NIA Raids at North Kerala: വടക്കൻ കേരളത്തിൽ എൻ.ഐ.എയുടെ വ്യാപക റെയ്ഡ്; കാസർകോട് നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി

Explosives Seized as Crackdown Intensifies Across Four Districts: തിരൂരങ്ങാടി പോലീസ് ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. ഇതിൽ ആറ് പേരെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ക്വാറി ആവശ്യങ്ങൾക്കായി എത്തിച്ചതാണെന്നായിരുന്നു മൊഴിയെങ്കിലും, ഇവർക്കാർക്കും ക്വാറി ലൈസൻസ് ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് സ്ഫോടകവസ്തുക്കളുടെ യഥാർത്ഥ ഉറവിടവും ലക്ഷ്യവും കണ്ടെത്താൻ എൻ.ഐ.എ നേരിട്ട് രംഗത്തിറങ്ങിയത്.

NIA Raids at North Kerala: വടക്കൻ കേരളത്തിൽ എൻ.ഐ.എയുടെ വ്യാപക റെയ്ഡ്; കാസർകോട് നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി

പ്രതീകാത്മക ചിത്രം

Published: 

30 May 2026 | 02:47 PM

കോഴിക്കോട്: വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ പുലർച്ചെ മുതൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യാപക പരിശോധന നടത്തുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. ഇതിനിടെ കാസർകോട് ചിറ്റാരിക്കലിൽ നടത്തിയ പരിശോധനയിൽ ജലാറ്റിൻ സ്റ്റിക്കുകൾ പിടിച്ചെടുത്തു.

ഈ വർഷം ഫെബ്രുവരി ഏഴിനാണ് മലപ്പുറം തിരൂരങ്ങാടി ചെമ്മാടുള്ള ഒരു ഹോളോ ബ്രിക്സ് നിർമ്മാണ സ്ഥാപനത്തിൽ ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ വൻ തോതിൽ സ്ഫോടകവസ്തുക്കൾ ലോറിയിൽ എത്തിച്ചത്. അന്ന് പോലീസ് നടത്തിയ പരിശോധനയിൽ 89,600 ജലാറ്റിൻ സ്റ്റിക്കുകളും പതിനായിരത്തിലധികം ഡെറ്റണേറ്ററുകളും പിടിച്ചെടുത്തിരുന്നു. തുടർന്ന് കേസ് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

ഇന്നത്തെ പരിശോധനയുടെ വിവരങ്ങൾ

മലപ്പുറം ( ചെമ്മാട് ), കോഴിക്കോട് ( മുക്കം ), കണ്ണൂർ ( ചെറുപുഴ ), കാസർകോട് ( ചിറ്റാരിക്കൽ ) എന്നിവയാണ് പരിശോധന നടന്ന പ്രധാന സ്ഥലങ്ങൾ. കേസിലെ ഒന്നാം പ്രതിയും നിലവിൽ ഒളിവിലുമുള്ള മുക്കം സ്വദേശി ഹാരിസിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ഒരേസമയം റെയ്ഡ് നടന്നു. കാസർകോട് ചിറ്റാരിക്കൽ ഭാഗത്ത് ജോർജ് എന്ന വ്യക്തിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.

ALSO READ: ജൂൺ 9 മുതൽ കടലിൽ ‘ലോക്ക്ഡൗൺ’; വരുന്നു ട്രോളിങ് നിരോധനം, നിയന്ത്രണങ്ങൾ ഇങ്ങനെ

കേസിന്റെ പശ്ചാത്തലം

തിരൂരങ്ങാടി പോലീസ് ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. ഇതിൽ ആറ് പേരെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ക്വാറി ആവശ്യങ്ങൾക്കായി എത്തിച്ചതാണെന്നായിരുന്നു മൊഴിയെങ്കിലും, ഇവർക്കാർക്കും ക്വാറി ലൈസൻസ് ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് സ്ഫോടകവസ്തുക്കളുടെ യഥാർത്ഥ ഉറവിടവും ലക്ഷ്യവും കണ്ടെത്താൻ എൻ.ഐ.എ നേരിട്ട് രംഗത്തിറങ്ങിയത്.

ലോറി ഉടമ, അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, ഹോളോ ബ്രിക്സ് സ്ഥാപന ഉടമ, മുൻ ക്വാറി ഉടമകൾ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. റീജിയണൽ കണക്ഷനുകൾക്ക് പുറമെ കർണാടകയിൽ നിന്നാണോ ഈ സ്ഫോടകവസ്തുക്കൾ എത്തിച്ചത് എന്ന കാര്യവും എൻ.ഐ.എ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.

English Summary

The National Investigation Agency (NIA) conducted extensive dawn raids across Malappuram, Kozhikode, Kannur, and Kasaragod districts in North Kerala, tracking the source of a massive illegal explosives cache intercepted in February. The operations included searches at the properties of the prime accused, Haris, who is currently absconding, and led to the direct seizure of gelatin sticks from a residence in Kasaragod.

Follow Us
Related Stories
V D Satheesan: 10000 കോടിയുടെ പദ്ധതി ടാറ്റയുടേതല്ല; കപ്പൽ നിർമ്മാണ പദ്ധതിയിൽ മലക്കം മറിഞ്ഞു മുഖ്യമന്ത്രി
മകളെ വിവാഹം കഴിച്ചു നൽകാത്തതിന്റെ പക! അച്ഛനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു
Kerala Lottery Result: കർക്കിടകം ഒന്നിന് 1 കോടിയുടെ ഭാഗ്യം ആർക്ക്? സുവർണ്ണ കേരളം ലോട്ടറിയുടെ ഫലം പുറത്ത്
Kerala Weather Update: മഴ വീണ്ടും വരുന്നു! സംസ്ഥാനത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ; ന്യൂനമർദ്ദം ശക്തിപ്രാപിച്ചു
9 വർഷം നോക്കിയിരുന്നിട്ടും കണ്ണൂരിലെ യുവാവിന് പെണ്ണ്കിട്ടിയില്ല; വിവാഹ ബ്യൂറോയ്ക്ക് 8000 രൂപ പിഴ
Kerala State Wakf Board: വഖഫ് ബോർഡിനേർപ്പെടുത്തിയ നിയന്ത്രണം: ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ
മൈ​ഗ്രേനിൻ്റെ വേദന അതിവേ​ഗം കുറയ്ക്കാം, ഇതാ വഴി
ചെടികളിലെ മുഞ്ഞ, വെള്ളീച്ച കീടങ്ങളെ എങ്ങനെ ഒഴിവാക്കാം
ജേതാക്കള്‍ക്ക് ഫിഫ നല്‍കുന്നത് കിരീടവും പണവും മാത്രമല്ല
മുട്ട കഴുകിയാണോ ഫ്രിഡ്ജിൽ വെക്കുന്നത്? തെറ്റോ ശരിയോ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല