Pulikali Celebration: 41 ദിവസത്തെ ഉപവാസം, തലവൻ കരിമ്പുലി; തൃശ്ശൂർ പിടിച്ച സന്തോഷ ‘പുലിവാൽ’, കഥ ഇങ്ങനെ….

Pulikali 2025 in Thrissur: അരമണി കിലുക്കി, കുടവയറിളക്കി, അസുരവാദ്യത്തിലെ പുലിത്താളമിട്ട് ഒമ്പത് സംഘങ്ങളാണ് നാളെ എംജി റോഡ് വഴി സ്വരാജ് റൗണ്ടിന് ചുറ്റും കളിക്കിറങ്ങുന്നത്.

Pulikali Celebration: 41 ദിവസത്തെ ഉപവാസം, തലവൻ കരിമ്പുലി; തൃശ്ശൂർ പിടിച്ച സന്തോഷ പുലിവാൽ, കഥ ഇങ്ങനെ....

Pulikali

Updated On: 

07 Sep 2025 | 08:26 PM

തൃശ്ശൂർ ന​ഗരം പുലിലഹരിയിൽ. അരമണി കിലുക്കി, കുടവയറിളക്കി, അസുരവാദ്യത്തിലെ പുലിത്താളമിട്ട് ഒമ്പത് സംഘങ്ങളാണ് നാളെ എംജി റോഡ് വഴി സ്വരാജ് റൗണ്ടിന് ചുറ്റും കളിക്കിറങ്ങുന്നത്. ഓണാഘോഷത്തിന്റെ ഏറ്റവും അവസാന ദിവസം നടക്കുന്ന പുലികളി ആഘോഷത്തെ കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞാലോ…

പുലികളി പിറവി

ഓണാഘോഷത്തിന്റെ ഏറ്റവും അവസാന ദിവസം നടക്കുന്ന ആഘോഷമാണ് പുലികളി. പുലിയും ശിക്കാരിയുമായുള്ള കളിയാണ് പിന്നീട് പുലികളിയായി മാറിയത്. പുലികളിക്ക് 200 വർഷത്തെ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ശക്തൻ തമ്പുരാനാണ് പുലിക്കളിക്ക് പിന്നിലെന്ന് ഒരുകൂട്ടരും, ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം തൃശൂരിൽ പ്രവർത്തിച്ചിരുന്ന പട്ടാള ക്യാമ്പിലാണ് പുലിക്കളിയുടെ ആരംഭമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. ആദ്യ കാലങ്ങളിൽ ആളുകൾ വ്രതം നോക്കിയാണ് പുലിക്കളിക്ക് ഇറങ്ങിയിരുന്നത്. കര്‍ക്കടകം ഒന്നിനു തുടങ്ങി നാലാം ഓണം വരെ 41 ദിവസം വ്രതമനുഷ്ഠിച്ചാണ് പുലിക്കളിക്കാര്‍ ശരീരത്തില്‍ ചായം തേക്കുക.

പുലിവേഷം

ചീറ്റപ്പുലി, വരയൻപുലി, കരിമ്പുലി, കടുവപ്പുലി, പുള്ളിപ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി തുടങ്ങി വിവിധ പുലികളെ നിരത്തിൽ കാണാം. ഇവരിൽ തലവൻ കരിമ്പുലി ആയിരിക്കും. തലവൻ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പുലിവേഷം കെട്ടുന്ന എല്ലാവരും കളിക്കാൻ തയാറാകുന്നു. പുലിക്കളിക്ക് വേഷം കെട്ടുന്നതും അഴിക്കുന്നതും വളരെ പ്രാധാന്യമേറിയത്. പുലികൾ ഇറങ്ങുന്നതിന് തലേദിവസം തന്നെ അതിന്റെ ഒരുക്കങ്ങൾ ആരംഭിക്കും.

ആദ്യം ശരീരത്തിലെ മുഴുവൻ രോമങ്ങളും വടിച്ചുകളയും. ഓരോ തവണ പെയിന്റ് അടിക്കുവാൻ വേണ്ടി രണ്ട് വടി പിടിച്ച് നിൽക്കും. കടും മഞ്ഞ നിറങ്ങളും കറുപ്പും ചായങ്ങളാണ് പ്രധാനമായും ഉപയോഗിക്കുക. പുള്ളിപ്പുലി വരയ്ക്കുമ്പോള്‍ പിന്‍ഭാഗത്ത് നിന്ന് വലിയ പുള്ളിയില്‍ തുടങ്ങി വയറിലെത്തുമ്പോള്‍ ചെറുതായി വരയ്ക്കണം. വരയന്‍ പുലി അഥവാ കടുവയ്ക്ക് പട്ട വര മുതല്‍ സീബ്ര ലൈന്‍ വരെ എന്നിങ്ങനെ ആറു തരം വരകള്‍ വേണം. മണ്ണെണ്ണ ഉപയോഗിച്ചാണ് പെയിന്റ് കഴുകി കളയുക.

പുലികളിയുടെ താളം

ഉടുക്കിന്റെയും തകിലിന്റെയും താളത്തിനനുസരിച്ചാണ് പണ്ടൊക്കെ പുലികളിറങ്ങുന്നത്. എന്നാൽ ഇന്ന് പുലികൾ ചെട്ടിക്കൊട്ട് എന്ന ചെണ്ടത്താളത്തിനനുസരിച്ചാണ് ചുവടുവയ്ക്കുന്നത്. 70 വര്‍ഷം മുമ്പ് തോട്ടുങ്കല്‍ രാമന്‍കുട്ടി ആശാനാണ് പുലിമേളം എന്ന പ്രത്യേക താളക്കൊട്ട് ചിട്ടപ്പെടുത്തിയത്. തൃശ്ശൂരിലെ പുലികളിക്കല്ലാതെ മറ്റൊരിടത്തും ഈ കൊട്ട് ഉപയോഗിക്കാറില്ല.

Follow Us
Related Stories
Kerala Weather Update: കേരളത്തെ വലച്ച് കാലവര്‍ഷം; ഈ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്
Arjun Ayanki: അടിയന്തര സാഹചര്യത്തിൽ അർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദ്ദേശം! കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങളും പുറത്ത്
Hospital Pay Wards : വരുമാന പരിധി പ്രശ്നമല്ല, ഇനി എല്ലാവർക്കും സർക്കാർ ആശുപത്രികളിലെ പേ വാർഡ് എടുക്കാം
കുടിച്ച ചായയുടെ പണം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; മലപ്പുറത്ത് വയോധികന്റെ തട്ടുകട അടിച്ചു തകർത്ത യുവാവ് പിടിയിൽ
Kerala Floods : പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ വാഹനത്തിന് പിഴ, എം.വി.ഡി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
Pinarayi vijayan: ഔദാര്യമല്ല! ക്ഷേമപെൻഷൻ പദ്ധതി അട്ടിമറിക്കാൻ ശ്രമം; സർക്കാരിനെതിരെ പിണറായി വിജയൻ
മഴക്കാലത്ത് ബൈക്ക് മെയിന്റനൻസ് എങ്ങനെ വേണം?
മുടി തഴച്ചു വളരാൻ പുളിപ്പിച്ച കഞ്ഞിവെള്ളം മാത്രം മതി
റീച്ചാർജിന് 7 'പോപ്പുലർ' ഓപ്ഷനുകൾ!
ഓഗസ്റ്റ് 8 മുതൽ ഭാഗ്യം കടാക്ഷിക്കുന്ന 4 രാശികൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു