AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Accident : കൊച്ചി അപകടം: ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു, 12 പേർക്ക് പരിക്ക്

Kochi Accident : യാത്രക്കാരായ 12 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരടെ നില ​ഗുരുതരമല്ലെന്നാണ് വിവരം. ആകെ ബസിൽ 42 പേരാണ് ഉണ്ടായിരുന്നത്.

Kochi Accident : കൊച്ചി അപകടം: ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു, 12 പേർക്ക് പരിക്ക്
Aswathy Balachandran
Aswathy Balachandran | Published: 23 Jun 2024 | 12:36 PM

കൊച്ചി: കൊച്ചിയിലെ മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇടപ്പള്ളി- അരൂർ ദേശീയപാതയിലെ മാടവനയിൽ വച്ച് നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്‌നലിൽ ഇടിച്ച് മറിഞ്ഞ ബസിന്റെ അടിയിലാണ് ബൈക്ക് യാത്രികൻ അകപ്പെട്ടത് അപകടത്തെത്തുടർന്ന് അയാൾ മരിക്കുകയായിരുന്നു. ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റിയൻ (33) ആണ് മരിച്ചതെന്നാണ് വിവരം. സംഭവത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു.

യാത്രക്കാരായ 12 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരടെ നില ​ഗുരുതരമല്ലെന്നാണ് വിവരം. ആകെ ബസിൽ 42 പേരാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം നടക്കുന്നത്. നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്‌നലിൽ ഇടിച്ച് കല്ലട ബസാണ് മറിഞ്ഞത് എന്നാണ് വിവരം. ബംഗളൂരുവിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്നു ബസ്.

ALSO READ : മഴയ്ക്ക് പിന്നാലെ പകർച്ചപ്പനിയും: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഡെങ്കി, എലിപ്പനി, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ബൈക്ക് കണ്ട് വെട്ടിക്കുന്നതിനിടെയാണ് അപകടം നടക്കുന്നത്. നിയന്ത്രണം വിട്ട ബസ് ട്രാഫിക് സിഗ്നൽ പോസ്റ്റിൽ ഇടിച്ച് ബസ് മറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഒരു വശത്തേയ്ക്ക് മറിഞ്ഞ ബസിന്റെ അടിയിൽ ബൈക്ക് യാത്രക്കാരൻ പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജിജോയെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചു.

അപകടത്തെ തുടർന്ന് ബസിൽ ഉണ്ടായിരുന്നവരെ ചില്ല് തകർത്തും മറ്റുമാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് തൊട്ടടുത്തുള്ള ലേക് ഷോറിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പലർക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഒരാൾക്ക് തലയ്ക്കാണ് പരിക്ക്. എന്നാൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.