ചൂടിൽ വലയേണ്ട, പൊങ്കാല ഇടുന്നവർ ശ്രദ്ധിക്കേണ്ടത്... | Attukal Pongala 2026, Crucial Health Guidelines and Safety Tips for Devotees, What You Must Know Malayalam news - Malayalam Tv9

Attukal pongala 2026: ചൂടിൽ വലയേണ്ട, പൊങ്കാല ഇടുന്നവർ ശ്രദ്ധിക്കേണ്ടത്…

Published: 

02 Mar 2026 | 01:56 PM

Attukal Pongala 2026, Safety Guidelines: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. വില്ലനായി ചൂട് ഉയരുമ്പോൾ ഭക്തർ ശ്രദ്ധിക്കേണ്ട, പാലിക്കേണ്ട ചില മുൻകരുതലുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം....

1 / 5
സംസ്ഥാനത്ത് ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർ ഈ കഠിനമായ ചൂട് കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

സംസ്ഥാനത്ത് ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർ ഈ കഠിനമായ ചൂട് കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

2 / 5
പൊങ്കാല അടുപ്പിന് അരികിൽ നിൽക്കുമ്പോൾ ചൂട് കൂടുതലായതിനാൽ തണലുള്ള സ്ഥലങ്ങളിൽ വിശ്രമിക്കാൻ ശ്രദ്ധിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പൊങ്കാല അടുപ്പിന് അരികിൽ നിൽക്കുമ്പോൾ ചൂട് കൂടുതലായതിനാൽ തണലുള്ള സ്ഥലങ്ങളിൽ വിശ്രമിക്കാൻ ശ്രദ്ധിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

3 / 5
വസ്ത്രധാരണത്തിലും ശ്രദ്ധ പുലർത്തുക. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഇത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. പഴവർഗ്ഗങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

വസ്ത്രധാരണത്തിലും ശ്രദ്ധ പുലർത്തുക. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഇത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. പഴവർഗ്ഗങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

4 / 5
ചൂട് കൂടുമ്പോൾ ശരീരത്തിലെ ജലാംശം വേഗത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. ചെറിയ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗബാധിതർ എന്നിവർ കടുത്ത വെയിലത്ത് അധികനേരം നിൽക്കരുത്. ഇവർക്ക് സൂര്യാഘാതത്തിന് സാധ്യത കൂടുതലാണ്.

ചൂട് കൂടുമ്പോൾ ശരീരത്തിലെ ജലാംശം വേഗത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. ചെറിയ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗബാധിതർ എന്നിവർ കടുത്ത വെയിലത്ത് അധികനേരം നിൽക്കരുത്. ഇവർക്ക് സൂര്യാഘാതത്തിന് സാധ്യത കൂടുതലാണ്.

5 / 5
അസ്വസ്ഥതകൾ, തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ തൊട്ടടുത്തുള്ള മെഡിക്കൽ ക്യാമ്പുകളിൽ നിന്ന് വൈദ്യസഹായം തേടാൻ മടിക്കരുത്. (Image Credit: PTI)

അസ്വസ്ഥതകൾ, തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ തൊട്ടടുത്തുള്ള മെഡിക്കൽ ക്യാമ്പുകളിൽ നിന്ന് വൈദ്യസഹായം തേടാൻ മടിക്കരുത്. (Image Credit: PTI)

Follow Us
ഉരുളക്കിഴങ്ങിലും വ്യാജന്‍; കണ്ടെത്താന്‍ വഴിയുണ്ട്‌
ചോറിനൊപ്പം കൂട്ടാൻ ചാമ്പക്ക ചമ്മന്തി ആയാലോ? ഇന്നാ പിടിച്ചോ റെസിപി
പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?
മാങ്ങ അച്ചാറിൽ പുളി കൂടുതലാണോ? ഈ സിമ്പിൾ ട്രിക്ക് പരീക്ഷിക്കൂ
ഇതെന്തുവാ ഇത്? ട്രക്ക് കാറിടിച്ച് നിരക്കികൊണ്ട് പോകുന്നത് കണ്ടോ
മാവേലിക്കരയെ ചുറ്റിച്ച കാട്ടുപോത്ത് അവസാനം പിടിയിൽ
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ പൊലീസ് ബോട്ട് കടലില്‍ മുങ്ങിയപ്പോള്‍, ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു
അത്യാധുനിക സൗകര്യങ്ങള്‍; ഇതാണ് ഗുരുവായൂരിലെ പുതിയ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്‌