Tanur Girls Missing Case: പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി പോലീസ് നാട്ടിലേക്ക്; നാട്ടിലെത്തിയാൽ എന്താവുമെന്ന ആശങ്കയിൽ കുട്ടികൾ

Police Return With Tanur Girls: താനൂരിൽ നിന്ന് കാണാതായ കുട്ടികളെയുമായി പോലീസ് ഉദ്യോഗസ്ഥർ നാട്ടിലേക്ക് തിരിച്ചു. ഈ മാസം എട്ടിന് കുട്ടികളെ കോടതിയിൽ ഹാജരാക്കും.

Tanur Girls Missing Case: പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി പോലീസ് നാട്ടിലേക്ക്; നാട്ടിലെത്തിയാൽ എന്താവുമെന്ന ആശങ്കയിൽ കുട്ടികൾ

താനൂർ പെൺകുട്ടികൾ

Published: 

07 Mar 2025 | 07:01 PM

മഹാരാഷ്ട്ര പൂനെയിൽ നിന്ന് കണ്ടെത്തിയ കണ്ടെത്തിയ താനൂർ സ്വദേശികളായ പെൺകുട്ടികളുമായി കേരള പോലീസ് നാട്ടിലേക്ക് തിരിച്ചു. പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിലാണ് പോലീസ് ഉദ്യോഗസ്ഥർ കുട്ടികളെ നാട്ടിലെത്തിക്കുക. നാട്ടിലെത്തുമ്പോൾ എന്താവുമെന്ന ആശങ്കയിലാണ് കുട്ടികൾ. എട്ടിന് ഉച്ചയോടെ കുട്ടികൾ താനൂരിലെത്തും. കുട്ടികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം രക്ഷിതാക്കൾക്ക് വിട്ടുനൽകും.

ഏഴിന് പുലർച്ചെ പൂനെ റെയിൽവേ സ്റ്റേഷനിലെത്തിച്ച കുട്ടികളെ പിന്നീട് സസ്സൂൺ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു. ശേഷം ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. രാവിലെ എട്ട് മണിയൊടെയാണ് താനൂർ പോലീസ് മുംബൈയിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് സംഘം റോഡ് മാർഗം പൂനെയിലെത്തി. പോലീസ് സ്റ്റേഷനിലെയും അഭയകേന്ദ്രത്തിലെയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെ താനൂർ പോലീസ് പെൺകുട്ടികളെ ഏറ്റുവാങ്ങി. പെൺകുട്ടികളോടൊപ്പം യാത്ര ചെയ്ത യുവാവിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് കണ്ടെത്തൽ. നാട്ടിലെത്തിയതിന് ശേഷം പെൺകുട്ടികളുടെയും യുവാവിൻ്റെയും വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

Also Read: Tanur Girls Missing Case: ‘മുടി സ്ട്രെയിറ്റാക്കാൻ 10000 രൂപ, കൈവശം ധാരാളം പണമുണ്ടായിരുന്നു; സുഹൃത്തിന്റെ കല്യാണത്തിന് വന്നതാണെന്ന് പറഞ്ഞു’

മലപ്പുറം താനൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തിയതിൽ മുംബൈയിലെ സലൂണിൽ നിന്നുള്ള ദൃശ്യങ്ങൾ നിർണായകമായിരുന്നു. മുംബൈയിലെ ലാസ്യ എന്ന സലൂണിൽ ഇവർ ഹെയർ ട്രീറ്റ്മെന്റ് ചെയ്യാൻ എത്തിയിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സലൂൺ അധികൃതർ ചിത്രീകരിച്ചത് നിർണായകമായി. ഈ മാസം ആറിന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പെൺകുട്ടികൾ സലൂണിലെത്തിയത്. ഇവർക്ക് ഹിന്ദിയോ ഇം​ഗീഷോ അറിയില്ലായിരുന്നു എന്ന് സലൂൺ ഉടമ ലൂസി പറഞ്ഞിരുന്നു. മലപ്പുറം മഞ്ചേരിയിൽ നിന്നാണ് തങ്ങൾ വരുന്നതെന്ന് കുട്ടികൾ പറഞ്ഞതായി ലൂസി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇൻസ്റ്റഗ്രാം സുഹൃത്തിൻ്റെ വിവാഹത്തിനായാണ് മുംബൈയിൽ എത്തിയതെന്നും കുട്ടികൾ പറഞ്ഞു. മുടി സ്ട്രെയിറ്റ് ചെയ്യണമെന്നും മുഖത്തിൻ്റെ ലുക്ക് മാറ്റണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. രണ്ട് പേരും കൂടി 10,500 രൂപയുടെ ഹെയർ ട്രീറ്റ്മെൻ്റാണ് ചെയ്തതെന്നും ലൂസി വ്യക്തമാക്കിയിരുന്നു. ഒരാൾ 5000 രൂപയുടെയും മറ്റേയാൾ 5,500 രൂപയുടെയും ട്രീറ്റ്മെൻ്റാണ് ചെയ്തത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്