High Speed Rail Corridor : 3.5 മണിക്കൂറിൽ കണ്ണൂർ നിന്ന് തിരുവനന്തപുരം, അതിവേഗ റെയിൽ കേരളത്തിൽ

Kerala High Speed Rail Corridor Launching Time; പുതിയ ഇടനാഴിയിൽ ഓരോ 20-25 കിലോമീറ്ററിലും സ്റ്റേഷനുകൾ, ഓരോ അഞ്ച് മിനിറ്റിലും ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടും

High Speed Rail Corridor : 3.5 മണിക്കൂറിൽ കണ്ണൂർ നിന്ന് തിരുവനന്തപുരം, അതിവേഗ റെയിൽ കേരളത്തിൽ

Kerala High Speed Rail Corridor

Published: 

23 Jan 2026 | 11:44 AM

കൊച്ചി: ഒരു പക്ഷെ വന്ദേഭാരതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന പുതിയ പദ്ധതിയുമായി എത്തുകയാണ് റെയിൽവേ. കേരളത്തിന്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു അതിവേഗ റെയിൽ ഇടനാഴിക്ക് കേന്ദ്രം അംഗീകാരം നൽകി. മെട്രോമാൻ ഇ.ശ്രീധരൻ്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ വിശദമായ പദ്ധതി റിപ്പോർട്ട് ഒമ്പത് മാസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നും ശ്രീധരൻ പറയുന്നു. ജനുവരി 16 ന് ഡൽഹിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് പുതിയ നീക്കം. നിർദ്ദിഷ്ട ഇടനാഴി രൂപകൽപ്പനയിലും നിർവ്വഹണത്തിലും വ്യത്യസ്തമായിരിക്കും.

സിൽവർ ലൈൻ അല്ല

പുതിയ ഇടനാഴിയിൽ ഓരോ 20-25 കിലോമീറ്ററിലും സ്റ്റേഷനുകൾ, ഓരോ അഞ്ച് മിനിറ്റിലും ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടുമെന്നും ഇ ശ്രീധരൻ പറയുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ റോഡ് അപകടങ്ങളിലും വലിയ കുറവ് തന്നെ പ്രതീക്ഷിക്കാം. സിൽവർ ലൈനിനായി വിഭാവനം ചെയ്ത ഭൂമിയുടെ മൂന്നിലൊന്ന് മാത്രമേ നിർദ്ദിഷ്ട പദ്ധതിക്ക് ആവശ്യമുള്ളൂ എന്നതിനാൽ ഭൂമി ഏറ്റെടുക്കൽ ഒരു വലിയ തടസ്സമാകില്ല. അതിവേഗ ഇടനാഴിയുടെ 70-75% ഭാഗവും ഉയർന്ന നിലയിലായിരിക്കും. ഒരു ഭാഗം ഭൂമിക്കടിയിൽ ആയിരിക്കും. പുതിയ ഭൂമി ഏറ്റെടുക്കൽ നയം പ്രകാരം, ഉയർന്ന പ്രദേശങ്ങൾക്ക് താഴെയുള്ള ഭൂമി കാർഷിക ഉപയോഗത്തിനോ പാട്ടത്തിന് മേച്ചിൽപ്പുറത്തിനോ ഉടമകൾക്ക് തിരികെ നൽകും.

തിരുവനന്തപുരം മുതൽ കൊല്ലം വരെ

തിരുവനന്തപുരം മുതൽ കൊല്ലം വരെ നിലവിലുള്ള റെയിൽ‌വേ ലൈനിൻ്റെ സമാന്തരമായിരിക്കും പുതിയ പാത, അതിനുശേഷം നിലവിൽ ട്രാക്കുകളില്ലാത്ത പ്രദേശങ്ങളിലൂടെ കണ്ണൂർ വരെ കടന്നുപോകും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് പദ്ധതിയിലുള്ളത്, പിന്നീടിത് കാസർഗോഡേക്കും മംഗളൂരുവിലേക്കും, മുംബൈയിലേക്കും വരെ വ്യവസ്ഥകളോടെ നീട്ടാം .

പദ്ധതിക്ക് അനുമതി

പദ്ധതിക്ക് നിലവിൽ സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രാലയം അനുമതി നൽകാൻ വിമുഖത കാണിച്ചതിനാലാണ് ഈ കാലതാമസം എന്ന് സംസ്ഥാന സർക്കാർ പ്രതിനിധി കെവി തോമസ് പറയുന്നു. ഡൽഹി-മീററ്റ് ലൈൻ പോലുള്ള റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റങ്ങളുടെ (ആർആർടിഎസ്) മാതൃകയിലാണ് ഈ ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റാൻഡേർഡ് ഗേജിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ലൈറ്റ് ട്രെയിനുകൾ ഇതിൽ ഉണ്ടാകും. വാണിജ്യ വേഗത മണിക്കൂറിൽ 135 കിലോമീറ്ററായിരിക്കുമെന്നും തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയിൽ മൂന്നര മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ കഴിയും. പദ്ധതിയിൽ കൊങ്കൺ റെയിൽ മാതൃക പിന്തുടരും, കേന്ദ്രവും സംസ്ഥാനവും യഥാക്രമം 51% ഉം 49% ശതമാനം വീതം പദ്ധതിയിൽ മുതൽ മുടക്കും.

 

Follow Us
Related Stories
ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് 27 വയസുകാരനായ മലയാളി മരിച്ചു; ദുബായിൽ എത്തിയത് എട്ടുമാസം മുമ്പ്
ആശ്വാസവും ആശങ്കയും ഉണ്ട്! കോട്ടയത്തെയും ആലപ്പുഴയിലെയും നിലവിലെ വെള്ളപ്പൊക്ക നില
Kerala Rain Alert: പെയ്തൊഴിയാതെ പെരുമഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌
Kerala Lottery Result Today: ടിക്കറ്റ് എടുത്തവർ വേഗം നോക്കിക്കോളൂ; ഇതാ ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം!
Pathanamthitta Floods : ദുരന്തങ്ങൾ നേരിടാൻ സ്ഥിരം സംവിധാനം, ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും- മുഖ്യമന്ത്രി പത്തനംതിട്ടയിൽ
CP John: സ്ത്രീകള്‍ക്ക് ബസ്സില്‍ പോകാന്‍ പണമില്ല, പക്ഷെ കുട്ടികള്‍ പഠിക്കുന്നത് സ്വകാര്യ സ്‌കൂളില്‍; പരിഹസിച്ച് സിപി ജോണ്‍
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ