Kozhikode Ambulance Issue: രോഗിയുമായി പോയ ആംബുലൻസിന് യാത്രാതടസ്സം സൃഷ്ടിച്ച് ബൈക്കുകാരൻ; ലൈസൻസ് റദ്ദാക്കി എംവിഡി

Two-Wheeler Rider's Licence Canceled: ചെലവൂർ സ്വദേശി സി കെ ജഫ്നാസിന്റെ ലൈസൻസാണ് ആറുമാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ഇതിനു പുറമെ 5000 രൂപ പിഴയും വിധിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്കാണ് സംഭവം.

Kozhikode Ambulance Issue: രോഗിയുമായി പോയ ആംബുലൻസിന് യാത്രാതടസ്സം സൃഷ്ടിച്ച് ബൈക്കുകാരൻ; ലൈസൻസ് റദ്ദാക്കി എംവിഡി

മോട്ടോർവാഹന വകുപ്പ് (Image Courtesy MVD Website)

Published: 

01 Jan 2025 | 12:53 PM

കോഴിക്കോട്: അടിയന്തര ചികിത്സയ്ക്ക് രോ​ഗിയുമായ പോയ ആംബുലൻസിനു യാത്രാതടസ്സം സൃഷ്ടിച്ചു ബൈക്കുകാരൻ ലൈസൻസ് എംവിഡി റദ്ദാക്കി. ചെലവൂർ സ്വദേശി സി കെ ജഫ്നാസിന്റെ ലൈസൻസാണ് ആറുമാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ഇതിനു പുറമെ 5000 രൂപ പിഴയും വിധിച്ചു.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്കാണ് സംഭവം. രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു പോകുന്ന ആംബുലൻസിനാണ് യുവാവ് യാത്രാതടസ്സം സൃഷ്ടിച്ചത്. നിരന്തരം ഹോണ്‍ മുഴക്കിയിട്ടും സൈറണ്‍ അടിച്ചിട്ടും വഴി തന്നില്ലെന്നും ഏകദേശം 22 കിലോമീറ്ററിലധികം ദൂരം ഇയാള്‍ തടസ്സം സൃഷ്ടിച്ചുവെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. വൃക്ക അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി പോയ ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസിന് മുന്നിൽ 9.15 -ഓടെയാണ് സ്കൂട്ടർ കയറിയത്. തുടർന്ന് ഒരു മണിക്കുറോളം തടസ്സം ഉണ്ടാക്കി. ഇത് കുന്നമംഗലം കാരന്തൂർ വരെ ആംബുലൻസിനു മുന്നിൽ വഴി മാറാതെ ഓടി.

Also Read: ‘സാമ്പത്തിക പ്രയാസം കാരണം മാറിനിന്നു’; നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികനെ കണ്ടെത്തി

ഇയാൾ ഇടയ്ക്കു കൈ കൊണ്ടു ആംബുലൻസ് ഡ്രൈവർക്കുനേരെ ആംഗ്യം കാണിച്ചതായും ഡ്രൈവർ പറഞ്ഞു. ഒടുവിൽ 11: 10ന് കാരന്തൂർ ജംക്‌ഷനിൽ എത്തിയപ്പോൾ റോഡിൽ തിരക്കായി. ഇതിനിടയിൽ ആംബുലൻസ് മെഡിക്കൽ കോളജ് റോഡിലേക്ക് കയറുകയായിരുന്നു. എത്തേണ്ട സമയത്തിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് ആംബുലൻസ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിയത്. ആംബുലൻസ് ഡ്രൈവർക്കൊപ്പമുള്ളവർ ആശുപത്രിയിൽ ബന്ധപ്പെട്ട സാഹചര്യത്തിൽ രോഗിക്ക് അടിയന്തര വൈദ്യ സഹായം നൽകി. സംഭവത്തിന്റെ ദൃശ്യങ്ങൾ ആംബുലൻസിൽ ഡ്രൈവർക്കൊപ്പമുള്ള യാത്രക്കാർ പകർത്തിയിരുന്നു. അപകടകരമായും യാത്രാ തടസ്സം ഉണ്ടാക്കിയ ബൈക്കിന്റെ നമ്പറും വിഡിയോയും ആർടിഒക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

അതേസമയം കഴിഞ്ഞ ദിവസം ആംബുലൻസ് ഗതാഗതക്കുരുക്കിൽപെട്ടു ചികിത്സ വൈകിയതിനെത്തുടർന്നു രണ്ടു രോഗികൾ മരിച്ചിരുന്നു. എടരിക്കോട് കളത്തിങ്കല്‍ വീട്ടില്‍ സുലൈഖ (54), വള്ളിക്കുന്ന് അരിയല്ലൂര്‍ കോട്ടാശ്ശേരി സ്വദേശി ഷജില്‍കുമാര്‍ (49) എന്നിവരാണ് മരിച്ചത്. കാക്കഞ്ചേരി ഭാഗത്താണ് ആംബുലന്‍സുകള്‍ കുടുങ്ങിക്കിടന്നത്. ഇതോടെ രോഗികള്‍ക്ക് യഥാസമയം ചികിത്സ നല്‍കാനായില്ല.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍