ക്ഷേത്ര പ്രതിഷ്ഠയ്ക്കു മുമ്പിൽ അശ്ലീല പ്രദർശനം, തടഞ്ഞപ്പോൾ കൈത്തണ്ടയും കഴുത്തും മുറിച്ചു; കേസെടുത്ത് പോലീസ്
തുടർന്ന് രക്തം വാർന്ന് അവശനിലയിലായ ഇയാളെ തിരുവല്ലം പോലീസ് ആംബുലൻസ് എത്തിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷ വിഭാഗത്തിലെ നഴ്സിംഗ് അസിസ്റ്റന്റ് ആണ് പിടിയിലായ വ്യക്തി. ക്ഷേത്രത്തിനു സമീപത്തുള്ള ഗണപതി വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നിലായിരുന്നു ഇയാൾ അശ്ലീല പ്രദർശനം നടത്തിയത്....
തിരുവനന്തപുരം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ വിശ്വാസികളുടെ മുൻപിൽ അശ്ലീല പ്രദർശനം നടത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരൻ. ഇത് കണ്ട ക്ഷേത്രം ജീവനക്കാർ തടയാൻ ശ്രമിച്ചപ്പോൾ പ്രകോപിതനായ ഇയാൾ പോക്കറ്റിൽ ഉണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തും വലത് കൈത്തണ്ടയും മുറിക്കുകയും അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
തുടർന്ന് രക്തം വാർന്ന് അവശനിലയിലായ ഇയാളെ തിരുവല്ലം പോലീസ് ആംബുലൻസ് എത്തിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷ വിഭാഗത്തിലെ നഴ്സിംഗ് അസിസ്റ്റന്റ് ആണ് പിടിയിലായ വ്യക്തി. ക്ഷേത്രത്തിനു സമീപത്തുള്ള ഗണപതി വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നിലായിരുന്നു ഇയാൾ അശ്ലീല പ്രദർശനം നടത്തിയത്.
ALSO READ:കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം, അന്വേഷണം ആരംഭിച്ച് പോലീസ്
ഇത് ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവർ ഓടിയെത്തുകയും ഇയാളെ തടയാൻ ശ്രമിക്കുകയും ചെയ്തു.പിടികൂടി പോലീസിൽ ഏൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോക്കറ്റിൽ ഉണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് എടുത്ത് സ്വയം കഴുത്തും വലതു കൈയും മുറിക്കുകയായിരുന്നു. സ്ത്രീകളായ ഭക്തർ കടന്നുപോകുന്ന നേരത്താണ് ഇയാൾ ഇത്തരത്തിൽ മോശമായി പെരുമാറിയത്. നിലവിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾക്കെതിരെ തിരുവല്ലം പോലീസ് കേസെടുത്തതായി റിപ്പോർട്ട്.