Thiruvananthapuram Metro: ഇനി 30 മാസം കൂടി! തലസ്ഥാനം മെട്രോയിലേക്ക്; സ്റ്റേഷനും റൂട്ടും അറിഞ്ഞോളൂ….

Thiruvananthapuram Metro Rail Project Update: രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സൂക്ഷ്മമായി പരിശോധിക്കുകയാണ്. പരിശോധന പൂർത്തിയാക്കി വരും ദിവസങ്ങളിൽ ഇത് സർക്കാരിന്റെ അനുമതിക്കായി കൈമാറും. അംഗീകാരം ലഭിച്ച ശേഷമാകും ഈ ഡിപിആർ അന്തിമ അനുമതിക്കായി കേന്ദ്രത്തിന് സമർപ്പിക്കുന്നത്.

Thiruvananthapuram Metro: ഇനി 30 മാസം കൂടി! തലസ്ഥാനം മെട്രോയിലേക്ക്; സ്റ്റേഷനും റൂട്ടും അറിഞ്ഞോളൂ....

പ്രതീകാത്മക ചിത്രം

Updated On: 

15 Jul 2026 | 07:18 AM

തിരുവനന്തപുരം: തലസ്ഥാന നിവാസികൾ കാത്തിരുന്ന തിരുവനന്തപുരം മെട്രോ ഉടൻ. മെട്രോ റെയിലിന്റെ വിശദ പദ്ധതി രൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് സമർപ്പിച്ച രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) നേതൃത്വത്തിൽ പരിശോധിക്കുകയാണ്. ഉടൻ അത് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.

തിരുവനന്തപുരം മെട്രോ

31 കിലോമീറ്ററാണ് റൂട്ട് വരുന്നത്. പാപ്പനംകോട് നിന്ന് തുടങ്ങി കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിൽ എത്തും. ടെക്‌നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ ബസ്‌സ്റ്റാൻഡ്‌, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന അലൈൻമെന്റ് ആണിത്.

എത്ര നാൾ കാത്തിരിക്കണം?

തിരുവനന്തപുരം മെട്രോയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇനി 20 മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് നിലവിലെ വിവരം. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കി നൽകിയ രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സൂക്ഷ്മമായി പരിശോധിക്കുകയാണ്. പരിശോധന പൂർത്തിയാക്കി വരുംദിവസങ്ങളിൽ ഇത് സർക്കാരിന്റെ അനുമതിക്കായി കൈമാറും. സംസ്ഥാനമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമാകും ഈ ഡിപിആർ അന്തിമ അനുമതിക്കായി കേന്ദ്രത്തിന് സമർപ്പിക്കുന്നത്.

ALSO READ: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി, വിചാരണ ഉടന്‍ ആരംഭിക്കും

പദ്ധതി ഇതുവരെ

കഴിഞ്ഞ നവംബറിൽ അലൈൻമെന്റിന് സർക്കാർ അനുമതി നൽകുകയും പദ്ധതിയുടെ ചെലവ്, സ്ഥലമേറ്റെടുക്കൽ എന്നിവ അടങ്ങിയ വിശദമായ ഡിപിആർ തയ്യാറാക്കാൻ കെഎംആർഎല്ലിനോ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കെഎംആർഎല്ലിന് വേണ്ടി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഡിപിആർ തയ്യാറാക്കിയത്.

കൊച്ചി മെട്രോയുടെ മാതൃകയിൽ 60 ശതമാനം വായ്പയെടുത്തും, സംസ്ഥാന, കേന്ദ്ര സർക്കാരിൽ നിന്ന് 20 ശതമാനം വീതവുമെടുതത് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണമായും എലിവേറ്റഡ് രീതിയിലാകും നിർമാണം എന്നാണ് ഡിപിആറിൽ നിർദേശിക്കുന്നത് എന്നാണ് സൂചന. ഉയരപ്പാതയ്ക്ക് ഏകദേശം 10000 കോടി രൂപയോളം ചെലവ് വന്നേക്കും.

സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന പാതയിൽ പൈതൃകമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ, മെട്രോ സ്റ്റേഷനുകളുൾപ്പെടുന്ന വമ്പൻ നിർമിതികൾ നിർമ്മിക്കുന്നത് നഗരസൗന്ദര്യത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. അതിനാൽ, ഭൂഗർഭപാതയെക്കുറിച്ച് നേരത്തേ പഠനം നടത്തി. എന്നാൽ ഭൂഗർഭ പാതയുടെ നിർമാണച്ചെലവ് ഉയരപ്പാതയുടെ ഇരട്ടിയോളമാകും എന്നാണ് നിഗമനം.

മൊബിലിറ്റി ഹബ്ബ്

ആനയറിയിൽ 106 ഏക്കർ സ്ഥലത്ത് റോഡ്, റെയിൽ, ജല ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ച് ആധുനിക മൊബിലിറ്റ് ഹബ്ബ് നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇതിനെ പറ്റിയും ഡിപിആറിൽ നിർദേശിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകൾക്കൊപ്പം 6 മൊബിലിറ്റി ഹബുകളും നിർമ്മിക്കുമെന്നാണ് വിവരം. പാർക്കിംഗ് സൗകര്യം, കഫെറ്റീരിയ, ഓട്ടോ- ടാക്സി- ബസ് സർവീസുകൾ എന്നിവയെല്ലാം ഹബ്ബുകളിലുണ്ടാവും.

English Summary:

The Detailed Project Report for the proposed Thiruvananthapuram Metro Rail project will soon be submitted to the Kerala government. The report, prepared by the Delhi Metro Rail Corporation, is currently being reviewed by Kochi Metro Rail Limited. Loknath Behera said that once the review is completed, the DPR will be forwarded to the state government for further consideration and approval, marking an important step toward the implementation of the metro project in the capital city.

Follow Us
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ