മന്ത്രിയാക്കാമെന്ന് വാഗ്ദാനം; ഷാഫിക്കും ഡീനും ഉള്‍പ്പെടെ ഫോണ്‍ വിളി, കേസെടുത്ത് പോലീസ്

Fake Calls Offering Minister Posts : എലത്തൂര്‍ എം.എല്‍.എ വിദ്യ ബാലകൃഷ്ണന് പുറമെ കേരളത്തിലെ കൂടുതല്‍ നേതാക്കള്‍ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് വ്യാജ ഫോണ്‍കോളുകള്‍ ലഭിച്ചതായി പരാതി. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിനും വടകര എം.പി ഷാഫി പറമ്പിലിനും സമാന രീതയില്‍ ഫോള്‍ വിളിയെത്തി. പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നാണ് എന്ന് പറഞ്ഞാണ് എല്ലാവര്‍ക്കും തന്നെ കോള്‍ വന്നിരിക്കുന്നത്.

മന്ത്രിയാക്കാമെന്ന് വാഗ്ദാനം; ഷാഫിക്കും ഡീനും ഉള്‍പ്പെടെ ഫോണ്‍ വിളി, കേസെടുത്ത് പോലീസ്

Shafi Parambil MP, Dean Kuriakose MP

Published: 

16 Jul 2026 | 03:10 PM

വയനാട്: എലത്തൂര്‍ എം.എല്‍.എ വിദ്യ ബാലകൃഷ്ണന് പുറമെ കേരളത്തിലെ കൂടുതല്‍ നേതാക്കള്‍ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് വ്യാജ ഫോണ്‍കോളുകള്‍ ലഭിച്ചതായി പരാതി. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിനും വടകര എം.പി ഷാഫി പറമ്പിലിനും സമാന രീതയില്‍ ഫോള്‍ വിളിയെത്തി. പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നാണ് എന്ന് പറഞ്ഞാണ് എല്ലാവര്‍ക്കും തന്നെ കോള്‍ വന്നിരിക്കുന്നത്. മൂന്ന് കോടി രൂപ നല്‍കിയാല്‍ കേരളത്തിലെ മന്ത്രി സഭാ പുനഃസംഘടനയില്‍ മന്ത്രിയാക്കാം എന്നായിരുന്നു വിദ്യാ ബാലകൃഷ്ണന് ലഭിച്ച വ്യാജ ഓഫര്‍. സംഭവത്തില്‍ വയനാട് എം.പി കൂടിയായ പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്ന് നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രിയങ്ക ഗാന്ധി എം.പിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ് രാജ് കുമാറാണ് ഇത് സംബന്ധിച്ച് വയനാട് എസ്പിക്ക് പരാതി നല്‍കിയത്. വിദ്യാ ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പരാതിയില്‍ കോഴിക്കോട് സൈബര്‍ പോലീസ് കഴിഞ്ഞ ദിവസം തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. വ്യാജ കോള്‍ വന്നത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള നമ്പറില്‍ നിന്നാണ് എന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജൂലൈ മാസം ആറാം തീയതിയാണ് പ്രിയങ്കയുടെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞ് വിദ്യ ബാലകൃഷ്ണന് വാട്‌സാപ്പ് കോള്‍ വന്നത്. മ്യൂള്‍ അക്കൗണ്ട് വഴിയാണ് ഈ കോള്‍ വിളിച്ചത് എന്നാണ് വിവരം.

ഷാഫി പറമ്പിലിലും ഡീന്‍ കുര്യാക്കോസിനും വിദ്യയുടേതിന് സമാനമായി മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഫോണ്‍ വിളി എത്തിയത് എന്ന് കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഒരു എം.പിയാണ് ഫോണ്‍ നമ്പര്‍ തന്നത് എന്നാണ് വിദ്യ ബാലകൃഷ്ണനെ വിളിച്ച ആള്‍ പറഞ്ഞത്. ഇംഗ്ലീഷിലായിരുന്നു സംസാരം. രാജ് കുമാര്‍ എന്നാണ് പേര് പറഞ്ഞത്. മന്ത്രിയാക്കാനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ച് പത്ത് മിനിറ്റോളം സംഭാഷണം നീണ്ടു. സംഭാഷണത്തില്‍ സംശയം തോന്നിയ എം.എല്‍.എ പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞ് കോള്‍ അവസാനിപ്പിച്ചു.

അപ്പോള്‍ തന്നെ നമ്പര്‍ നല്‍കി എന്ന് പറഞ്ഞ എം.പിയെ വിദ്യ ബന്ധപ്പെട്ടു. ഡല്‍ഹിയെ എ.ഐ.സി.സി ആസ്ഥാനത്ത് നിന്നാണ് എന്ന് പറഞ്ഞ് തന്നെ ഒരാള്‍ വിളിച്ചിരുന്നു എന്നും രണ്ട് എം.എല്‍.എമാരുടെ നമ്പര്‍ ആവശ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ ആള്‍മാറാട്ടമാണെന്ന് മനസ്സിലായി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ വിഷയം അറിയിക്കുകയും അവരുടെ നിര്‍ദേശ പ്രകാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു എന്നും വിദ്യ ബാലകൃഷ്ണന്‍ എം.എല്‍.എ വ്യക്തമാക്കിയിരുന്നു.

English Summary

Complaints have emerged that, in addition to Elathur MLA Vidya Balakrishnan, other leaders in Kerala have received fraudulent phone calls offering them ministerial posts. Idukki MP Dean Kuriakose and Vadakara MP Shafi Parambil received similar calls. In all instances, the callers claimed to be contacting them from Priyanka Gandhi’s office.

Follow Us
Related Stories
Kerala Lottery Result Today: പോക്കറ്റിലുള്ള ടിക്കറ്റെടുത്ത് ഒന്ന് നോക്കിക്കോളൂ.., വിജയി നിങ്ങളാകാം; കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ട്
Kerala Weather Update: കർക്കിടകത്തിൽ മഴയ്ക്ക് പകരം ചൂടോ? വരും ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനം
Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കും വന്‍ ലാഭം; മികച്ച കമ്മീഷന്‍
‘അടിച്ചാൽ തിരിച്ചടിക്കും’, ‘ഞങ്ങൾ രണ്ടും കൽപ്പിച്ചാ’, ‘സതീശൻ അ‌വിടിരിക്കും’; വീണ്ടും വിവാദ പ്രസംഗവുമായി MM മണി
യുഡിഎഫ് വന്നതല്ല, പവർകട്ടിന് കാരണം വൈദ്യുതി പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്
Monsoon Bumper Lottery 2026: നാളുമെണ്ണിയിരുന്നു നാം….മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പായി; 10 കോടി വേണ്ടേ നമുക്ക്?
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ