​IB Officer Death Case: ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

​IB Officer Death Case Latest Update: സാമ്പത്തിക മായും ശാരീരമായും പെൺകുട്ടിയെ ചൂഷണം ചെയ്തിരുന്നതായാണ് വിവരം. പിന്നീട് ഇയാൾ ‌വിവാഹ ബന്ധത്തിൽ നിന്നും പിൻമാറിയതോടെയാണ് കടുത്ത മാനസിക വിഷമത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി ഗർഫഭഛിത്രം നടത്തിയതിനുള്ള തെളിവുകളും പോലീസിന് ലഭിച്ചിരുന്നു.

​IB Officer Death Case: ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

സുകാന്ത്

Published: 

21 Apr 2025 | 06:57 PM

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ (IB Officer Death Case) ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത നടപടിയുമായി അധികൃതർ. പ്രതിയെന്ന് സംശയിക്കുന്ന സുകാന്തിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കി. കേസിൽ പ്രതിയായ കാര്യം പോലീസ് ഇൻ്റലിജൻസ് ബ്യൂറോയെ നേരത്തെ അറിയിച്ചിരുന്നതാണ്. കേസിൻ്റെ പൂർണ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ നീക്കം.

തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്ത പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോ​ഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ജോലി ചെയ്തിറങ്ങി കഴിഞ്ഞ പോകുന്നവഴിക്കാണ് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യുന്നത്. സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെൺകുട്ടി അടുപ്പത്തിലാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

സാമ്പത്തിക മായും ശാരീരമായും പെൺകുട്ടിയെ ചൂഷണം ചെയ്തിരുന്നതായാണ് വിവരം. പിന്നീട് ഇയാൾ ‌വിവാഹ ബന്ധത്തിൽ നിന്നും പിൻമാറിയതോടെയാണ് കടുത്ത മാനസിക വിഷമത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി ഗർഫഭഛിത്രം നടത്തിയതിനുള്ള തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. ഇവർ തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റും മറ്റ് വിവരങ്ങളും പോലീസിൻ്റെ പക്കലുണ്ട്. മരിക്കുന്നതിന് മുമ്പും പെൺകുട്ടി ഇയാളുമായി ഫോണിൽ സംസാരിച്ചിരുന്നതായി പോലീസ് അറിയിച്ചു.

പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ സുകാന്തും മാതാപിതാക്കളും ഒളിവിൽ പോയതോടെയാണ് സംശയം മുറുകിയത്. മകളുടെ അക്കൗണ്ടിൽ നിന്നും സുകാന്തിൻ്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കളാണ് വെളിപ്പെടുത്തിയത്. ഇതോടെ പോലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കുകയായിരുന്നു. പിന്നാലെ സുകാന്ത് ഹൈക്കോടതിയെ മുൻകൂർ ജാമ്യാ പേക്ഷയുമായി സമീപിക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും ഇയാൾക്കായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്.

Follow Us
Related Stories
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
Kerala Weather Update: കൊടുംചൂടിന് വിട, ഉഗ്രൻ മഴ വരുന്നുണ്ടേ… കാലാവസ്ഥ ഇങ്ങനെ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു