Ernakulam- Shoranur memu: മെമു ഇനി ഷൊർണൂർ വരെയല്ല ; പുതിയ സ്റ്റോപ്പ് അനുവദിച്ചു

Ernakulam-Shoranur MEMU to be Extended: എറണാകുളം ജംഗ്ഷനിൽ നിന്ന് അഞ്ചരയ്ക്ക് പുറപ്പെട്ടു ഷോർണൂരിൽ രാത്രി 9 .50 എത്തിച്ചേരുന്ന നിലവിലെ മെമു സർവീസ് ആണ് ഇനി നിലമ്പൂർ വരെ ഉണ്ടാവുക.

Ernakulam- Shoranur memu: മെമു  ഇനി ഷൊർണൂർ വരെയല്ല ; പുതിയ സ്റ്റോപ്പ് അനുവദിച്ചു

ട്രെയിന്‍

Updated On: 

14 Aug 2025 | 09:26 PM

എറണാകുളം: യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ എത്തിയിരിക്കുകയാണ്. എറണാകുളം – ഷൊർണൂർ മെമു ട്രെയിൻ സർവീസ് ഇനി നിലമ്പൂർ വരെ ഉണ്ടാകും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് ഈ വിവരം അറിയിച്ചത്. ഈ നീക്കം പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂർ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസമാകും.

ഷൊർണൂരിൽ നിന്ന് രാത്രിയിൽ നിലമ്പൂരിലേക്ക് ഒരു ട്രെയിൻ വേണമെന്ന് യാത്രക്കാരുടെ വളരെ കാലമായുള്ള ആവശ്യം ഇതോടെ സത്യമാവുകയാണ്. എറണാകുളം ജംഗ്ഷനിൽ നിന്ന് അഞ്ചരയ്ക്ക് പുറപ്പെട്ടു ഷൊർണൂരിൽ രാത്രി 9 .50 എത്തിച്ചേരുന്ന നിലവിലെ മെമു സർവീസ് ആണ് ഇനി നിലമ്പൂർ വരെ ഉണ്ടാവുക.

Also Read: NK Premachandran: കങ്കണയോട് സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രേമചന്ദ്രനെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥൻ; വിമർശിച്ച് പ്രിയങ്ക ചതുർവേദി

ഇതിനു ശേഷം ട്രെയിൻ നിലമ്പൂരിലേക്ക് യാത്ര തുടരും. പുതിയ സർവീസിന്റെ സമയക്രമം ഉടൻ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം നിലമ്പൂർ പാതയിലെ യാത്രാദുരിതം കുറയ്ക്കുന്നതിനും ജനറൽ കോച്ചുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഈ മെമു സർവീസ് സഹായകമാകും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഔദ്യോഗിക സാമൂഹിക മാധ്യമം അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. നിലമ്പൂരിലേക്ക് ട്രെയിൻ സർവീസ് നീട്ടിയ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ ഈ വിവരം പങ്കുവെച്ചത്.

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
പൊന്നാട അണിയിച്ച് മുഖ്യമന്ത്രി, വീട്ടിൽ ചെന്നു കണ്ട് സഞ്ജു
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു