Kerala Assembly Election 2026: സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുക; പ്രചാരണത്തിന് ചെലവാക്കാം പരമാവധി 40 ലക്ഷം മാത്രം
Kerala Assembly Election Campaign Expenses: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ഓരോ ചെറിയ വസ്തുവിനും സേവനത്തിനും കൃത്യമായ വില നിശ്ചയിക്കുന്ന പട്ടികയെയാണ് റേറ്റ് ചാർട്ട് എന്ന് പറയുന്നത്. തിരഞ്ഞെടുപ്പിൻ്റെ പേരിൽ പണം വാരിക്കോരി ചെലവഴിക്കുന്നത് തടയാനും എല്ലാവർക്കും തുല്യമായ അവസരം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ ഈ റേറ്റ് ചാർട്ട് സാധാരണയായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Kerala Assembly Election
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ പ്രചാരണ ചെലവുകൾക്ക് നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Campaign Expenses). 2026 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുമ്പോൾ, പ്രചാരണത്തിന് ഒരു സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റു സാമഗ്രികൾക്കും നിഷ്‌കർഷിക്കുന്ന തുക സംബന്ധിച്ച റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ഓരോ ചെറിയ വസ്തുവിനും സേവനത്തിനും കൃത്യമായ വില നിശ്ചയിക്കുന്ന പട്ടികയെയാണ് റേറ്റ് ചാർട്ട് എന്ന് പറയുന്നത്. തിരഞ്ഞെടുപ്പിൻ്റെ പേരിൽ പണം വാരിക്കോരി ചെലവഴിക്കുന്നത് തടയാനും എല്ലാവർക്കും തുല്യമായ അവസരം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ ഈ റേറ്റ് ചാർട്ട് സാധാരണയായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ALSO READ: വി.ഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢസംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാൾ ; മുഖ്യമന്ത്രി
പ്രചാരണ വാഹനങ്ങളുടെ വാടക, പോസ്റ്ററുകൾ, ബാനറുകൾ, തോരണങ്ങൾ എന്നിവയുടെ നിർമ്മാണ ചെലവ്, ലൗഡ് സ്പീക്കർ, സ്റ്റേജ് നിർമ്മാണം, കസേരകൾ, ഭക്ഷണം, സോഷ്യൽ മീഡിയ പരസ്യങ്ങൾക്കുള്ള തുക എന്നിവയാണ് റേറ്റ് ചാർട്ടിൽ ഉൾപ്പെടുന്നത്. അതുകൂടാതെ സ്ഥാനാർത്ഥികൾ തങ്ങളുടെ ദൈനംദിന ചെലവുകൾ പ്രത്യേകം എഴുതി രേഖപ്പെടുത്തേണ്ടതാണ്. റേറ്റ് ചാർട്ടിലെ നിരക്കുകൾ അനുസരിച്ചായിരിക്കണം ഈ കണക്കുകൾ കാണപ്പെടുന്നത്.
കണക്കുകൾ എഴുതിയ രജിസ്റ്ററിൻ്റെ പകർപ്പും അനുബന്ധ രേഖകളും കളക്ട്രേറ്റിലെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെൽ ആൻഡ് ഫിനാൻസ് ഓഫീസറുടെ കാര്യാലയത്തിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സ്ഥാനാർത്ഥികളുടെ ചെലവുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ഒബ്സർവർമാരെയും കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. കമ്മീഷൻ നിശ്ചയിച്ച തുകയിൽ കൂടുതൽ ചെലവാക്കുന്നത് സ്ഥാനാർത്ഥിയുടെ അയോഗ്യതയ്ക്ക് വരെ കാരണമായേക്കാം.