Goa Liquor: ഗോവയിൽ നിന്ന് ട്രെയിനിൽ മദ്യം കടത്തി; പത്തനംതിട്ട സ്വദേശിയായ യുവാവിന് മൂന്ന് വർഷം തടവ്
Liquor Smuggle From Goa: ഗോവയിൽ നിന്ന് വിദേശമദ്യം കടത്തിയ യുവാവിണ് മൂന്ന് വർഷം തടവുശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.

പ്രതീകാത്മക ചിത്രം
ഗോവയിൽ നിന്ന് ട്രെയിനിൽ നിന്ന് വിദേശമദ്യം കടത്തിയ യുവാവിന് മൂന്ന് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സ്വദേശിയായ അഭിജിത് വി നായർക്കെതിരെയാണ് നടപടി. എറണാകുളം സെക്കൻഡ് അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഷ്മ ശശിധരനാണ് ശിക്ഷ വിധിച്ചത്.
2023 ഓഗസ്റ്റ് 15നാണ് അഭിജിത് ഗോവയിൽ നിന്ന് മദ്യം കടത്തിയത്. നേത്രാവതി എക്സ്പ്രസിൽ ആറ് കുപ്പികളിലായി നാലര ലിറ്റർ മദ്യമാണ് ഇയാൾ വില്പനയ്ക്കായി കേരളത്തിലേക്ക് കടത്തിയത്. എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന സബ് ഇൻസ്പെക്ടർ പിആർ രതീഷാണ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം പോലീസ് എസ്ഐ ഇകെ അനിൽ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Also Read: Bengaluru High Speed Rail: 1 മണിക്കൂറിൽ ബെംഗളൂരുവിലെത്താം; പുതിയ ട്രെയിൻ വന്നത് അറിഞ്ഞില്ലേ?
ലൈസൻസോ പെർമിറ്റോ ഇല്ലാതെ പരമാവധി മൂന്ന് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഒരാൾക്ക് കൈവശം വെക്കാനാവുക. വിദേശനിർമ്മിത മദ്യം 2.5 ലിറ്റർ മാത്രമേ കൈവശം വെക്കാൻ അനുവാദമുള്ളൂ. ബിയറും വൈനും മൂന്നര ലിറ്റർ വരെ കൈവശം വെക്കാം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മദ്യം കൊണ്ടുവരാൻ എക്സൈസ് വകുപ്പിൻ്റെ പ്രത്യേക പെർമിറ്റ് വേണം.
കേന്ദ്രഭരണപ്രദേശമായ ഗോവയിൽ മദ്യത്തിന് വില വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഗോവയിൽ നിന്ന് പലരും കേരളത്തിലേക്ക് മദ്യം കൊണ്ടുവരാറുണ്ട്. എന്നാൽ, ഇത് സുരക്ഷിതമല്ല.