AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thamarassery Churam: താമരശ്ശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ ഓടിത്തുടങ്ങി; വലിയ വാഹനങ്ങൾക്ക് നിരോധനം തുടരും

Thamarassery Churam Traffic: ഇക്കഴിഞ്ഞ ചൊവാഴ്ച രാത്രി ഏഴോടെയാണ് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവ് വ്യൂപോയന്റിന് സമീപം മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണ് ​ദേശീയപാത 766ലെ ഗതാ​ഗതം തടസ്സപ്പെടുകയായിരുന്നു.

Thamarassery Churam: താമരശ്ശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ ഓടിത്തുടങ്ങി; വലിയ വാഹനങ്ങൾക്ക് നിരോധനം തുടരും
Thamarassery Churam Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 29 Aug 2025 14:26 PM

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചില് മൂലം ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ചെറു വാഹനങ്ങൾ ‍കടത്തിവിടാൻ തുടങ്ങി. മണ്ണിടിച്ചിലിനെ തുടർന്ന് കൂറ്റൻ പാറകളും വലിയ മരങ്ങളും മണ്ണും ചെളിയും ഉൾപ്പെടെ വീണ് റോഡിലൂടെയുള്ള ​ഗതാ​ഗതം പൂർണമായും തടസപ്പെട്ടിരുന്നു.

അതേസമയം ​ഗതാ​ഗതം പൂർണമായും പുനഃരാരംഭിച്ചിട്ടില്ല. ചുരത്തിലൂടെ ചരക്ക് ലോറികൾക്കും ഭാരമുള്ള വലിയ വാഹനങ്ങൾക്കുമുള്ള നിരോധനം തുടരുമെന്നാണ് അധികൃതർ അറിയിച്ചത്. ഇനി വരുന്ന മണിക്കൂറിൽ മഴയുടെ ശക്തി കുറഞ്ഞാൽ മാത്രമെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള അനുമതി നൽകുകയുള്ളൂ. എത്രയും വേ​ഗം ചുരത്തിലെ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കുമെന്നാണ് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചത്.

ഇക്കഴിഞ്ഞ ചൊവാഴ്ച രാത്രി ഏഴോടെയാണ് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവ് വ്യൂപോയന്റിന് സമീപം മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണ് ​ദേശീയപാത 766ലെ ഗതാ​ഗതം തടസ്സപ്പെടുകയായിരുന്നു. മണ്ണിടിച്ചിലിന് പിന്നാലെ ചുരത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഇതിൽ കുഴപ്പങ്ങൾ ഇല്ലെന്നാണ് കണ്ടെത്തിയത്.

താമരശ്ശേരി ചുരത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയതോടെ കുറ്റ്യാടി, നാടുകാണി ചുരങ്ങളിലൂടെയാണ് വാഹനങ്ങൾ കടന്നുപോയിരുന്നത്. ഭാരമേറിയ വലിയ വാഹനങ്ങൾ ഇപ്പോഴും ഈ ചുരങ്ങൾ വഴിയാണ് കടന്നുപോകുന്നത്. അതിനിടെ ചുരത്തിലുണ്ടായ പ്രതിസന്ധിയിൽ അടിയന്തരമായി ഇടപെടണമെന്നാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.