കെഎസ്ഇബി ജീവനക്കാർക്ക് ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശിക; ലഭിക്കുന്നത് ഈ ദിവസം | 7th Pay Commission, KSEB Employees dearness allowance and dearness relief arrears to be distributed from October Malayalam news - Malayalam Tv9

7th Pay Commission: കെഎസ്ഇബി ജീവനക്കാർക്ക് ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശിക; ലഭിക്കുന്നത് ഈ ദിവസം

Published: 

19 Sep 2025 17:41 PM

KSEB Employees DA and DR: 2022 ജനുവരി മുതൽ 2024 ജൂലൈ വരെയുള്ള 31 മാസത്തെ ക്ഷാമബത്ത കുടിശിക കെഎസ്ഇബി ജീവനക്കാർക്ക് വിതരണം ചെയ്യാൻ തീരുമാനം.

1 / 5കെഎസ്ഇബി ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത, ക്ഷാമാശ്വാസ തുക വിതരണം ചെയ്യാൻ ഡയറക്ടർമാരുടെയും സർക്കാർ പ്രതിനിധികളുടേയും ഫുൾബോർഡ് യോഗത്തിൽ തീരുമാനിച്ചു. (Image Credit: KSEB/Getty Images)

കെഎസ്ഇബി ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത, ക്ഷാമാശ്വാസ തുക വിതരണം ചെയ്യാൻ ഡയറക്ടർമാരുടെയും സർക്കാർ പ്രതിനിധികളുടേയും ഫുൾബോർഡ് യോഗത്തിൽ തീരുമാനിച്ചു. (Image Credit: KSEB/Getty Images)

2 / 5

2022 ജനുവരി മുതൽ 2024 ജൂലൈ വരെയുള്ള 31 മാസത്തെ ക്ഷാമബത്ത കുടിശികയാണ് നൽകുന്നത്. ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക പിഎഫിൽ ലയിപ്പിക്കും. പെൻഷൻകാർക്ക് പത്തുതുല്യഗഡുക്കളായി നൽകും. (Image Credit: Getty Images)

3 / 5

ഒക്ടോബ‍ർ മുതലാണ് കുടിശിക വിതരണം ചെയ്യുന്നത്. കെഎസ്ഇബി പെൻഷൻകാരുടെ സംഘടനയായ പെൻഷണേഴ്സ് കൂട്ടായ്മ ഹൈക്കോടതിയിൽ നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് തീരുമാനം. (Image Credit: Getty Images)

4 / 5

അതേസമയം, കേന്ദ്ര സർ‍ക്കാർ ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ക്ഷാമബത്തയിൽ (ഡിഎ) 3% വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. (Image Credit: Getty Images)

5 / 5

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 55 ശതമാനം ഡിഎ ആണ് ലഭിക്കുന്നത്. സർക്കാർ 3% വർദ്ധനവ് അംഗീകരിച്ചാൽ, അത് 58% ആയി ഉയരും. വർ‌ഷത്തിൽ രണ്ട് തവണ ക്ഷാമബത്ത പരിഷ്കരിക്കാറുണ്ട്. (Image Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും