Railway Update: ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ട്രെയിനുകൾ വീണ്ടും; വിവിധ സ്റ്റേഷനുകളിലേക്ക് സർവീസ്

Christmas And New Year Special Trains: ക്രിസ്തുമസ് - ന്യൂ ഇയർ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലേക്കും തിരികെയുമാണ് സർവീസുകൾ പ്രഖ്യാപിച്ചത്.

Railway Update: ക്രിസ്തുമസ് - പുതുവത്സര സ്പെഷ്യൽ ട്രെയിനുകൾ വീണ്ടും; വിവിധ സ്റ്റേഷനുകളിലേക്ക് സർവീസ്

ട്രെയിൻ

Published: 

23 Dec 2025 | 12:11 PM

കേരളത്തിലെ വിവിധ സ്റ്റേഷനുകളിലേക്ക് ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം, കോട്ടയം, കൊല്ലം തുടങ്ങി വിവിധ സ്റ്റേഷനുകളിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകളുണ്ട്. ഒരു സർവീസ് മുതൽ നാല് സർവീസുകൾ വരെയാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകമാന്യ തിലക് – തിരുവനന്തപുരം നോർത്ത് സ്റ്റേഷനുകൾക്കിടയിൽ 8 പ്രത്യേക സർവീസുകൾ നടത്തും. രണ്ട് ട്രെയിനുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. ഇരു വശത്തേക്കും നാല് സർവീസുകൾ വീതം നടത്തും. 01171, 01172 എന്നീ നമ്പരിലുള്ളതാണ് ഈ ട്രെയിനുകൾ.

Also Read: Perumbalam Bridge: ഒരു നാടിന്റെ യാത്രാ സ്വപ്നം പൂവണിയുന്നു; വേമ്പനാട്ട് കായലിലെ ഏറ്റവും നീളം കൂടിയ പാലം തുറക്കാൻ ഇനി ഒന്നര മാസം മാത്രം

കോട്ടയം – വഡോദര റൂട്ടുകളിൽ ഇരുവശത്തേക്കും നാല് സർവീസുകൾ വീതം എട്ട് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 09124, 09123 ആണ് ട്രെയിൻ നമ്പർ. തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും ഓരോ സർവീസുകൾ വീതം പ്രഖ്യാപിച്ചു. 06571, 06572 എനീ നമ്പരുകളിലുള്ള ട്രെയിനുകൾ ഈ സർവീസ് നടത്തും. കൊല്ലം – ബെംഗളൂരു റൂട്ടിലും 06573, 06574 എന്നീ ട്രെയിനുകൾ സമാനമായ രീതിയിൽ ഇരുവശത്തേക്കും ഓരോ സർവീസുകൾ വീതം നടത്തും.

ഈ സർവീസുകളുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ – ജനുവരി മാസങ്ങളിലായാവും ഈ സർവീസുകൾ. ആകെ കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള പ്രത്യേക സർവീസുകൾ 20 എണ്ണമാണ്.

Follow Us
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ