AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VS Achuthanandan: വി എസിനെ വിയോ​ഗത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മറ്റ് പ്രമുഖ നേതാക്കളും

V.S. Achuthanandan's Demise: എക്‌സിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. "വി.എസ്. അച്യുതാനന്ദൻ ജിയുടെ നിര്യാണത്തിൽ അഗാധമായി ദുഃഖിക്കുന്നു. കേരള രാഷ്ട്രീയത്തിലെ ഒരു ഉന്നത വ്യക്തിത്വമായിരുന്നു അദ്ദേഹം.

VS Achuthanandan: വി എസിനെ വിയോ​ഗത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മറ്റ് പ്രമുഖ നേതാക്കളും
Pm Modi, V S Achuthanandan, Pinarayi VijayanImage Credit source: PTI, getty images
aswathy-balachandran
Aswathy Balachandran | Published: 21 Jul 2025 17:40 PM

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി

 

എക്‌സിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. “വി.എസ്. അച്യുതാനന്ദൻ ജിയുടെ നിര്യാണത്തിൽ അഗാധമായി ദുഃഖിക്കുന്നു. കേരള രാഷ്ട്രീയത്തിലെ ഒരു ഉന്നത വ്യക്തിത്വമായിരുന്നു അദ്ദേഹം. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും ദൃഢമായ നിലപാടുകളും ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. ഈ ദുഃഖകരമായ വേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുഭാവികളോടും ഒപ്പം മനസ്സുകൊണ്ടുണ്ട് എന്ന്” പ്രധാനമന്ത്രി കുറിച്ചു.

 

മുഖ്യമന്ത്രി പിണറായി വിജയൻ

 

വി.എസിന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും രം​ഗത്ത്. “കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി ജീവിതം സമർപ്പിച്ച അതുല്യ വ്യക്തിത്വമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനവും ആദർശങ്ങളോടുള്ള പ്രതിബദ്ധതയും എന്നും നമുക്ക് പ്രചോദനമാകും,” മുഖ്യമന്ത്രി അനുസ്മരിച്ചു.

മറ്റുമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ തലവന്മാർ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും വി.എസിന് ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ ലാളിത്യം, ധീരമായ നിലപാടുകൾ, ജനകീയ ഇടപെടലുകൾ എന്നിവയെല്ലാം അനുസ്മരണങ്ങളിൽ നിറഞ്ഞുനിന്നു. വി.എസിന്റെ ഭൗതിക ശരീരം മറ്റന്നാൾ ആലപ്പുഴയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.