Nileswaram Firecracker Blast: നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു, മരണം നാലായി

Kasargod Nileswaram Firecracker Blast: കാസര്‍കോട് നീലേശ്വരം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയാണ് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ട പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍ അതിന്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറി ഉണ്ടാവുകയുമായിരുന്നു.

Nileswaram Firecracker Blast: നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു, മരണം നാലായി

വീരർക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം (Image Credits: Social Media)

Published: 

04 Nov 2024 | 06:18 AM

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഒരു യുവാവ് കൂടി മരണത്തിന് കീഴടങ്ങി. ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഷിബിന്‍.

പൊള്ളലേറ്റ് ചിത്സയിലായിരുന്നു മൂന്നാമത്തെയാളും ഷിബിന് തൊട്ടുമുമ്പായി മരണപ്പെട്ടിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി ബിജു ആണ് മരിച്ചത്. പൊള്ളലേറ്റ് ബിജുവും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് ബിജു മരണത്തിന് കീഴടങ്ങിയത്.

Also Read: Nileswaram Firecracker Blast: നീലേശ്വരം വെടിക്കെട്ട് അപകടം: പരിക്കേറ്റ ഒരാൾകൂടി മരിച്ചു, ഇതോടെ മരണം മൂന്നായി

ഞായറാഴ്ച രാവിലെ ചോയ്യംകോട് സലൂണ്‍ നടത്തിയിരുന്ന കിണാവൂര്‍ സ്വദേശി രതീഷ് എന്നയാളും മരണപ്പെട്ടിരുന്നു. ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റാണ് രതീഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. നൂറിലേറെ പേര്‍ക്ക് അപകടത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. നിരവധിയാളുകള്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.

കാസര്‍കോട് നീലേശ്വരം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയാണ് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ട പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍ അതിന്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറി ഉണ്ടാവുകയുമായിരുന്നു.

ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ള ഷീറ്റിട്ട കെട്ടിടത്തിലായിരുന്നു പടക്കം സൂക്ഷിച്ചിരുന്നത്. തെയ്യം കാണുന്നതിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ ഈ കെട്ടിടത്തിന് സമീപത്തായി തടിച്ചുകൂടിയിരുന്നു. പൊട്ടിത്തെറിയുണ്ടായതോടെ ആളുകള്‍ കൂട്ടത്തോടെ ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ വീണാണ് പലര്‍ക്കും പരിക്കേറ്റത്. 150 ലേറെ ആളുകള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. 97 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. അതില്‍ 29 പേര്‍ ഐസിയുവിലാണ്.

Also Read: Nileswaram Firecracker Blast: നീലേശ്വരം വെടിക്കെട്ടപകടം; സ്വമേധയാ കേസെടുത്ത് ജില്ലാകോടതി, പ്രതികളുടെ ജാമ്യം റദ്ധാക്കി

സംഭവത്തില്‍ എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സ് ആക്ട്, ബിഎന്‍എസ് എന്നീ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. വധശ്രമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഒന്‍പത് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതില്‍ മൂന്നുപേര്‍ക്ക് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നുവെങ്കിലും അത് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കി.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി കെടി ഭരതന്‍, പടക്കത്തിന് തീ കൊളുത്തിയ രാജേഷ് എന്നിവരുടെ ജാമ്യമായിരുന്നു റദ്ദാക്കിയിരുന്നത്. ഇവര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി അപ്പീല്‍ നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ അപ്പീല്‍ പരിഗണിക്കും മുമ്പ് തന്നെ കോടതി സ്വമേധയ പ്രതികളുടെ ജാമ്യം റദ്ദാക്കി.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്