AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: എഐ കാരണം തൊഴിൽ പോകില്ല, ഉറപ്പ് നൽകി പ്രധാനമന്ത്രി

PM Modi addresses youth fears about AI job loss: ഡോക്ടർമാർ, അധ്യാപകർ, അഭിഭാഷകർ എന്നിവർക്ക് കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കാൻ എഐ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PM Modi: എഐ കാരണം തൊഴിൽ പോകില്ല, ഉറപ്പ് നൽകി പ്രധാനമന്ത്രി
Pm Narendra ModiImage Credit source: PTI / Photos
Aswathy Balachandran
Aswathy Balachandran | Published: 17 Feb 2026 | 09:29 PM

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മൂലം ഭാവിയിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്ന യുവാക്കളുടെ ആശങ്കയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’-ൽ യുവാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ മനുഷ്യബുദ്ധിക്ക് പകരക്കാരനല്ല, മറിച്ച് മനുഷ്യന്റെ പ്രവർത്തനങ്ങളെ കൂടുതൽ എളുപ്പമാക്കുന്ന പങ്കാളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സാങ്കേതികവിദ്യകൾ ഒരിക്കലും തൊഴിലുകൾ ഇല്ലാതാക്കിയിട്ടില്ല, പകരം അവയുടെ സ്വഭാവം മാറ്റുകയാണ് ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യാവസായിക വിപ്ലവവും ഇന്റർനെറ്റും വന്നപ്പോഴും സമാനമായ ഭയമുണ്ടായെങ്കിലും അത് പുതിയ മേഖലകളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആവർത്തനസ്വഭാവമുള്ള ജോലികൾ എഐ ഏറ്റെടുക്കുമ്പോൾ, മനുഷ്യർക്ക് കൂടുതൽ സർഗ്ഗാത്മകമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ഡോക്ടർമാർ, അധ്യാപകർ, അഭിഭാഷകർ എന്നിവർക്ക് കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കാൻ എഐ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാറുന്ന കാലത്തിനനുസരിച്ച് യുവാക്കളുടെ തൊഴിൽ സുരക്ഷിതമാക്കാൻ സർക്കാർ ‘സ്കില്ലിങ്, റീ-സ്കില്ലിങ്’ മേഖലകളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. എഐ ഗവേഷണത്തിൽ ഇന്ത്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണെന്ന് (സ്റ്റാൻഫോർഡ് ഇൻഡക്സ് 2025) പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഇന്ത്യ എഐ മിഷന്റെ’ പിന്തുണയോടെ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാൻ നമ്മുടെ യുവാക്കൾ സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു.

എഐ വിപ്ലവത്തെ അതിജീവിക്കുക മാത്രമല്ല, ആഗോള തൊഴിൽ വിപണിയെ നയിക്കാനും ഇന്ത്യയിലെ യുവാക്കൾക്ക് സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.