മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന പി.വി. ആറിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി ഫെഫ്ക

ഹൃദയം ചെയ്യുന്ന സമയത്ത് ലോക്ക്ഡൗണായിരുന്നു. ഒടിടിയിൽ ചിത്രം റിലീസ് ചെയ്യരുതെന്ന് പല തിയേറ്റർ ഉടമകളും ഞങ്ങളെ വിളിച്ച് പറഞ്ഞിരുന്നു. തിയറ്ററുകളിൽ നിന്ന് ലഭിച്ചതിനേക്കാൾ മൂന്നിരട്ടി ഓഫർ ഒടിടിയിൽ നിന്ന് ഹൃദയത്തിന് ലഭിച്ചു. അന്നും ഞങ്ങൾ അവരോടൊപ്പം നിന്നു.

മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന പി.വി. ആറിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി ഫെഫ്ക
Published: 

13 Apr 2024 | 06:31 PM

കൊച്ചി: മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന പി.വി. ആറിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ രം​ഗത്ത് . പി.വി. ആർ കൈയൂക്ക് കാണിക്കുകയാണെന്നും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ഫെഫ്ക ഭാരവാഹികള്‍ പ്രസ് മീറ്റില്‍ പറഞ്ഞു. ഇതുവരെ കൈമാറിയിട്ടല്ലാതെ ഒരു മലയാള സിനിമയും പി.വി.ആറിന് നല്‍കാന്‍ ഞങ്ങള്‍ തയാറാവില്ല’- ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് മലയാള സിനിമയുടെ ബുക്കിങ്ങും പ്രദർശനവും പി.വി. ആർ തിയറ്റർ ശൃംഖല നിർത്തിവെക്കുന്നത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് പി.വി.ആറിൽ സിനിമ പ്രദർശനം നിർത്തിവെച്ചത്. തിയറ്ററുകളിൽ ഡിജിറ്റൽ പ്രിന്റ് എത്തിക്കാൻ തിയറ്റർ ഉടമകൾ നൽകുന്ന ഫീസിനോടൊപ്പം നിർമാതാക്കളുടെ കൈയിൽനിന്നും ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ഫീസ് ഈടാക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയിൽ താഴെ മാത്രം ചെലവിൽ തിയറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയുമെന്നിരിക്കെ, ഉയർന്ന തുക നൽകി സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് എന്നാണ് നിർമാതാക്കളുടെ സംഘടന ചോദിക്കുന്നത്. തുടർന്ന് ഡിജിറ്റൽ കണ്ടന്റ് സംവിധാനം വഴി മലയാളി നിർമാതാക്കൾ മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയതാണ് പി.വി.ആറിനെ ഇത്തരത്തിലേക്കൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. വിഷു റിലീസായി ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ആവേശം, വർഷങ്ങൾക്ക് ശേഷം, ജയ് ഭീം തുടങ്ങിയ ചിത്രങ്ങൾ പി.വി. ആറിൽ പ്രദർശിപ്പിച്ചില്ല.

സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് റിലീസിൻ്റെ തലേദിവസം മാത്രമാണ് അറിഞ്ഞത് – വിനീത് ശ്രീനിവാസൻ

സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് റിലീസിൻ്റെ തലേദിവസം മാത്രമാണ് അറിഞ്ഞതെന്ന് വിനീത് ശ്രീനിവാസൻ. ഈ പ്രശ്നം പിവിആർ എന്ന ഒരൊറ്റ നെറ്റ്‌വർക്കിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പലഭാ​ഗത്തും അവർ പ്രവർത്തിക്കുന്നുണ്ട്. മൾട്ടിപ്ലക്സുകൾ അവരുടെ കൈകളിലാണ്. ഇപ്പോൾ ഈ തിയേറ്ററുകളൊന്നും നമ്മുടെ സിനിമ ഓടുന്നില്ല. ഹൃദയം ചെയ്യുന്ന സമയത്ത് ലോക്ക്ഡൗണായിരുന്നു. ഒടിടിയിൽ ചിത്രം റിലീസ് ചെയ്യരുതെന്ന് പല തിയേറ്റർ ഉടമകളും ഞങ്ങളെ വിളിച്ച് പറഞ്ഞിരുന്നു. തിയറ്ററുകളിൽ നിന്ന് ലഭിച്ചതിനേക്കാൾ മൂന്നിരട്ടി ഓഫർ ഒടിടിയിൽ നിന്ന് ഹൃദയത്തിന് ലഭിച്ചു. അന്നും ഞങ്ങൾ അവരോടൊപ്പം നിന്നു. എന്നിട്ടാണ് ഇപ്പോൾ അവർ ഇങ്ങനെ ചെയ്യുന്നതെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. ഞാൻ അത്ര സംസാരിക്കുന്ന ആളല്ല. വളരെ വേദനയോടെയാണ് ഞാനിത് പറയുന്നത് എന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

Related Stories
4 വർഷത്തെ പ്രതികാരം! 9-ാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് പതിനാലുകാരനെ മർദിച്ചു
Medical college doctors Strike: സംസ്ഥാനത്തെ ഡോക്ടർമാർ നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിലേക്ക്
C J Roy Death: കോൺഫറൻസ് റൂമിൽ കാണാമെന്ന് പറഞ്ഞു, ചോദ്യം ചെയ്യലും ഉണ്ടായില്ല! റോയിയുടെ മരണത്തിൽ ഉദ്യോഗസ്ഥരുടെ മൊഴി
Silverline land Acquisition Canceled: ഇനി സിൽവർലൈനുവേണ്ടി സ്ഥാപിച്ച ആ മഞ്ഞക്കുറ്റികൾ മാറ്റാം, സ്ഥലം ഉടമകൾക്ക് ആശ്വാസം
Thiruvananthapuram Child Abuse Case: തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകന് 161 വർഷം കഠിനതടവ്
Vellappally Natesan: വെള്ളാപ്പള്ളിയുടെ പത്മാ പുരസ്കാരത്തിനെതിരായ പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ; പരിശോധിക്കാൻ നിർദേശം
ധനമന്ത്രി നിർമല സീതാരാമന്റെ ശമ്പളം എത്ര?
ചൈനീസ് ചക്രവർത്തിയുടെ കപ്പിലെ അത്ഭുതച്ചായക്കഥ
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി