AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Saranya: ‘ദാഹം തീർത്തത് കാട്ടരുവിയിലെ വെള്ളം കുടിച്ച്, ഇനിയും ട്രക്കിങിന് പോകാനാണ് പ്ലാൻ’

Saranya's Survival Story: കർണാടകയിലെ തടിയന്റമോൾ‌ മലയിലെ ട്രക്കിങ്ങിനിടെയാണ് ശരണ്യയെ കാണാതാവുന്നത്. 4 ദിവസമാണ് കൊച്ചിയിലെ ഐടി കമ്പനിയിൽ ജീവനക്കാരിയും കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയുമായ ശരണ്യ കാട്ടിൽ അകപ്പെട്ടത്. കാട്ടരുവിയിൽ നിന്ന് വെള്ളം കുടിച്ചാണ് ദാഹം മാറ്റിയത്. വന്യമൃ​ഗങ്ങളുടെ സാനിധ്യം ഭയപ്പെടുത്തിയെങ്കിലും ആത്മവിശ്വാസം കളയാതെ പിടിച്ചുനിൽക്കുകയായിരുന്നെന്നും ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

Saranya: ‘ദാഹം തീർത്തത് കാട്ടരുവിയിലെ വെള്ളം കുടിച്ച്, ഇനിയും ട്രക്കിങിന് പോകാനാണ് പ്ലാൻ’
Saranya Image Credit source: social media
Nithya Vinu
Nithya Vinu | Updated On: 06 Apr 2026 | 06:50 AM

കോഴിക്കോട്: മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട ആശങ്കൾക്കൊടുവിൽ, ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ നാദാപുരത്തെ വീട്ടിലെത്തി. തന്നെ കണ്ടെത്താൻ പരിശ്രമിച്ച രക്ഷാപ്രവർത്തകർക്ക് നന്ദി പറഞ്ഞു. ഈ അനുഭവം ട്രക്കിങ്ങിനോടുള്ള താൽപര്യം കുറച്ചിട്ടില്ലെന്നും വേനൽച്ചൂട് അവസാനിച്ചതിന് ശേഷം പുതിയ യാത്രകൾ‌ പോകാനാണ് പ്ലാൻ എന്നും ശരണ്യ വ്യക്തമാക്കി.

വഴിതെറ്റിയെന്ന് മനസിലായപ്പോൾ തന്നെ തിരിച്ചുകയറാൻ ശ്രമിക്കാത്തത് വലിയ അബദ്ധമായി. കാട്ടരുവിയിൽ നിന്ന് വെള്ളം കുടിച്ചാണ് ദാഹം മാറ്റിയത്. വന്യമൃ​ഗങ്ങളുടെ സാനിധ്യം ഭയപ്പെടുത്തിയെങ്കിലും ആത്മവിശ്വാസം കളയാതെ പിടിച്ചുനിൽക്കുകയായിരുന്നെന്നും ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ: പ്രാർത്ഥനകൾ വിഫലമായില്ല; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

കർണാടകയിലെ തടിയൻഡമോൾ മലയിലെ ട്രക്കിങ്ങിനിടെയാണ് ശരണ്യയെ കാണാതാവുന്നത്. 4 ദിവസമാണ് കൊച്ചിയിലെ ഐടി കമ്പനിയിൽ ജീവനക്കാരിയും കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയുമായ ശരണ്യ കാട്ടിൽ അകപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കാണ് ശരണ്യ ട്രക്കിങ്ങിനായി എത്തിയത്. രാവിലെ കർണാടക വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിലെത്തി. 8:15ന് ശരണ്യയടക്കം ഉള്ളവരെ മുകളിലേക്ക് കടത്തി വിട്ടു. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ട്രക്കിങ്ങിന് സമയം അനുവദിച്ചിട്ടുള്ളത്.

ഒറ്റയ്ക്ക് ആരെയും കടത്തിവിടില്ല, സംഘമായി മാത്രമേ അനുവദിക്കൂ. സാധാരണ​ഗതിയിൽ മുകളിൽ കയറി തിരിച്ചിറങ്ങാൻ അഞ്ച് മണിക്കൂർ സമയമെടുക്കാറുണ്ട്. ശരണ്യയോടൊപ്പം പോയവർ മടങ്ങിയെത്തിയിട്ടും ശരണ്യ തിരിച്ചെത്തിയില്ലെന്നത് വനംവകുപ്പ് ജീവനക്കാർ ശ്രദ്ധിച്ചു. തുടർന്ന നടക്കിയ അന്വേഷണത്തിലാണ് ശരണ്യ കാട്ടിൽ അകപ്പെട്ടുവെന്ന് മനസിലാക്കിയത്.

Follow Us