

പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അ‍ർജുൻ ആയങ്കിയെ കസ്റ്റ‍ഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഏത് ഗുണ്ടയ്ക്ക് ഇതാകും അനുഭവം. ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറ‍ഞ്ഞു.

English Summary:

Arjun Ayanki was taken into police custody following a coordinated midnight operation in Kannur. Government Announces one lakh reward for auto driver who helped police for found him.

Follow Us