AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chhattisgarh Nuns Arrest: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല; ജയ് ശ്രീറാം വിളിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ

Chhattisgarh Nuns bail Plea: അഞ്ച് ദിവസം മുമ്പാണ് ചത്തീസ്​ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്.

Chhattisgarh Nuns Arrest: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല; ജയ് ശ്രീറാം വിളിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ
പ്രതീകാത്മക ചിത്രംImage Credit source: PTI/getty
Nithya Vinu
Nithya Vinu | Published: 30 Jul 2025 | 01:20 PM

ഛത്തീസ്ഗഡ്: നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരിക്കുന്നതിനാൽ ജാമ്യാപേക്ഷ പരി​ഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് സെഷൻസ് കോടതി വ്യക്തമാക്കി.

കൂടാതെ, വിഷയത്തിൽ ബിലാസ്പൂർ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശിച്ചു. കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചതോടെ കോടതി മുറ്റത്ത് വൻ ആഘോഷങ്ങളാണ് ബജ്റംഗ് ദൾ പ്രവർത്തകർ നടത്തിയത്. ഇന്ന് രാവിലെ മുതൽ തന്നെ ജ്യോതിശര്‍മ അടക്കമുള്ള നേതാക്കൾ ജയ് ശ്രീറാം വിളികളുമായി കോടതി മുന്നിൽ തടിച്ചുകൂടിയിരുന്നു.

ALSO READ: മനുഷ്യക്കടത്ത്, നിർബന്ധിച്ച് മതംമാറ്റാൻ ശ്രമം; കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് ഗുരുതരവകുപ്പുകൾ

അതേസമയം സംഭവത്തിൽ വൻ വിമർശനങ്ങളാണ് ഉയരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന കന്യാസ്ത്രീകളെ ബജ്രംഗ് ദളിൻറെ സമ്മർദ്ദത്തിൽ അറസ്റ്റ് ചെയ്തെന്നും നിരപരാധികളായ കന്യാസ്ത്രീകൾ കഴിഞ്ഞ അഞ്ച് ദിവസമായി ജയിലിലാണെന്നും ലോക്സഭയിൽ കെസി വേണുഗോപാൽ എംപി ഉന്നയിച്ചു. എന്നാല്‍ യാഥാർത്ഥ്യം മറച്ചു വയ്ക്കുന്നു എന്നാണ് ബിജെപി എംപിമാർ ആരോപിക്കുന്നത്.

അഞ്ച് ദിവസം മുമ്പാണ് ചത്തീസ്​ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4, ബിഎൻഎസ് 143 എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സീറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (​ഗ്രീൻ ​ഗാർഡൻസ്) സന്ന്യാസി സഭയിലെ സിസ്റ്റർമാരാണിവർ.

 

 

Follow Us