AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bevco Shift System: ബെവ്കോ ഔട്ട്ലെറ്റുകളിൽ ജീവനക്കാർക്കായി ഷിഫ്റ്റ്, കാസർകോട് ആരംഭിച്ചു

Bevco Updates in Malayalam: 45 ശതമാനം ജീവനക്കാർ ഷിഫ്റ്റ് സിസ്റ്റത്തെ പിന്തുണയ്ക്കുകയും 55 ശതമാനം പേർ എതിർക്കുകയും ചെയ്തു, ഓവർടൈം അലവൻസ് നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവരാണ് ഷിഫ്റ്റിനെ എതിർത്തവരെന്ന് ഹർഷിത അട്ടലൂരി

Bevco Shift System: ബെവ്കോ ഔട്ട്ലെറ്റുകളിൽ ജീവനക്കാർക്കായി ഷിഫ്റ്റ്, കാസർകോട് ആരംഭിച്ചു
എന്നാൽ ഏപ്രിൽ മാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഉണ്ടായാൽ അതിന് ബെവ്കോ ഷോപ്പുകൾക്കും അവധിക്ക് സാധ്യത ഉണ്ടാവാം. Image Credit source: Getty Images
Arun Nair
Arun Nair | Published: 13 May 2025 | 11:01 AM

കോട്ടയം:  ഒരു വശത്ത് പ്രതിഷേധങ്ങൾക്കിടയിലും ജീവനക്കാരുടെ ഷിഫ്റ്റ് സമ്പദ്രായത്തിൻ്റെ ട്രയൽ നടത്തി ബെവ്കോ. പിറവം, കാഞ്ഞങ്ങാട് ഔട്ട്ലെറ്റുകളിലായാണ് ആദ്യമായി ഷിഫ്റ്റ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത്. ഉടൻ തന്നെ കൂടുതൽ കടകളിലേക്ക് ഇത് വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതായി ബെവ്കോ വ്യക്തമാക്കി. നിലവിലെ ഷിഫ്റ്റ് പ്രകാരം രാവിലെ 9.30 മുതൽ രാത്രി 9.30 വരെയും, വൈകുന്നേരം 5.30 മുതൽ രാത്രി 9.30 വരെയുമാണ് ജീവനക്കാരുടെ ജോലി സമയം. നാല് മണിക്കൂർ അധിക ജോലിക്ക് ജീവനക്കാർക്ക് അധിക അലവൻസും നൽകും.

പുതിയ സംവിധാനത്തിൽ നാല് ഷിഫ്റ്റുകളുണ്ട് – രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയും, ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 9.30 വരെയും, ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെയും, കൂടാതെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും (4 മണിക്കൂർ), വൈകുന്നേരം 5.30 മുതൽ രാത്രി 9.30 വരെയും (4 മണിക്കൂർ) ഒരു ബ്രേക്ക് ഷിഫ്റ്റും. ബ്രേക്ക് ഷിഫ്റ്റിൽ, ഒരേ ജീവനക്കാർ നാല് മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളും ജോലി ചെയ്യേണ്ടതുണ്ട്.

ഷോപ്പ് ഇൻ-ചാർജും ഷോപ്പ് അസിസ്റ്റന്റും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ 12 മണിക്കൂർ ജോലി ചെയ്യണം ഇവർക്ക് അധിക അലവൻസും ലഭിക്കുമെന്ന് ബെവ്കോ സിഎംഡി ഹർഷിത അട്ടലൂരി പറഞ്ഞു.ഷിഫ്റ്റ് സംവിധാനം നടപ്പിലാക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുക എന്നതാണ്. 12 മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കുടുംബത്തോടോപ്പം പോലും സമയം ചിലവഴിക്കാൻ പറ്റാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ട് ഔട്ട്‌ലെറ്റുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ ഷിഫ്റ്റ് സംവിധാനം ഞങ്ങൾ ആരംഭിച്ചതെന്നും സിഎംഡി പറഞ്ഞു.

ഇതിൻ്റെ മുന്നോടിയായി ജീവനക്കാർക്കിടയിൽ നേരത്തെ ഒരു സർവേ നടത്തിയിരുന്നു, അതിൽ 45 ശതമാനം ജീവനക്കാർ ഷിഫ്റ്റ് സിസ്റ്റത്തെ പിന്തുണയ്ക്കുകയും 55 ശതമാനം പേർ എതിർക്കുകയും ചെയ്തു, ഓവർടൈം അലവൻസ് നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവരാണ് ഷിഫ്റ്റിനെ എതിർത്തവരെന്ന് ഹർഷിത അട്ടലൂരി പറയുന്നു.

അതേസമയം, ഔട്ട്‌ലെറ്റുകളിലെ ജീവനക്കാരുടെ കുറവാണു പ്രധാന ആശങ്ക. വിൽപ്പന അനുസരിച്ച് ഓരോ ഔട്ട്‌ലെറ്റിലും 9 മുതൽ 15 വരെ ജീവനക്കാർ ഉണ്ടായിരിക്കണം, എന്നാൽ നിലവിൽ ഒരു ഷോപ്പിലും ഇത് പാലിക്കപ്പെടുന്നില്ല. ഒന്നോ രണ്ടോ ജീവനക്കാർ അവധിയിൽ പ്രവേശിച്ചാൽ, അത് പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതാണ് സംഭവിക്കുന്നത്. നിലവിൽ ബെവ്കോയിൽ ഏകദേശം 4,000 ജീവനക്കാരാണുള്ളത്. ഇതിൽ 2,600 പേർ നിലവിൽ സംസ്ഥാനത്തുടനീളമുള്ള 284 ഔട്ട്‌ലെറ്റുകളിലായി ജോലി ചെയ്യുന്നുണ്ട്.

സർക്കാരിൻ്റെ ചെലവ് ചുരുക്കലോ

ബെവ്കോ ജീവനക്കാർക്കുള്ള അധിക അലവൻസ് പ്രതിദിനം 400 രൂപയിൽ നിന്ന് 600 രൂപയായി വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം പരിഗണനയിലിരിക്കെയാണ്, മാനേജ്‌മെന്റ് ഷിഫ്റ്റ് സംവിധാനവുമായി മുന്നോട്ടുപോവുന്നത്. പുതിയ സംവിധാനത്തിന് കീഴിൽ ഷോപ്പ് ഇൻ-ചാർജുകൾക്കും സഹായികൾക്കും മാത്രമേ അധിക അലവൻസുകൾ ലഭിക്കൂ , ഷിഫ്റ്റ് സമ്പ്രദായം സർക്കാരിന്റെ ചെലവ് ചുരുക്കൽ നടപടിയാണെന്നാണ് ജീവനക്കാർ വിശ്വസിക്കുന്നത്.

Follow Us